Tuesday, July 12, 2011

വയ്യ കുട്ടി, ഒരു തുടര്ച്ചക്കുകൂടി കൂട്ടു നില്ക്കാന്വയ്യ
എസ്.കാച്ചപ്പിള്ളി

            സുമതി ന്യൂസ് പേപ്പര്വായിക്കുകയായിരുന്നു.  സെല്ഫ് ഫിനാന്സിംഗ് മേഖലയിലെ പ്രവേശനഭാഗം വായിക്കുകയായിരുന്നു.  ലോകമാകെ ഇന്റര്ചര്ച്ച് കൌണ്സില് സ്ഥാപനങ്ങളില് പ്രവേശനത്തിനായി ആദരവോടെ കാത്തിരിക്കുമ്പോഴും എന്തെ ഇന്റര്ചര്ച്ച് കൌണ്സിലിനെ മാത്രം ഒറ്റപ്പെടുത്തുന്നു എന്ന് എത്ര ചിന്തിച്ചിട്ടും സുമതിക്കു മനസ്സിലായില.  താനും പലപ്പോഴും ഇന്റര്ചര്ച്ച് കൌണ്സിലിന്റെ തീരുമാനങ്ങളോട് യോജിച്ചിരുന്നുവലൊ എന്ന് സുമതി ആലോചിച്ചു.  കോളിംഗ് ബെലടിക്കുന്ന ശബ്ദം കേട്ട് ചിന്തയില് നിന്ന് ഉണര്ന്ന് സുമതി വാതില് തുറന്നു നോക്കി.  പുറത്ത് ഏതാനും പുസ്തകങ്ങളുമായി സുമി കാത്തു നില്ക്കുന്നു.  സുമി പറഞ്ഞു: ‘എനിക്ക് പഠിക്കണം.  കുറച്ചു പാഠങ്ങള്കൂടി പറഞ്ഞു തരണം’.  സുമിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.  മറുപടിയായി സുമതി വാതില് കൊട്ടിയടച്ചു.  സുമതി വലാതെ വീര്പ്പുമുട്ടാനും തേങ്ങലടിക്കാനും തുടങ്ങി.  അമര്ത്തിപ്പിടിച്ച വാതിലിനോടു ചേര്ന്ന് അവര്വലാതെ തേങ്ങി.

            സജിത്തും അജിത്തും സുമതിയുടെ അയല്ക്കാരാണ്.  രണ്ടുപേരും പഠനം പാതിവഴിയില് നിറുത്തിയവര്‍.  സുമതിയുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് അത്യാവശ്യം വിദ്യാഭ്യാസം നേടിയതു തന്െന.  ഇരുവരും സുഹൃത്തുക്കളും തെറ്റുചെയ്താലും ശരി ചെയ്താലും ഇരുവരും അതില് പങ്കാളികളുമായിരിക്കും.  സുമതി അജിത്തിനേയും സജിത്തിനേയും വിളിച്ചുപദേശിക്കും.  ഏതൊ ഒരു പുണ്യകാര്യം ചെയ്യുന്നതുപോലെയാണ് സുമതിക്കു തോന്നിയിരുന്നത്.  കുട്ടികള്സ്ക്കൂളില് പോയാല് സജിത്തും അജിത്തും വഴിക്കെങ്ങാനും ഉണ്ടൊ എന്നു തിരക്കും.  ഉണ്ടെങ്കില് തന്െന ഇരുവരും മനപൂര്വ്വം മറഞ്ഞിരിക്കുകയായിരിക്കും.  അലെങ്കില് സുമതിയുടെ വക എന്തെങ്കിലും ഉപദേശം കിട്ടാതിരിക്കില.  സുമതി തരംകിട്ടുമ്പോഴൊക്കെ അവരെ സല്ക്കരിക്കാറുമുണ്ട്.  അപ്പോഴൊക്കെ ഇരുവരുടേയും പെരുമാറ്റം മാറ്റിയെടുക്കാമെന്നു സുമതി ആഗ്രഹിക്കാറുണ്ട്.  എന്നും എന്തെങ്കിലും പരാതി സജിത്തിനേയും അജിത്തിനേയും പറ്റിയുണ്ടാകും.  നാട്ടുകാര്അവരെ കുരുത്തംകൊള്ളികള്എന്നാണ് വിശേഷിപ്പിക്കാറെങ്കിലും സുമതി അവരോട് പ്രത്യേകം സ്നേഹപ്രകടനങ്ങള്നടത്തും.  കൂട്ടത്തില് ചിലപ്പോഴൊക്കെ വിലപ്പെട്ട സാധനങ്ങള്നഷ്ടപ്പെടാറുമുണ്ട് എന്നു സുമതി മനസ്സിലോര്ത്തു.

            ആയിടക്കാണ് പത്രത്താളുകളില് ഇലക്ട്രിസിറ്റി ബോര്ഡില് ജോലിക്ക# ആളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്.  സുമതി അവരെ നിര്ബന്ധപൂര്വ്വം വിളിച്ചു വരുത്തി.  ആദ്യമാദ്യം സുമതിയുടെ ഉപദേശം ഭയന്ന് അവര്മടി കാണിച്ചെങ്കിലും സുമതി തന്െന അവര്ക്കുവേണ്ടി അപേക്ഷകള്തയ്യാറാക്കി.  ചോദിക്കാറുള്ള ചോദ്യങ്ങളുടെ ഏകദേശരൂപം മനസ്സിലാക്കി.  താഴ്ന്ന ജോലിക്കുപോലും എം..ക്കാരും എം.എസ്സിക്കാരുമൊക്കെ ഉണ്ടാകുമെന്ന് സുമതിക്ക് അപ്പോഴാണ് മനസ്സിലായത്. 

            സുമതി അവരുടെ അച്ഛനേയും അമ്മയേയും പറഞ്ഞ് കാര്യങ്ങള്ബോധ്യപ്പെടുത്തി.  അവര്ക്ക് ജോലിക്കായി പഠന സംബന്ധമായി ചില തയ്യാറെടുപ്പുകളൊക്കെ വേണമെന്നും സുമതി അവര്ക്ക് കാര്യങ്ങള്പറഞ്ഞുകൊടുക്കാമെന്നും ഏറ്റു.  എലാ ദിവസവും അവരെ സുമതിയുടെ വീട്ടിലേക്ക് എത്തിക്കുന്ന കാര്യം അജിത്തിന്റയും സജിത്തിന്റയും മാതാപിതാക്കളെ ചുമതലപ്പെടുത്തി.  എന്തൊ മഹാഭാഗ്യം വരുന്നു എന്നാണ് അജിത്തിന്റയും സജിത്തിന്റയും മാതാപിതാക്കള്ക്ക് മനസ്സിലായത്.  അജിത്തും സജിത്തുമാകട്ടെ തങ്ങള്ഇത്തരമൊരു പഠനത്തിനിലെന്ന്ു തീര്ത്തു പറഞ്ഞു.  പിന്െന പിന്െന സുമതിയുടെ നിര്ബന്ധത്തിനും സല്ക്കാരത്തിനും മുന്പില് ഇരുവരും ഒരുവിധം തയ്യാറെടുക്കാമെന്നു തീരുമാനത്തിലെത്തി. 

            ജോലിക്കുള്ള എഴുത്തുപരീക്ഷ കഴിഞ്ഞ് എത്തും വരെ സുമതിക്കായിരുന്നു ടെന്ഷണ്‍.  പരീക്ഷ കഴിഞ്ഞിട്ടും അജിത്തിനേയും സജിത്തിനേയും കാണാന്പറ്റാത്തതില് സുമതിക്ക് വലാത്ത ഈര്ഷ്യ അനുഭവപ്പെട്ടു. 

