Saturday, June 30, 2012

പുസ്തകത്തിന്റെ പ്രകാശനം

01.07.2012
സുഹൃത്തെ,

നാല് ചെറിയ പുസ്തകങ്ങള്‍.  അവ ഒന്നിനൊന്നു മെച്ചം.  മൂന്നു കഥാ സമാഹാരങ്ങളും ഒരു ലേഖന സമാഹാരവും.  ഇതില്‍ നാലാമത്തെ പുസ്തകത്തിന്റെ പ്രകാശനം ജൂലായ് നാലാം തീയതി നാല് മണിക്ക് കൊച്ചിന്‍ യൂണിവേഴ്സിറ്റി സയന്‍സ് ആന്റ് ടെക്നോളജി സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടക്കുകയാണ്.  ബഹുമാനപ്പെട്ട വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍ തെക്കേടത്ത് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയാണ്. 

എന്റെ ആദ്യ കഥാസമാഹാരമായ ‘ഒറ്റമുറിവീട്’ പെന്‍ ബുക്സ് ആണ് പുറത്തിറക്കിയത്.  മറ്റൊരു കഥാസമാഹാരമായ ‘ഒരു ബുദ്ധി ജീവിയും കുറെ അനുയായികളും’ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.  ലേഖന സമാഹാരമായ ‘കേരള മോഡല്‍ പ്രതിസന്ധി’ കേരളത്തിന്റെ വികസന പ്രതിസന്ധികളില്‍ വിശിഷ്യ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികളെ ആഴത്തില്‍ വിശകലനം ചെയ്യുന്നു.  എന്റെ  പുസ്തകങ്ങളെ സ്നേഹിക്കുകയും എന്നെ കഴിവുകളെ സ്നേഹിക്കുകയും ചെയ്യുന്നവര്‍ ഈ പുസ്തകത്തേയും ആദരവോടെ സ്നേഹിക്കുമെന്നും നിങ്ങളുടെ ഏവരുടേയും  പ്രാര്‍ത്ഥനയും എന്നോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, നിറുത്തുന്നു. 

സ്നേഹാദരങ്ങളോടെ,

എസ്.കാച്ചപ്പിള്ളി

Wednesday, June 27, 2012

പുതിയ സെക്രട്ടറി

       നല്ല നായര്‍ നനഞ്ഞു ചാകാന്‍ തന്നെ തീരുമാനിച്ചു എന്നത് ഒരു ചൊല്ലാണ്.  മുന്‍ എന്‍.എസ്.എസ്. സെക്രട്ടറി നാരായണ പണിക്കര്‍ തീരുമാനം പിന്നീട് മാറ്റി എന്നത് ചരിത്രം.  പക്ഷെ ഇപ്പോഴത്തെ എന്‍.എസ്.എസ്. സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ആ ചരിത്രം അിറിയില്ലെന്നു തോന്നുന്നു.  അന്നത്തെ എന്‍.എസ്.എസ്. സെക്രട്ടറി ഏതായാലും തന്റെ ജ•ത്ത് ഇത് ആവര്‍ത്തിക്കില്ലാ എന്നും തീരുമാനമെടുത്തിരുന്നു. 

        പറഞ്ഞു വരുന്നത് എന്‍.എസ്.എസ്. സെക്രട്ടറി എസ്.എന്‍.ഡി.പി സെക്രട്ടറിയുമയി ഐക്യപ്പെടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തയാണ്.  ആര്‍.എസ്.എസ് അത്തരമൊരു ഐക്യത്തെപ്പറ്റി പറയാനും ശ്രമിക്കാനും തുടങ്ങിയിട്ട് കാലമേറെയായി.  പക്ഷെ അതിനു ശ്രമിച്ചപ്പോഴൊക്കെ നാരായണ പണിക്കര്‍ക്ക് മനസ്സിലായത് തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനെയും നാറും എന്നാണ്.  നാറ്റം സഹിക്കാഞ്ഞിട്ടാകണം പണിക്കര്‍ ആ പണി നിര്‍ത്തിയത്.  പുതിയ എന്‍.എസ്.എസ്. സെക്രട്ടറിക്ക് കാര്യങ്ങള്‍ ചരിത്രത്തിലൂടെ കണ്ണോടിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാറ്റം സഹിക്കാനുള്ള മനക്കട്ടിയുമുണ്ടാകണം.  നാരായണ പണിക്കരുടെ വിദ്യാഭ്യാസവും സമൂഹത്തിലെ മാന്യതയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ സെക്രട്ടറിക്കുണ്ടാകണമെന്നില്ലല്ലൊ.