            സുമതി റിസല്ട്ട് വരുന്ന ദിവസം നോക്കി നില്ക്കുകയായിരുന്നു.  ന്യൂസ് പേപ്പറില് റാങ്ക് ലിസ്റ് വരുന്ന കാര്യം തന്െന വായിച്ചപ്പോള്സുമതി അജിത്തിനേയും സജിത്തിനേയും തിരക്കി പുറപ്പെട്ടു.  ഏറെ നേരത്തെ കാത്തിരിപ്പിനുശേഷമാണ് സുമതിക്ക് ഇരുവരേയും നേരില് കാണാന്പറ്റിയത്.  സുമതി ഏതൊ വലിയ വാര്ത്ത പറയുംപോലെയായിരുന്നു.  അജിത്തിനും സജിത്തിനുമാകട്ടെ താല്പ്പര്യമിലാത്ത എന്തൊ കേട്ടതുപോലെയാണ് അനുഭവപ്പെട്ടത്.

            സുമതി തന്െന അവരുടെ റിസല്ട്ട് പരിശോധിക്കാന്തീരുമാനിച്ചു.  പട്ടികയുടെ ഏറ്റവും താഴെയായിരുന്നു ഇരുവരുടേയും പേരുകള്‍.  സുമതിക്ക് പ്രതീക്ഷ നശിച്ചപോലെയായിരുന്നു.  ഒരു കാര്യവുമിലാതെ എന്തിനൊവേണ്ടി സമയം പാഴാക്കിയതുപോലെ സുമതിക്കു തോന്നി.  അജിത്തിനേയും സജിത്തിനേയും കണ്ടപ്പോള്സുമതി പറഞ്ഞു: ‘ഇതിലും ഭേദം കടലിലെ വെള്ളം വറ്റിക്കാന്ശ്രമിക്കുകയായിരുന്നു.  നിങ്ങളുടെ പേര് പട്ടികയില് ഏറ്റവും താഴെയാണ്.’  അജിത്തും സജിത്തും ചിരിച്ചതേയുള്ളൂ.  അജിത്തും സജിത്തുമാകട്ടെ അവരുടെ പേര് പട്ടികയുടെ താഴെ ഉണ്ടായിരുന്നു എന്നതുതന്െന വലിയ കാര്യമായി കണക്കാക്കി.

            ജോലിക്കുള്ള നിയമന ഉത്തരവുമായി അജിത്തും സജിത്തും എത്തിയപ്പോഴും സുമതിക്കു വിശ്വസിക്കാന്തോന്നിയില.  ഇതു വലാത്ത അല്ഭുതംതന്െന. പട്ടികയില് ഇവര്ക്ക് മുന്പില് വളരെയേറെ പേരുകളുണ്ടായിട്ടും എങ്ങിനെ ഇവര്ക്ക് നിയമന ഉത്തരവു ലഭിച്ചു എന്നതില് സുമതിക്കു സംശയം തോന്നാതിരുന്നില.  പിന്േനാക്ക വിഭാഗത്തില് പെട്ടവരായതുകൊണ്ടാണ് പുറകിലായിരുന്നിട്ടും നിയമന ഉത്തരവ് ലഭിച്ചതെന്ന് സുമതി മനസ്സിലാക്കി.

            അജിത്തിന്റയും സജിത്തിന്റയും സ്വഭാവത്തെപ്പറ്റി നാട്ടുകാര്ആശങ്ക പറയുമ്പോഴും സുമതി അഭിപ്രായങ്ങള്കാര്യമാക്കിയില.  സ്വന്തം കുട്ടികളുടെ കാര്യത്തിലെന്നപോലെ അജിത്തിന്റയും സജിത്തിന്റയും കുട്ടികളുടെ കാര്യത്തില് താല്പപര്യം കാണിച്ചു.  അജിത്തിന്റയും സജിത്തിന്റയും കുട്ടികള്ക്ക് സുമതി പാഠങ്ങള്പറഞ്ഞുകൊടുക്കുക പതിവാക്കി.  അവരുടെ കുട്ടികളെ സുമതിയുടെ അടുക്കല് പറഞ്ഞയക്കാന്മടി കാണിച്ചിരുന്നില.  സുമതിയുടെ നിരന്തരമായ പ്രേരണ കൊണ്ട് മികച്ച വിജയം കൈവരിക്കാന്കഴിഞ്ഞിരുന്നു.

            പട്ടികയില് വളരെ താഴെയായിരുന്നിട്ടും അജിത്തിനും സജിത്തിനും മറ്റുള്ളവരേക്കാള്വേഗത്തില് തന്െന പ്രൊമോഷണ്കിട്ടുന്നതില് സുമതിക്കായിരുന്നു സന്തോഷം.

            സുമി പ്ളസ്സ് ടൂ പഠിക്കുമ്പോള്തന്െന മെഡിസ്സിനു പോകുന്ന കാര്യത്തെപ്പറ്റി സുമതി അവളെ ബോധവതിയാക്കിയിരുന്നു.  സുമതി പ്രത്യേക താല്പ്പര്യമെടുത്ത് അവളുടെ സംശയങ്ങള്പറഞ്ഞ് കൊടുക്കാനും ശ്രദ്ധിച്ചു.  സുമി എന്ട്രന്സ്സിനു തയ്യാറെടുക്കുന്ന സമയമായിരുന്നു.  ഒരു ദിവസം സുമി വന്നപ്പോള്പറഞ്ഞു: “ഇന്നലെ അച്ഛനേയും ചെറിയച്ഛനേയും പോലീസുകാര്കൊണ്ടുപോയി”.  പുസ്തകങ്ങള്എടുത്ത് വക്കുമ്പോള്ഏതൊ നിസ്സാരകാര്യം പറയും പോലെയായിരുനരുന്നു സുമി അതു പറഞ്ഞത്.

            സുമതി വളരെ അസ്വസ്ഥയായിരുന്നു.  അവര്സുമിയെ പിടിച്ചു കുലുക്കി.  എന്നിട്ടു പറഞ്ഞു: “എന്ത്, എന്താണ് കുട്ടി നീ പറഞ്ഞത്.  നിന്റെ അച്ഛനേയും ചെറിയച്ഛനേയും പോലീസുകാര്വാനില് കയറ്റി കൊണ്ടുപോയെന്േനാ.  എന്തിന്, എന്തിന് അവര്നിന്റ അച്ഛനെ കൊണ്ടുപോയി”. സുമതി ഒറ്റ ശ്വാസത്തിലാണ് അതു ചോദിച്ചത്.  സുമതിയുടെ ഭാവമാറ്റം കണ്ടപ്പോള്സുമി വലാതെ ഭയപ്പെട്ടു പോയി.   കണ്ണുകളില് നോക്കി സുമി പറഞ്ഞു: “പേടിക്കാനില.  അവര്തനിയെ വന്നു കൊള്ളും”.  ഏതൊ സാധാരണ സംഭവം നടന്നതു പോലെയായിലുന്നു സുമിയുടെ മറുപടി.

            എത്ര ആലോചിട്ടും സുമിയുടെ നിസംഗത സുമതിക്കു മനസ്സിലാകുമായിരുന്നില.  ഏതൊ സാധാരണ സംഭവംപോലെ, ഒഴുക്കന്മട്ടില് അച്ഛനെ പോലീസുകാര്ജീപ്പില്  കയറ്റികൊണ്ടുപോയി എന്ന സുമിയുടെ വിവരണം സുമതിയില് ആശങ്കയും അങ്കലാപ്പുമുണ്ടാക്കി. 

            ഇലക്ട്രിസിറ്റി ബോര്ഡിന്റ ഗോഡൌണില് സൂക്ഷിച്ചിരുന്ന കമ്പികള്ഇരുവരും ചേര്ന്ന് മോഷ്ടിച്ചിരിക്കുന്നു.  സുമതിക്ക് വലാത്ത അപമാനം തോന്നി.  താന്എന്തൊ തെറ്റു ചെയ്തതുപോലെ സുമതിക്കു തോന്നി. 