Tuesday, June 26, 2012

മലപ്പുറം

ഇന്നത്തെ സാഹചര്യത്തില്‍ എയ്ഡഡ് സ്ക്കൂളുകളുടെ ബാഹുല്ല്യം നേരിടുന്ന സംസ്ഥാനമാണ് കേരളം.  പല സ്ക്കൂളുകളിലും ഒരു ഡിവിഷനു പോലും വേണ്ടതായ കുട്ടികളില്ല എന്നതാണ് എയ്ഡഡ് സ്ക്കൂളുകളുടെ ബാഹുല്ല്യം എന്നു പറയാന്‍ കാരണം.  ഇത്തരമൊരവസ്ഥയിലാണ് ശ്രീ. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് കൂടുതല്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നു എന്ന പ്രഖ്യാപനമുണ്ടായത്.  മലപ്പുറം വിദ്യാഭ്യാസ കാര്യത്തില്‍ പിന്നോക്ക ജില്ലയാണ് എന്നതായിരുന്നു ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന നാളുകളില്‍ ഉണ്ടായ പ്രഖ്യാപനത്തിന് ന്യായീകരണമായി പറഞ്ഞത്.  ഒറ്റ നോട്ടത്തില്‍ ന്യായീകരണമായി പറയാവുന്ന കാര്യമായി തോന്നിയിരുന്നു എന്നത് നേരു തന്നെയാണ്.  ശ്രീ.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയും അതിനെ ശ്രീ.അച്യുതാനന്ദന്‍ ചോദ്യം ചെയ്യുകയും അഴിമതി ആരോപിക്കുകയും ചെയ്യുന്നു.  ഇനി അിറയാനുള്ളത് ആരൊക്കെ ഏതൊക്കെ കാലയളവുകളില്‍ എത്ര കൈപ്പറ്റി എന്നു മാത്രമാണ്.

Wednesday, June 20, 2012

മുബാറക്ക്


        മുബാറക്ക് എന്നതിന് വളരെ വിശിഷമായ അര്‍ത്ഥമാണുള്ളത്.  എന്നാല്‍ ഈജിപ്ത്യന്‍ ജനതക്ക് ഈജിപ്ത്യന്‍ പ്രസിഡന്റ്  മുബാറക്കിനെ അത്ര പിടിച്ചില്ല.  അവര്‍ അദ്ദേഹത്തെ നിഷ്ക്കരുണം പുറത്താക്കി.  ഈജിപ്ത്യന്‍ ജനതക്ക് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഭരണം കൊടുക്കാന്‍ അന്നത്തെ പ്രസിഡന്റ് മുബാറക്കിന് കഴിഞ്ഞിട്ടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.   നേരിനെ വേണ്ടുംവിധം അവലോകനം ചെയ്യുന്ന ഒരാള്‍ക്ക് ഇത് ബോധ്യപ്പെടുന്നതാണ്.  ജനാധിപത്യത്തിലെ സ്വാതന്ത്രം ആഗ്രഹിക്കുക ജനങ്ങളുടെ വ്യാമോഹമായി പറയാനും വയ്യ.

       ഈജിപ്തില്‍ പട്ടാളം കാര്യങ്ങളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്.  അവര്‍ പാര്‍ലമെന്റ് പരിച്ചു വിട്ടിരിക്കുന്നു.  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്തെല്ലാമൊ തിരിമറികളും കേള്‍ക്കുന്നു.  എന്തായാലും മുബാറക്കിനെ തിരിച്ചു വളിക്കാന്‍ ഈജിപ്ത്യന്‍ ജനത തയ്യാറാകാന്‍ വഴിയില്ല.  അത്രമേല്‍ വെറുപ്പ് അവര്‍ മുബാറക്കിനോട് കാണിച്ചിരുന്നു.  തിരിച്ചു വിളിക്കാന്‍ തയ്യാറായാല്‍തന്നെ മുബാറക്ക#ിന്റെ ജീവന്‍ ഏതു രീതിയിലാണെന്നു സംശിക്കേണ്ടിയിരിക്കുന്നു.

Sunday, June 3, 2012

കുമ്പളം

കുമ്പളം


അട്ടയെ പിടിച്ചിട്ട മെത്തയില്‍ അട്ടയൊട്ടു കിടക്കുമൊ?

മത്ത വേണേല് കുമ്പളം കുഴി കുത്തി നട്ടാല്‍ മുളക്കുമൊ?

അല്‍സേഷന്‍ നായക്കുണ്ടാകും മക്കള്‍ അല്‍സേഷനാകാതൊക്കുമൊ?

കൊടിച്ചി പട്ടിക്കിറച്ചി കൊടുത്താല്‍ അല്‍സേഷന്‍ നായയാകുമൊ?