            പുസ്തകത്തിലെ സംശയവുമായി എത്തിയ സുമതിക്കുനേരെ ഈറ്റപുലിപോലെ സുമതി ചീറ്റി.  എന്നിട്ടു പറഞ്ഞുമതി നിന്റ മെഡിസിന്പഠിപ്പ്”.  അല്പസമയം കഴിഞ്ഞ് മനസ്സാന്നിധ്യം വീണ്ടെടുത്ത് സുമതി പറഞ്ഞു: “അദ്ധ്യാപകര്പറഞ്ഞിട്ടുണ്ട് സുമതിക്ക് മെഡിസ്സിനു സീറ്റു കിട്ടക അത്ര ബുദ്ധിമുട്ടൊന്നുമുള്ള കാര്യമല.  പിന്േനാക്ക വിഭാഗത്തില് പെട്ടതാണലൊ.  പക്ഷെ കുട്ടി എനിക്കിനി വയ്യ.  ഇന്നു മുതല് ഞാന്നിനക്കു പറഞ്ഞു തരുന്നതു അവസാനിപ്പിക്കുകയാണ്.  പൊയ്ക്കൊള്ളൂ”.  ഇതു പറഞ്ഞതും സുമതിയുടെ കണ്ണുകള്നിറയുന്നതായി സുമിക്കു മനസ്സിലായി. 

            സുമിയാണ് ഇപ്പോള്തന്റ വാതില് മുട്ടി നില്ക്കുന്നത്.  താന്മൂലം ചെറുതാണെങ്കിലും ജോലിക്കു കയറിയവര്പൊതുമുതല് കളവു ചെയ്തിരിക്കുന്നു.  പോലീസ് കസ്റഡിയില് നിന്നും അവരെ വിട്ടൊ എന്നുപോലും ചോദിക്കാനുള്ള മനസ്സാന്നിധ്യം സുമതിക്കുണ്ടായിരുന്നില.  ഇപ്പോഴിതാ അവരുടെ അച്ഛനും ചെറിയച്ഛനും പോലീസ് കസ്റഡിയിലായിട്ടും സംശയം ചോദിക്കാനെത്തിയിരിക്കുന്നു.  എങ്ങനെ സുമിക്ക് ഇത്തരമൊരവസ്ഥയില് മനസാനസാന്നിധ്യം ലഭിക്കുന്നു എന്നത് സുമതിക്ക് മനസ്സിലാകുന്നിലായിരുന്നു.  സമതി വാതില് ചേര്ത്ത് കൊട്ടിയടച്ചു.  എന്നിട്ട് തേങ്ങി: “വയ്യ കുട്ടി, ഇനി വയ്യ.  ഒരു തുടര്ച്ചക്കു കൂടി കൂട്ടു നില്ക്കാന്വയ്യ”.

            സുമതിയുടെ കൈയ്യല് ഇന്റര്ചര്ച്ച് കൌണ്സിലിന്റ പ്രവേശനം സംബന്ധിച്ച വാര്ത്തയും അതിനു താഴെ കിഡ്നി വില്പ്പന നടത്തിയ ചിത്രവുമടങ്ങിയ ന്യൂസ് പേപ്പര്അപ്പോഴും വിറ കൊള്ളുന്നുണ്ടായിരുന്നു. 

Thursday, June 30, 2011

കേരള മോഡല് പ്രതിസന്ധി - എസ്സ്. കാച്ചപ്പിള്ളിയുടെ പുസ്തം വായിച്ചു.  വിദ്യാഭ്യാസം, ആതുര ശുശ്രൂഷ തുടങ്ങിയ മേഖലകളില് സ്വതന്ത്ര സംരഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മുന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കണമെന്നുമാണ് പ്രധാന വാദങ്ങള്‍.  ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തോട് അദ്ദേഹം എതിരാണ്.  സമകാലിക സാമൂഹിക യാഥാര്‍ത്ഥ്യവുമായി ഇണങ്ങാത്തതാണീ അഭിപ്രായങ്ങളെങ്കിലും ഇവയെ അവതരിപ്പിക്കുന്നതില് അദ്ദേഹം പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും നിര്‍ഭയത്വവും പ്രശംസനീയമാണ്.  മിശ്രവിവാഹത്തെപോലും എതിര്‍ക്കുന്ന കാച്ചപ്പിള്ളി ദുര്‍ബല വിഭാഗങ്ങളോട് ഒട്ടും അനുകമ്പ ഇലാത്ത ആളാണെന്ന് തെറ്റിദ്ധരിക്കപ്പെടാം, വാസ്തവം മറിച്ചാണെങ്കിലും.    ഒപ്പ്ഡോ.കെ.ബാബു ജോസഫ          മുന്‍ വൈസ് ചാന്‍സലര്‍
Books available:
Green Books, Trichur Current Books, Vyttila-H&C, Maharajas Ground-CLC Books, EKM Cannal Rd-Prabath Books, Broadway-St.Pauls Books, CICCI, Market Road-St Paul Books, EKM - Pranav Books, EKM - Ela Books, Palarivattom-H&C,  Aluva Book Shops

Wednesday, June 15, 2011

. ..എസ്.ടി യുടെ ആവശ്യകത

എസ്സ്. കാച്ചപ്പിള്ളി

            എന്ജിനീയറിംഗ്, സയന്സ് ആന്റ് ടെക്നോളജി മേഖലകളില് ഭാരതത്തിന് ഏറെ മുന്നാട്ട് പോകേണ്ടതുണട്.  മേഖലകളില് ഏറെ മികവ് പുലര്ത്തണമെങ്കില് മികച്ച പരിശീലനം നല്കാന്പ്രാപ്തിയുള്ള യോഗ്യരായ പരിശീലകരെയാണ് ആദ്യമായി കണ്ടെത്തേണ്ടത്.  അത്തരമൊരു സാഹചര്യത്തില് വേണം . ..എസ്.ടിയാണൊ ..ടിയാണൊ കേരളത്തിന് ഏറെ ആവശ്യകത എന്ന് വിലയിരുത്തപ്പെടേണ്ടത്. 

            ഭാരതത്തില് പുതിയതായി ..ടി ആരംഭിക്കേണ്ടതുണ്ടൊ അതൊ കാലഘട്ടത്തിനനുയോജ്യമായ  മറ്റേന്തെങ്കിലും സ്ഥാപനമാണൊ ആരംഭിക്കേണ്ടത് എന്നതിനെപ്പറ്റി പഠിക്കുവാന്നിയോഗിച്ച കമ്മിറ്റിയാണ് ..ടി പുതിയതായി ആരംഭിക്കേണ്ടതിലാ എന്നും പകരം . ..എസ്.ടി എന്ന ആശയം മുന്നാട്ടു വച്ചതും.  ഫലത്തില് . ..എസ്.ടിയാണ് ഭാരതത്തിനും കേരളത്തിനും ഏറെ ആവശ്യമായി വരുന്നത്.  ഇത്ര ഗഹനമായ പഠനം നടത്തിയതും ഇത്ര മനോഹരമായ ആശയം മുന്നാട്ടുവച്ചതുമായ ഒരു കമ്മിറ്റിയെ ഇത്ര അനായാസമായി നിസ്സാരവല്ക്കരിക്കാന്ആശയക്കൊഴുപ്പിലാത്ത ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്ക്ക് മാത്രമെ കഴിയൂ. 

            എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് ഭാരത്തിന്റ തന്നയൊ ചെറുതെങ്കിലും ലോകത്തിന്റ തന്നയൊ നേതൃത്വം ഏറ്റെടുക്കുവാന്പ്രാപ്തിയും ആര്ജ്ജവവുമുള്ള പഠനാര്ത്ഥികള്ഏറെയുള്ള കേരളത്തില് അത്തരത്തിലുള്ള ഭൌതിക സാഹചര്യങ്ങള്ഒരുക്കുന്നതിന് കേവല രാഷ്ട്രീയ താല്പ്പര്യമുള്ള നമ്മുടെ നേതൃത്വങ്ങള്ക്ക് കഴിഞ്ഞിട്ടില.  വിദ്യഭ്യാസപരമായി ഏറെ മുനേനാട്ടു പോയ്ക്കൊണ്ടിരിക്കുന്ന കേരളീയനുപോലും എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി സീറ്റുകള്പരിമിതപ്പെടുത്തിയിരിക്കുന്നതിനാല് ഇത്തരം മേഖലയില് പ്രാവീണ്യം നേടുന്നതിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.  ലോകത്തിലെവിടേയും പോയി ഏതു മേഖലയിലും ജോലി ചെയ്യാനുള്ള കേരളീയന്റ മനോഭാവം എടുത്ത് പറയേണ്ടതാണ്.  അത്തരമൊരു സാഹചര്യത്തില് എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലയില് കൂടുതല് കോളേജുകളുടെ ആവശ്യകതയും അതിന്റ ഉന്നത നിലവാരവും ആവശ്യമായി വരുന്നു. 

            രാഷ്ട്രീയ താല്പര്യങ്ങള്മുന്നിര്ത്തി വോട്ടുബാങ്കുകളില് കണ്ണുവച്ച് ഗുമസ്താധിഷ്ഠിത വിദ്യഭ്യാസം മാത്രം മതി എന്ന നിലപാടില് ഉറച്ചു നിന്നിരുന്നവരെ ഒരളവുവരെ നേരിടാനും അവരുടെ അഭിപ്രായങ്ങള്തിരുത്തിക്കുവാനും കേരളീയന് കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്.  അത്തരം ശുഷ്ക്കമായ ചിന്താധാരയും കേവല രാഷ്ട്രീയ താല്പ്പര്യങ്ങളും ഇതുവരെ കേരളത്തെ പിന്നാക്കം നയിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ.

            കേരളത്തിലെ ഭരണ, രാഷ്ട്രീയ, മാധ്യമ ശക്തികള്  ...എസ്.ടി പോലുള്ള നിര്ദിഷ്ഠ പദ്ധതികള്കേരളത്തിന്റ ഇന്നിന്റ ആവശ്യകതയാണെന്നു തിരിച്ചറിയാതെ എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് ഭാരതത്തിന്റ മേല്ക്കോയ്മ വളര്ത്തിയെടുക്കുവാനുള്ള ബാധ്യതയില് നിന്നും തെന്നി മാറുന്നത് കേരളത്തിന് ഒട്ടും ഭൂഷണമല. 

            എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് കൂടുതല് പ്രാവീണ്യമുള്ള ജനതയെ ആണ് വാര്ത്തെടുക്കേണ്ടതെങ്കില് മേഖലയില് അത്തരം സ്ഥാപനങ്ങള്ആരംഭിക്കേണ്ടതിന് ആവശ്യമായ ഉന്നത പ്രാവീണ്യം നേടിയവരെയാണ് ആദ്യം ഒരുക്കിയെടുക്കേണ്ടത്.

            ...എസ്.ടി പോലുള്ള മികവിന്റ കേന്ദ്രങ്ങള്വിഭാവനം ചെയ്യുന്നത് അത്തരമൊരു ഉന്നത പ്രാവീണ്യം നേടാനള്ള പരിശീലന സങ്കേതമാണ്.  ഏറ്റവും മികച്ച എന്ജിനീയറിംഗ്, സയന്സ് ആന്റ് ടെക്നോളജി അദ്ധ്യാപകരെ ലഭ്യമാകണമെങ്കില് ഇത്തരത്തിലുള്ള ...എസ്.ടി കള്ഭാരതത്തിലെങ്ങും സ്ഥാപിക്കുകതന്ന വേണം.  ...എസ്.ടികളായാലും മറ്റിതര എന്ജിനീയറിംഗ് സ്ഥാപനങ്ങളായാലും പരിശീലകരായി നിയമിക്കപ്പെടുന്നവര്പ്രാപ്തരും പഠനത്തിലും ഗവേഷണത്തിലും മാറ്റു തെളിയിച്ചവരുമായിരിക്കണം.  പഠനാര്ത്ഥികളില്  പഠന ഗവേഷണ മേഖലയിലുള്ള കഴിവ് തെളിയിച്ചവരെ തിരഞ്ഞെടുത്ത് അവര്ക്ക് ലോകനിലവാരത്തിലുള്ള അദ്ധ്യാപകനാകാന്പോലും പ്രാപ്തിയുള്ള ഉന്നതപരിശീലനം നല്കുകയെന്നത് ഇന്നിന്റ ആവശ്യകതയാണെന്ന് എടുത്ത് പറയേണ്ടതുണ്ട്.  അത്തരമൊരു ലോകനിലവാരത്തിലുള്ള പരിശീലന സ്ഥാപനമായ ...എസ്.ടി കേരളത്തില് സ്ഥാപിക്കപ്പെടുകതന്ന വേണം.  തത്ഫലമായി കാലഘട്ടത്തിനൊത്തവിധം പ്രാവീണ്യം നേടിയ ഒരു ജനതയെ എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് വളര്ത്തിയെടുക്കുവാന്കേരളത്തിന് കഴിയുന്നു. 

            കേരള ജനത ...എസ്.ടി പോലുള്ള സ്ഥാപനങ്ങളെ സഹര്ഷം സ്വാഗതം ചെയ്യുകതന്ന വേണം.  അത്തരമൊരു സാഹചര്യത്തില് മാത്രമെ ഗുമസ്താധിഷ്ഠിത വിദ്യഭ്യാസമല ടെക്നോളജി മേഖലയിലെ വളര്ച്ചയാണ് ഇന്നിന്റ ആവശ്യകതയെന്ന് ഉറപ്പാക്കാന്കഴിയുകയുള്ളു. 

            കേരളത്തിലെ സര്ക്കാര്ഗവേഷണ, സേവന മേഖലകളില് സാമൂഹ്യമായും വിദ്യഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവരില്നിന്നും ആളെ കിട്ടുംവരെ തിരഞ്ഞെടുക്കുകയാണ് പതിവ്.  കേരളത്തിന്റ വര്ത്തമാന സാഹചര്യത്തില് സാമൂഹ്യപരമായും വിദ്യഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവര്...എസ്.ടി പോലുള്ള സ്ഥാപനങ്ങളിലും പ്രവേശനം നേടുകയും അതുവഴി മികവിന്റ കേന്ദ്രമായ ഉന്നത വിദ്യഭ്യാസ മേഖലയുടെ കാര്യക്ഷമതയിലായ്മക്കും കാരണമായി മാറുകയും ചെയ്യുന്നതിനാലാണ് ...എസ്.ടി പോലുള്ള സ്ഥാപനങ്ങള്വേണ്ടന്നു വക്കുന്നതെങ്കില് അതും പ്രശംസനീയം തന്നയാണ്. 

Monday, May 23, 2011


ഞാന്‍ മദാലസ

      സ്മിത വായനയുടെ ലോകത്തായിരുന്നു.  പൈങ്കിളി ആഴ്ചപ്പതിപ്പും അതിലെ ഭ്രമിപ്പിക്കുന്ന കഥകളുമായുള്ള കമാരപ്രായം.  അത്തരമൊരു നാളിലാണ് മനോജ് സ്മിതയുടെ വീട്ടില് മേശയുടെ പിന്നില് ഒളിച്ചിരുന്നത്.   ഏതൊ ചെറിയ ശബ്ദം കേട്ടാണ് പൈങ്കിളി വാരികയുടെ താളുകളില് നിന്ന് തലയുയര്‍ത്തി നോക്കിയത്.  ഏതൊ മനുഷ്യരൂപം ഒളിച്ചിരുപ്പുണ്‍ടെന്നു മനസ്സിലായി.  ഒച്ചകൂട്ടാനുള്ള ശ്രമത്തിലായിരുന്നു സ്മിത.  അപ്പോഴാണ് വലപ്പോഴും മാത്രം സംസാരിച്ചിട്ടുള്ള മനോജാണെന്ന് മനസ്സിലായത്.  മനോജ് അപേക്ഷയെന്നാണം പറഞ്ഞു: “ഒച്ച വക്കരുത്.  ഞങ്ങള്‍ സ്മിതയെ കാണുവാനായി വന്നതാണ്”.  സ്മിത അമ്പരന്നിരുന്നുപോയി.  “അഭിസാരിക”യിലെ ദിലീപ് നായികയോട് പറഞ്ഞതുപോലെ സ്മിതക്ക് അനുഭവപ്പെട്ടു.  സ്മിതക്ക് വലാത്ത സങ്കോചം തോന്നി.  അവള്‍ എന്തു പറയണമെന്നറിയാതെ നിര്‍ന്നിമേഷയായി അങ്ങനെ ഏറെ നേരം നിന്നു.  സ്മിത പരിസരബോധം വീണ്‍ടെടുത്തു നോക്കുമ്പോള്‍ മനോജും കൂട്ടുകാരനും നന്ദി പറഞ്ഞ് പുറകുവശത്തെ വാതില് വഴി കടന്നു പോയി.  സ്മിതക്ക് എന്ത് പറയണമെന്ന് അിറയിലായിരുന്നു.       സത്യത്തില് ‘അഭിസാരിക’യിലെ നായിക ദിലീപിനോട് എന്താണ് പറഞ്ഞതെന്ന് അവള്‍ മനസില് തിരക്കുകയായിരുന്നു. 

          തുടര്‍ന്നുള്ള ഏതാനും ദിവസങ്ങള്‍ സ്മിതക്ക് ഉണര്‍വ്വിന്റെ ദിവസങ്ങളായിരുന്നു.  ഏറെ നേരം ഉറങ്ങാതെ ‘അഭിസാരിക”യിലെ ദിലീപിനെ കാത്തിരുന്നതുപോലെ സ്മിതയും മനോജിനെ കാത്തിരുന്നു.  പിന്നീട് എപ്പോഴൊ ആഴ്ചപ്പതിപ്പുമായി കടയില്നിന്നും തിരിച്ച് പോരുംവഴിയാണ് സ്മിത മനോജിനെ കണ്‍ടത്.  എന്തു പറയണമെന്നറിയാതെ സ്മിത ഏറെ നേരം അങ്ങനെ നിന്നു പോയി.  മനോജ് മുന്‍പിലെത്തിയിട്ടും സ്മിത അറിയുന്നുണ്‍ടായിരുന്നില.  സ്വബോധം വീണ്‍ടെടുത്തിട്ടെന്നവണ്ണം ഒരുവിധം വിക്കിവിക്കി സ്മിത പറഞ്ഞു: “ഞാന്‍ മനോജിനെ കാത്തിരിക്കാറുണ്‍ട്.  ഏറെ വൈകിയാണ് ഉറങ്ങുന്നത്.  മനോജ് എന്നങ്കിലും വരുമെന്നു പ്രതീക്ഷിച്ചു”. 

          മനോജിന് വലാത്ത അത്ഭുതം തോന്നി.  എന്താണ് സ്മിത പറയുനനതെന്നു മനോജിന് മനസ്സിലായില. ചുണ്‍ടിലെരിയുന്ന സിഗരറ്റ് ഒരിക്കല്കൂടി ആഞ്ഞു വലിച്ചു.  ഒരുപായം പ്രയോഗിക്കുംപോലെ മനോജ് പറഞ്ഞു: “ശരിയാണ്.  സ്മിതയെ കാണണമെന്ന് എനിക്കും തോന്നാറുണ്‍ട്”.  സ്മിത സ്തംഭിച്ചിരുന്നുപോയി.  “ഗന്ധര്‍വ്വ“നിലെ  ശശാങ്കന്‍ പറഞ്ഞതുപോലെ.  സ്മിത കാലിലെ നഖം കൊണ്‍ട് മണ്ണില് എന്തൊ കോറുന്നതായി മനോജ് മനസ്സിലാക്കി.  എന്തൊ പിടികിട്ടിയാലെന്ന വണ്ണം മനോജ് പറഞ്ഞു:”ഇന്നു തീര്‍ച്ചയായും വരും”.  സ്മിത മനസ്സില് പറഞ്ഞു: വരണം. തീര്‍ച്ചയായും വരണം.

          മനോജ് വാക്കു പാലിച്ചു.  ഇരുട്ടിന്റെ മറവില് സ്മിത തുറന്നിട്ട ജനലഴികള്‍ക്കരികത്തെത്തി.  മനോജ് ശബ്ദം താഴ്ത്തിയാണ് സ്മിതയെ വിളിച്ചത്.  സ്മിത തീര്‍ത്തും ഉലാസവതിയായിരുന്നു.  ആരും മുറിക്കകത്തേക്കു വരാതിരിക്കാന്‍ പാകത്തില് വാതിലുകള്‍ ബന്ധിച്ചു.  “ഗന്ധര്‍വ”നിലെ ശശാങ്കനെപ്പോലെ മനോജ് ജനലരുകില് വന്നു നില്ക്കുന്നു.  സ്മിത തന്നയാണ് സംഭാഷണം തുടങ്ങിയത്.  “ഞാന്‍ മനോജിനെ കാത്തിരിക്കുകയായിരുന്നു.  ഇനിയും വൈകിയിരുന്നുവെങ്കില് ഞാന്‍ പിണങ്ങിയേനെ”.  “അഭിസാരിക”യിലെ ദിലീപിനോട് നായിക പറഞ്ഞ വാക്കുകള്‍ സ്മിത കടമെടുക്കുകയായിരുന്നു.  മനോജ് രണ്‍ടും കല്പിച്ചു ചോദിച്ചു: “ പോരുന്നാ എന്റെ കൂടെ”. എടുത്തടിച്ച പോലുള്ള മനോജിന്റെ ചോദ്യം സ്മിത പ്രതീക്ഷിച്ചിരുന്നില.  ഏതൊ മായാലോകത്തില്നിന്നും തിരിച്ചു വന്നപോലെ സ്മിത നിലകൊണ്‍ടു.  മനോജ് പറഞ്ഞു: “ഞാന്‍ ഈ സമയത്തു നാളെ വരും.  വേണ്‍ട പണവും സ്വര്‍ണ്ണവുമെടുത്തു തയ്യാറായി നില്ക്കണം”.  മനോജിന്റെ വാക്കുകളില് നിശ്ചയദാര്‍ഡ്യത്തോടൊപ്പം മദ്യത്തിന്റെ ഗന്ധവുമുണ്‍ടായിരുന്നു.

          സ്മിത കഴിയുന്നിടത്തോളം പണവും സ്വര്‍ണ്ണവും എടുത്തു ബാഗില് വച്ചു. മനോജ് വന്നു വിളിച്ചാല് ഉടന്‍ പുറപ്പെടണം.  എങ്ങോട്ടെന്നാ എവിടേക്കെന്നാ സ്മിതക്ക് നിശ്ചയമിലായിരുന്നു.  സ്മിത ഒരു കത്തെഴുതി വക്കുവാന്‍ തീരുമാനിച്ചു.  “നീലകാമുകി”യിലെ നായികയുടെ വാക്കുകള്‍ തന്ന കത്തിലേക്ക് കടമെടുക്കാന്‍ സ്മിത പ്രത്യേകം ശ്രദ്ധിച്ചു.

         മനോജ് സ്മിതയുടെ കൈപിടിച്ച് ഓട്ടോയില് കയറി.  മനോജിന്റെ കൈത്തലം പരുപരുത്തതാണെന്നും അതു “അഭിസാരിക”യിലെ ദിലീപിന്റെ കൈത്തലംപോലെ മൃദുലമലെന്നും സ്മിത തിരിച്ചറിഞ്ഞു. 

         ഓട്ടോയില് കയറിയപാടെ മനോജ് ചോദിച്ചു: “പണവും സ്വര്‍ണ്ണവുമൊക്കെ എടുത്തിട്ടുണ്‍ടലൊ?”  സ്മിത ചിരച്ചതെയുളളൂ.  എലാം ബാഗിലുണ്‍ടെന്നു അവള്‍ ആംഗ്യം കാണിച്ചു.  മനോജ് ഓട്ടൊ പുറപ്പെടാന്‍ ആവശ്യപ്പെട്ടു.  ഓട്ടൊ ഓടിക്കുന്നത് അന്നു മുറിയില് മനോജിനോടൊപ്പം ഒളിച്ചിരുന്നുയാളാണെന്നും സ്മിത മനസ്സിലാക്കി.  മദ്യത്തിന്റെ വലാത്ത മനം മടുപ്പിക്കുന്ന ഗന്ധം.  സ്മിതക്കു വല്ായ്മ തോന്നി.  സ്മിത ബാഗ് തിരുപിടിച്ചുകൊണ്‍ട് മനോജിന്റെ ചലനങ്ങളില് പൊരുത്തക്കേട് ശ്രദ്ധിച്ചിച്ചിരുന്നു. 

         പനമ്പ് കൊണ്‍ട് പകുത്ത ഒരു ചായ്പിന് മുമ്പില് ഓട്ടൊ നിന്നു.  മനോജ് പറഞ്ഞു: “ഇത് ഇവന്റെ സാമ്രാജ്യമാണ്.  ഇനി നമ്മളിവിടയൊണ് താമസ്സം”.  സ്മിതക്കു എന്തു പറയണമെന്നറിയിലായിരുന്നു.  ഒരു മറപോലുമിലാതെ താന്‍ ഇവിടെ എങ്ങിനെ കിടന്നുറങ്ങുമെന്ന ചിന്ത സ്മിതയെ വലാതെ അലോസരപ്പെടുത്തി. 

         ഓട്ടൊ ഓടിച്ചിരുന്നയാള്‍ ഓട്ടേയില്നിന്നും രണ്‍ടു പൊതിയും കുപ്പിയുമെടുത്ത് നിരത്തി വച്ചു.  അതില്നിന്ന് ഒരു പൊതിയെടുത്ത് സ്മിതക്ക് കൊടുത്തിട്ട് മനോജ് പറഞ്ഞു: “ഭക്ഷണമാണ്.  എന്തെങ്കിലും തിന്നിട്ട് അപ്പുറത്ത് പോയി കിടന്നാളൂ.  ഞങ്ങള്‍ സ്മിതയുടെ വരവ് ആഘോഷിക്കാന്‍ പോവുകയാണ്”. 

        എന്തൊ ഓര്‍ത്തിട്ടെന്നവണ്ണം മനോജ് പറഞ്ഞു “സ്വര്‍ണ്ണവും പണവുമൊക്കെ ഇങ്ങു തന്നക്കൂ”  സ്മിത മറുപടിയൊന്നും പറഞ്ഞില.  മറുപടിയെന്നാണം സ്മിത ബാഗിനെ കെട്ടിപിടിച്ചു നടന്നു.  പൊതി അഴിച്ചു നോക്കാനൊ, ഭക്ഷണം കഴിക്കാനൊ സ്മിത കൂട്ടാക്കിയില.  അപ്പോഴേക്കും മനോജും കൂട്ടുകാരനും മദ്യത്തിന്റ ലഹരിയില് പാട്ടു പാടാനും താളം പിടിക്കാനും ആരംഭിച്ചിരുന്നു.  എപ്പോഴൊ സ്മിത ഉറക്കത്തിന്റ ആഴങ്ങളിലേക്ക് പയ്യെ ചരിഞ്ഞു. 

        ഏതൊ അവ്യക്തതയില്നിന്നും ഞെട്ടിയുണരുമ്പോള്‍ മനോജ് അടുത്ത് കിടപ്പുണ്‍ട്.  അവളുടെ കയ്യില്നിന്ന് ബാഗ് വാങ്ങാനും മനോജ് ഒരു ശ്രമം നടത്തി.  ബാഗ് കെട്ടിപിടച്ച് സ്മിത കമിഴ്ന്ന് കിടന്നു.  മനോജ് അവളുടെ വസ്ത്രം നീക്കം ചെയ്യാനുള്ള ശ്രമത്തിലായി.  സ്മിതയുടെ എതിര്‍പ്പുകള്‍ ഓരോന്നായി അവഗണിക്കപ്പെട്ടു.  അപ്പോഴാണ് സ്മിത പനമ്പുകള്‍ക്കിടയിലെ രണ്‍ടു കണ്ണുകള്‍ കണ്‍ടത്.  അവള്‍ ഒരു വലാത്ത ഞരുക്കത്തോടെ തേങ്ങി.  മനോജിന്റ കരങ്ങളുടെ ശക്തിയില് സ്മിത ഞരുങ്ങി.  എപ്പൊഴൊ ശക്തി കൊഴിഞ്ഞ സിംഹത്തെപോലെ മനോജ് വശം ചരിഞ്ഞു കിടന്നു.  സ്മിത ആയാസപ്പെട്ടു ശ്വാസം വലിച്ചു.  പനമ്പുകള്‍ക്കിടയിലെ കണ്ണുകള്‍ മറനീക്കി പുറത്തേക്കു വന്നു.  സ്മിത അടുത്തുവരുന്ന ആള്‍രൂപത്തെ നോക്കി ആഞ്ഞു തുപ്പി.  തുപ്പല് ചിതറി സ്മിതയുടെ ദേഹത്തുതന്ന വന്നു പതിച്ചു.  ആഴ്ചപ്പതിപ്പിലെ ‘മദാലസ’യുടെ പേജുകള്‍ അവിടവിടെ ചിതറിക്കിടപ്പുണ്‍ടായിരുന്നു. 
 

Tuesday, May 3, 2011

VEENDUMORU AMBASSODAR YATHRA

വീണ്ടുമൊരു അംബാസിഡര്‍ യാത്ര
          എനിക്കൊരു കാറു വാങ്ങണമെനനുണ്ടായിരുനു.  കാറു വാങ്ങുന കാര്യം ഭാര്യയോടും കുട്ടികളോടും പറയന്ട  എനനു ഞാന്‍ തീരുമാനിച്ചു.  കാറ് വാങ്ങുവാനുള്ള എന്റെ  തീരുമാനം അവരെ അറിയിച്ചാല് അവര്‍ക്കു ന്ടാകുനന സന്തോഷത്തെപ്പറ്റി എനിക്കൂഹിക്കാമായിരുനനു.  എനനിട്ടും തല്ക്കാലം പറയന്ട എനനു തീരുമാനിച്ചു.  ഒരുപക്ഷെ എനിക്ക് കാറ് വാങ്ങുവാന്‍ കഴിഞ്ഞിലെങ്കിലൊ എനന സന്ദേഹമായിരിക്കാം എനിക്കവരില് നിന്നും കാറു വാങ്ങുനന കാര്യം മറച്ചു വക്കുവാന്‍ കാരണമായി തോനനിയത്.

          സ്ഥിരമായി കാണുനന ഒരു സ്വപ്നം പോലെയാണ് ഒരു വന്ടി സ്വന്തമാക്കുക എനന മോഹം  എനനില് ഒളിഞ്ഞു കിടനനിരുനനത്.  എന്റെ കുട്ടിക്കാല സ്വപ്നങ്ങളില് എനനും വന്ടികള്‍ നിറഞ്ഞു നിനനിരുനനു.  ബസ്സും കാറും മറ്റു വന്ടികളും അത് ഓടിക്കുനന ഡ്രൈവറും എന്റെ ആരാധനാപാത്രങ്ങളായിരുനനു.  വലപ്പോഴും തരപ്പെടുനന ബസ്സ് യാത്ര ക്കിടയില് ഡ്രൈവറുടെ പിന്‍വശത്ത് വനന് ഒരാരാധകനെപ്പോലെ നോക്കിനല്ക്കും.  അപ്പോഴൊക്കെ അമ്മ എനെന അതികിലേക്ക്  ചേര്‍ത്തു നിര്‍ത്തും.  പിനെയെപ്പോഴൊ ബസ്സ് എനനത് എന്റെ ചിന്തകളില് നിനനും ഒഴിഞ്ഞുമാറി കാറുകള്‍ ആ സ്ഥാനം ഏറ്റെടുത്തു. 

         അടുത്ത പ്രദേശത്തെ കാറുകളുടെ നമ്പറുകള്‍ എനിക്ക് മന:പാഠമായിരുനനു.  വല വിശേഷ ദിവസങ്ങളിലുമാണ് കാറില് കയറി യാത്ര ചെയ്യുവാന്‍ കഴിഞ്ഞിരുനനത്.  ഞെങ്ങി ഞെരുങ്ങി കൊള്ളാവുനന തിലധികം ആളുകളെ കയറ്റുമ്പോഴും ഡ്രൈവറുടെ അടുത്ത് സീറ്റു കിട്ടുവാന്‍ എത്ര പ്രയാസപ്പെട്ടിരുനനു.  ഞെങ്ങി ഞെരുങ്ങി ആരേയും കൂസ്സാതെയുള്ള അംബാസിഡറിലെ യാത്ര ഇപ്പോഴും ത്രിലടിപ്പിക്കുനന ഓര്‍മ്മയാണ്.  മോഹഭംഗങ്ങളുടെ ഘോഷയാത്രക്കിടയില് ഉപേക്ഷിച്ചും മറന്നും പോയ പല സംഭവങ്ങളിലും കാറുമാത്രം പച്ചയായി നിലനിനനിരുനനു.  പിനനീടെപ്പോഴൊ പഴമയോടുള്ള പുച്ഛം അംബാസി ഡറിനോടും തോനനിയെങ്കിലും കാറു സ്വന്തമാക്കണമെനന മോഹം മനസ്സില് കനത്തു നിനനിരുനനു.  

          ആയിടക്കാണ് ശിവന്‍കുട്ടി കാറു വാങ്ങിയ കാര്യം ഞാനറിഞ്ഞത്.  ശിവന്‍കുട്ടി എനേനാടൊപ്പം കളിച്ചും പഠിച്ചും വളര്‍നനയാളാണ്.  ഞാന്‍ ജോലിയില് പ്രവേശിക്കുമ്പോഴും ശിവന്‍കുട്ടി ജോലിയിലാതെ നടക്കുകയായിരുനനു.  എനനിട്ടും ശിവന്‍കുട്ടി കാറ് സ്വന്തമാക്കിയിരിക്കുനനു എനനത് എനനില് അവനോട് അസ്സൂയ ജനിപ്പിച്ചു.  അപ്രതീക്ഷിതമായാണ് ശിവന്‍കുട്ടിയെ വഴിക്കു വച്ചു കണാനിടയായത്.  കാറു വാങ്ങിയ കാര്യം ശിവന്‍കുട്ടിതനെന പറയട്ടെ എനനു ഞാന്‍ വിചാരിച്ചു.  അതുണടായിലെനനു മാത്രമല അവന്റെ മറുപടി എന്റെ മനസ്സിനെ വലാതെ അലോസരപ്പെടുത്തി. 

         ശിവന്‍കുട്ടിയോട് ഞാന്‍ ചോദിച്ചു: “ശിവന്‍കുട്ടി കാറ് വാങ്ങിയലെ?” കാറ് വാങ്ങിയ വിവരം എനേനാടു മറച്ചു വച്ചതിലുള്ള നീരസം എന്റെ ചോദ്യത്തില് ഒളിഞ്ഞിരുപ്പുണടായിരുനനു. 

         ശിവന്‍കുട്ടി മറുപടിയായി മറുചോദ്യമാണ് ചോദിച്ചത്.  അയാള്‍ പറഞ്ഞു: “ഇപ്പോള്‍ സ്വന്തമായി കാറിലാത്തവര്‍ ആരാണ്?”

         ശിവന്‍കുട്ടിയുടെ മറുപടിയില് എനിക്ക് വലായ്മ തോനനി.  എന്റെ അമ്പരപ്പ് മറച്ചുവക്കുവാന്‍ എനിക്ക് നനെന പണിപ്പെടേണടി വനനു.  എന്റെ മനസ്സിന്റെ നൊമ്പരം ഒനനു മറക്കാനെനേനാണം ഞാന്‍ പറഞ്ഞു:  “നനനായി, കാറ് വാങ്ങിയത് നനനായി.  കുടുംബങ്ങവുമൊത്തുള്ള യാത്രക്കായി ഇനി മറ്റു വാഹനങ്ങളെ ആശ്രയിക്കേണടതിലലൊ?”

        ശിവന്‍കുട്ടി ഞാന്‍ പറഞ്ഞതൊനനും അത്ര കാര്യമായി ശ്രദ്ധിക്കുനനിലെന്നനിക്കു തോന്നനി.  അയാള്‍ സ്വന്തമായി കാറുള്ള സുഹൃത്തു ക്കളുടെ നീണട പട്ടികകൂടി പറഞ്ഞിട്ടെ സംസാരം അവസ്സാനിപ്പിച്ചുള്ളൂ.  ഞാന്‍ അപ്പോഴും ശിവന്‍കുട്ടി വാങ്ങിയ കാറിനെ തനെന നോക്കി നില്ക്കു കയായിരുനനു.  അവസാനം അയാള്‍ കാറില്ക്കയറി പോകുനനതും നോക്കി നിനനു.  അയാള്‍ എനെന വിളിക്കുകയൊ എനേനാട് വരുനനുണടൊ എനനു തിരക്കുകയൊ ഉണടായില.  എനിക്കും അയാള്‍ക്കും ഒരിടത്തേക്കാണ് പോകേ ണടതെനനു ഞങ്ങളുടെ സംസാരത്തില് പറഞ്ഞിരുനനതുമാണ്.  എന്നങ്കിലുമൊരിക്കല് ഞാനും കാറു സ്വന്തമാക്കുമെനന് മനസ്സില് കുറിച്ചിട്ടു. 
 കൂടെ ജോലിചെയ്യുന്നവര്‍ ഓരോരുത്തരായി കാറു വാങ്ങുന്ന കാര്യം പറയുമ്പോള്‍ ഞാനല്പം അസ്വസ്ഥനാകാതിരുനനില.  പുതിയ തരം കാറുകള്‍ നിരത്തിലിറങ്ങുന്നത് മോഹത്തോടെ നോക്കി നിനനു. 

          കമ്പനി മാനേജറുടെ മകളുടെ വിവാഹമാണ്.  പോകാതിരിക്കാന്‍ കഴിയില.  പോകാമെനനു തീരുമാനിച്ചപ്പോഴാണ് ഒരു പുകില് മനസ്സിലായത്.  കല്യാണ മണ്ഢപവും റിസപ്ഷനും വളരെ അകലെയാണ്.  കല്യാണത്തിനു പോകേണടത് വളരെ ആവശ്യമായിരിക്കുനനു.  മാനേജര്‍ പ്രത്യേകം പറഞ്ഞി രുനനതുമാണ്.  കല്യാണമണ്ഡപത്തില്നിനനും റിസപ്ഷനിലേക്ക് വണടി അറേജ് ചെയ്തിരിക്കുമെനനു മനസ്സില് കരുതി.  എങ്കിലും സംശയ നിവാരണ ത്തിനെനനവണ്ണം ഞാന്‍ അടുത്ത സീറ്റിലിരിക്കുന്ന ശിവന്‍കുട്ടിയോടു തിരക്കി. 
         അയാള്‍ പറഞ്ഞു: “ഇപ്പോള്‍ സ്വന്തമായി കാറിലാത്തവര്‍ ആരാണ്.  സ്വന്തമായി കാറിലാത്തവര്‍ വരേണ്ടനനായിരിക്കും”  ശരിയാണ്, സ്വന്തമായി കാറിലാത്തവര്‍ നനെന കുറവായിരിക്കുനനു.  എന്റെ മനസ്സില് എവിടെയൊ ഒരു മുറിവ് പറ്റിയതുപോലെ തോനനി.  കുടുംബത്തോടൊപ്പം പോകാ മെനനുറപ്പിച്ചതായിരനനു.  തല്ക്കാലം തനിച്ചു പോകാമെനനു തീരുമാനിച്ചു.
 അങ്ങനെയാണ് കാറു വാങ്ങുനന കാര്യം ഞാന്‍ ഉറപ്പാക്കി തീരുമാനിച്ചത്.  തീരുമാനം മക്കളോടും ഭാര്യയോടും പ്രഖ്യാപിക്കുന്നതില് ഞാന്‍ വിമുഖത കാണിച്ചു എന്നതു നേരാണ്.  മാനേജരോടും മറ്റു സഹപ്രവര്‍ത്തകരോടും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുനനു എന്നതും നേരുതനെനയാണ്.  ഒരുപുതിയ കാറു സ്വന്തമാക്കാന്‍ എനിക്ക് ഏറെ ക്ളേശിക്കേണടി വനനില.  എന്റെ സമ്പാദ്യത്തില് ഒരു കാറു വാങ്ങുവാന്‍ ആവശ്യമായ തുക ഉണടായിരുനനു. 

         തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുനനു.  വലപ്പോഴും തര പ്പെടുനന ട്രെയിന്‍ യാത്ര ഞാന്‍ ആസ്വദിച്ചിരുനനതുമാണ്.  എറണാകുള ത്തുനിനനും തിരുവനന്തപുരത്തേക്കുള്ള യാത്ര സ്വന്തമായി വാങ്ങിയ കാറില് തനെനയാകട്ടെ എനനു തീരുമാനിച്ചതില് മറ്റു ചില കാരണങ്ങളു മുണടായിരുനനു.  എന്റെ കൂടി ജൂനിയറായ ശിവന്‍കുട്ടി സ്വന്തം കാറിലാണ് വരുന്നതു എന്നതായിരനനു പ്രധാന കാരണവും.

         ജോലി സംബന്ധമായ യാത്രകളിലൊനനും ഞാന്‍ എന്റെ കുടുംബത്തെ പങ്കെടുപ്പിച്ചിരുനനില.  എന്നിരുന്നാലും ഇപ്രാവശ്യത്തെ യാത്ര കുടുബ ത്തോടൊപ്പമെനനു തീരുമാനിക്കുകയായിരുന്നു.   തിരുവനന്തപുരത്തെത്തിയാല് അനന്തപത്മനാഭനെ കണടു വണങ്ങുക എനിക്കു പതിവുള്ളതാണ്.  അപ്പോഴൊക്കെ ഭാര്യയും അത്തരം ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്.  ഇപ്രാവശ്യത്തെ യാത്ര എന്റെ കുടുംബത്തോടൊപ്പമാണ് എനനു ഞാന്‍ ശിവന്‍കുട്ടിയോടു പറയുകയുണ്‍ടായി.  അയാളും അതിനോടു യോജിക്കു കയായിരുനനു.  അങ്ങനെയാണ് ശിവന്‍കുട്ടിയും തിരുവനന്തപുരം യാത്ര കുടുംബത്തോടൊപ്പമാക്കിയത്.

          ഞാന്‍ തിരുവനന്തപുരം എത്തിയിരുനനില.  വഴിയില് വളരെ അകലെ നിന്നുതന്ന ആരോ കൈകാണിക്കുന്നതായി തോന്നി.  അതു ശിവന്‍കുട്ടി യായിരുനനു.  ശിവന്‍കുട്ടിയുടെ ഭാര്യ വലാത്ത ഗൌരവത്തിലായിരുനനു.  ശിവന്‍കുട്ടിയേയും കുടുംബത്തേയും കണടതില് ഭാര്യ അതിയായി ആഹ്ളാദിക്കുനനതായി തോനനി.  ശിവന്‍കുട്ടിയുടെ ഭാര്യ പറഞ്ഞു: “ ഈ വണടിയിലാണെങ്കില് ഞാന്‍ തിരുവനന്തപുരത്തേക്കില എനനു പറഞ്ഞ താണ്.  ഇപ്പോള്‍ പെരുവഴിയിലായിരിക്കുനനു.  വണടിയില് പെട്രോള്‍ തീര്‍നനിരിക്കുനനു.  പെട്രോള്‍ പമ്പ് അടുത്തായിരുനനതിനാല് പെട്രോള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടുണടായില.  പെട്രോള്‍ ഒഴിച്ചിട്ടും വണടി നീങ്ങുനനില. 
 ഞാന്‍ ശിവന്‍കുട്ടിയോടു ആരാഞ്ഞു: “മെക്കാനിക്കിനെ വിളിക്കാ തിരുന്നതെന്ത്”

        ശിവന്‍കുട്ടി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.  ശിവന്‍കുട്ടിയുടെ കൈയ്യില് പണം തീര്‍നനിരിക്കുനനു.  “തിരുവനന്തപുരംവരെ എത്താനുള്ള പെട്രോള്‍ ഉണടാകുമെനനാണ് കരുതിയിരുനനത്”

         എനിക്ക് ഏറെ പരിചിതമായ സ്ഥലങ്ങളായിരുനനു.  ഒരു മെക്കാനിക്കിനെ ഏര്‍പ്പാടാക്കി പെട്രോള്‍ അടിക്കാനും റിപ്പയര്‍ ചെയ്യാനുമുള്ള കാശ് ശിവന്‍കുട്ടിയുടെ കയ്യില് വച്ചു കൊടുത്തു.  പ്രത്യേകിച്ചൊനനും സംഭവിക്കാ ത്തതുപോലെ ശിവന്‍കുട്ടി പറഞ്ഞു: “എ.ടി.എമ്മില് കുറച്ചു കാശെങ്കിലും കാണുമെനനാണ് കരുതിയത്”
 
         ശിവന്‍കുട്ടിയേയും കുടുംബത്തേയും കൂട്ടി ഞാന്‍ യാത്ര തുടര്‍നനു.  ഭാര്യയും കുട്ടികളും അപ്പോഴേക്കും സംസാരം ആരംഭിച്ചിരുനനു.  എന്റെ  മനസ്സില് അപ്പോള്‍ ഓടിയെത്തിയത് തിങ്ങി നിറഞ്ഞുള്ള അംബാസിഡര്‍ യാത്രയിലെ പഴയകാല ഓര്‍മ്മകളായിരുനനു.  കളിയും ചിരിയുമായി കാറില് തിങ്ങി നിറഞ്ഞിരുനനു.  തിരുവനന്തപുരമെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: “തിങ്ങി നിറഞ്ഞുള്ള യാത്ര ഒരു രസം തനെനയാണ്”