അച്ഛന്‍ നല്ലവനാണെങ്കില്‍ മക്കള്‍ നല്ലവരാകാതൊക്കുമൊ?

Friday, May 25, 2012

താരതമ്യം

താരതമ്യം
 അതാത് കാലത്തു ജനഹൃദയങ്ങള്‍ ഏറ്റെടുക്കുന്ന വികാരങ്ങളാണ്് പ്രധാനമായും എല്ലാ തിരഞ്ഞെടുപ്പുകളേയും സ്വാധീനിക്കുക.  കഴിഞ്ഞ നിയമസഭാ ഇലക്ഷനും അതുതന്നെ സംഭവിച്ചു.  വ്യക്തികളുടെ പ്രതിച്ഛായയെ വിശകലനം ചെയ്യന്നതില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തും പാകപിഴകള്‍ സംഭവിച്ചു.  ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതല്ല നല്ല പ്രതിച്ഛായയെന്ന് കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു.  മൂന്നു കാര്യങ്ങളുണ് കഴിഞ്ഞ നിമഭസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരിക്കുക.  ശ്രീ.അച്ചുതാനന്ദനെ സംബന്ധിച്ചാണെങ്കില്‍ അദ്ദേഹം ശ്രീ. ബാലകൃഷ്ടപിള്ളക്കെതിരെ നീണ്ടകാലമായി നടത്തിയ അഴിമതി വിരുദ്ധപോരാട്ടവും തുടര്‍ന്നുള്ള ശിക്ഷയും ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ മതിപ്പ്.  രണ്ടാമതായി അദ്ദേഹത്തിന്റെ മന്ത്രിസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി റേഷന്‍ കടകള്‍ വഴി രണ്ടു രൂപക്കരി വിതരണം ചെയ്യാനുള്ള തീരാമാനം.  ശ്രീ. ഉമ്മന്‍ചാണ്ടിയാകട്ടെ പാമോയില്‍ കേസ്സില്‍ അദ്ദേഹത്തിന്റ ഇടപെടല്‍ സംശയത്തിന്റ മുള്‍മുനയില്‍ നിറുത്തികൊണ്ടുള്ള കോടതിയുടെ പരാമര്‍ശത്തില്‍ എരിപിരി കൊള്ളുകയുമായിരുന്നു. 
 ശ്രീ അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിട്ടുണ്ടെങ്കിലും ഇനിതു മുന്‍പൊരിക്കലും അധികാരത്തിന്റെ സമീപത്തോന്നും എത്തിപെട്ടിരുന്നില്ല.  ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയും കോടികളുടെ തിരഞ്ഞെടുപ്പ#് ഫണ്ട് സമാഹരിക്കുന്നത് പാര്‍ട്ടി അണികളില്‍ നിന്നും സൌമനസ്യ്ത്തോടെ ലഭിക്കുന്ന തുകയാണെന്നു വിശ്വസിക്കാനുള്ള വിഢികളല്ല കേരളീയര്‍.   മുഖ്യമന്ത്രിയായിരുന്ന പ്രതാപകാലത്ത് മകനും ബന്ധുവിനും വഴിവിട്ട ആനുകൂല്ല്യങ്ങള്‍ അനുവദിച്ചു എന്നത് ശ്രീ.ബാലകൃഷ്ണപിള്ളക്കു നേടിക്കൊടുത്തതുപോലെ ജയില്‍ ശിക്ഷ വാങ്ങിയെടുക്കാന്‍ പോന്നതാണൊ എന്ന് കോടതി തീരുമാനിക്കേണ്ട വിഷയമാണ്.  ശ്രീ. അച്യുതാനന്ദന്‍ ചെയ്തതുപോലെ ആജീവനാനന്തം പകയും വിദ്വേഷവും വച്ചു പുലര്‍ത്തി കേസ്സുമായി മുന്‍പോട്ട് പോയാലും അദ്ദേഹത്തിന്റ പ്രായം അതിനിടവരുത്തില്ല.  നിഷ്ക്രീയമായിരുന്ന ഭരണ കാലയളവും കോടികളുടെ ലോട്ടറി കുംഭകോണവുമെല്ലാം എത്ര കാലയളവ് അദ്ദേഹത്തിനു ജയില്‍ ശിക്ഷ നേടിക്കൊടുക്കും എന്നതും കോടതി തീരുമാനിക്കേണ്ട വിഷയമാണ്.  ഒരു തിരഞ്ഞെടുപ്പിനെ മുമ്പില്‍ കണ്ട് തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുന്‍പ് രണ്ടു രൂപക്കരി ഏര്‍പ്പാടാക്കുന്നത് കാശ് കൊടുത്ത വോട്ടു വാങ്ങുന്നതുപോലെ ജനാധിപത്യമൂല്ല്യങ്ങളെ പണയപ്പെടുത്തുന്നതാണ്.    വടക്കേന്ത്യയില്‍ സാധാരണമായി ഇതിനു സമാനമായ പദ്ധതികള്‍ കാണാമെങ്കിലും ജനാധിപത്യബോധമുള്ള കേരളീയനെ വിലക്കു വാങ്ങാന്‍ ശ്രമിച്ചത് ജനവഞ്ചന തന്നെയാണ്.  പാമോയില്‍ കേസ്സില്‍ ശ്രീ.ഉമ്മന്‍ചാണ്ടിയുടെ പങ്ക് കോടതി അംഗീകരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലയളവില്‍ ശ്രീ. അച്യുതാനന്ദനു കൊടുത്ത പ്രാമുഖ്യവും വ്യക്തിത്വവും അദ്ദേഹം അര്‍ഹിക്കുന്നതാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.  സംസാര ഭാഷയും ശരീര ഭാഷയും ഒരാളുടെ വ്യക്തിത്വത്തിന്റ പ്രധാന അളവുമോല്‍ തന്നെയാണ്.  വീണ്ടുമൊരു ഇലക്ഷന്‍ നടത്തി തെറ്റു തിരുത്താന്‍ പറ്റുന്നതല്ലല്ലൊ ജനാധിപത്യം

Tuesday, May 22, 2012

രൂപയുടെ വിനിമയ നിരക്കുകള്‍

രൂപയുടെ വിനിമയ നിരക്കുകള്‍
മൊറാര്‍ജി ദേശായി പ്രധാമന്ത്രിയായിരിക്കുമ്പോഴാണ് ഭാരതത്തിലെ 1000 രൂപ 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.  തുഗ്ളക്ക് പരിഷ്ക്കാരമെന്നു വിശേഷിപ്പിച്ച് നടപടിക്ക് ഏറെ പരിഹാസം നേരിടേണ്ടി വന്നു.  അന്ന് ആയിരും അഞ്ഞൂറ് രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ അത് ലഭിച്ച ഉറവിടം വ്യക്തമാക്കിയാല്‍ മാത്രമെ ബാങ്കുകള്‍ പകരം പണം നല്‍കിയിരുന്നുവുള്ളൂ.  അതു കൊണ്ടു തന്നെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നവരുണ്ട്.  കേരളത്തെ സംബന്ധിച്ചാണെങ്കില്‍ നാണ്യ വിളകള്‍ക്ക് മെച്ചപ്പെട്ടതെന്നൊ, ഇന്നത്തെ മൂല്ല്യച്യുതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ മെച്ചപ്പെട്ടതെന്നൊ ആയ വില ലഭിച്ചിരുന്ന കാലം.  അടിയന്താരവസ്ഥക്കു ശേഷമുള്ള കാലമായതിനാലാവണം അത്രക്കൊന്നും കള്ളപണം ഉണ്ടായിരുന്നില്ല എന്നതു കൊണ്ടും വലിയ പ്രതിഷേധം നടപടി വിളിച്ചു വരുത്തിയില്ല.  അന്ന് ആയിരം രൂപ അഞ്ഞൂറ് രൂപ പിന്‍വലിക്കാന്‍ കാരണമായി പറഞ്ഞത് വലിയ നോട്ടുകള്‍ കള്ളപണങ്ങളുടെ ഉറവിടങ്ങളാണ് എന്നതായിരുന്നു.  തുടര്‍ന്ന് ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ വിനിമയത്തില്‍ വന്നതും ഇടക്കാല സംഭവ വികാസങ്ങള്‍. 

        ഡോളറുമായി രൂപയുടെ വിനിമയ നിരക്കുകള്‍ താഴ്ന്നു താഴ്ന്നു പോകുന്നു എന്നതാണ് വിനിമയ നിരക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസം.  കള്ളപത്തിന്റയും കള്ളനോട്ട#ിന്റയും അതിപ്രസരം ഇന്നത്തെ രൂപയുടെ മ്യൂല്ല്യച്യുതിക്ക് കാരണമായിരിക്കുന്നു.  ആയിരം രൂപ അഞ്ഞൂറ് രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന മൂല്ല്യം അയ്യായിരത്തുന്റയും പതിനായിരത്തിന്റയും നോട്ടുകള്‍ക്ക് ലഭിക്കുമൊ എന്നു സംശയം.  ഇനിയെങ്കിലും ഭരണകര്‍ത്താക്കള്‍ കൂടുതല്‍ ജാഗരൂഗരായിരിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം