Friday, August 31, 2012

“ഉത്രാടപ്പൂനിലാവെ വാ……”

                                             ഉത്രാടപ്പൂനിലാവെ വാ..
                                                                                                 എസ്. കാച്ചപ്പിള്ളി

          അത്തം പത്ത് ഓണമാണ്.  ആഘോഷങ്ങളുടെ, ആരവങ്ങളുടെ കേരളീയ തനിമയുടെ ദേശീയോത്സവം.  അത്ത നാളില്‍ തുടുങ്ങുന്നു ഓണാഘോഷം.  ഓണ തലേന്നാണ് ഉത്രാടം.  ഓണത്തിന്റെ വരവിനെ പഴമയുടെ ഓര്‍മ്മകളുമായി കാതോര്‍ത്തിരിക്കുന്ന പഴയ തലമുറക്കാര്‍ക്കൊപ്പം പുത്തന്‍ തലമുറയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 

         ഓണം എന്നത് എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ആഘോഷിക്കുന്നു.  എങ്കിലും ഹിന്ദു മതവിഭാഗത്തില്‍ പെട്ടവരിലാണ് ആഘോഷത്തോടൊപ്പം വിശ്വാസത്തിന്റെ പ്രാര്‍ത്ഥനയും ചേര്‍ന്നിരിക്കുന്നത്.  ഓണം എന്നത് പണ്ട് കേരളം ഭരിച്ചിരുന്നു എന്നു കരുതപ്പെടുന്ന മഹാബലി ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  കള്ളമൊ, കളവൊ, ചതിവൊ, അളവുകളിലെ കൃത്രിമമൊ ഒട്ടുമില്ലാതിരുന്ന കേരളത്തിന്റെ പ്രതാപകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഓണം.  ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ കളവ്, ചതി, അളവിലും തൂക്കത്തിലുമുള്ള കൃത്രിമങ്ങള്‍ എന്നിവ തെല്ലുമില്ലാതിരുന്ന ഒരു കാലത്തിന്റെ ആഘോഷത്തിന്റെ നാളുകള്‍ അത്തരമൊരു നവലോകം പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

         കൈകൊട്ടിക്കള്ളി, തലപ്പന്തുകളി, തുമ്പിതുള്ളല്‍, പുലികളി, കുമ്മാട്ടിക്കളി, ഊഞ്ഞാലാട്ടം, വള്ളംകളി  എന്നിങ്ങനെ എത്രയെത്ര കളികളാണ് പ്രാദേശികമായി കൊണ്ടാടപ്പെടുന്നത്.  ഇത്തരം കളികളുടെ, ആഘോഷങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണ് ഓരോ കേരളീയന്റേയും മനസ്സില്‍ ഓണം എന്ന പദം കൊണ്ട് ഓടിയെത്തുന്നത്. 

         എത്ര വിദൂരത്തായിരുന്നാലും ഓണം കേരളീയന്റെ മനസ്സില്‍ സൌഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തിയെടുക്കുവാന്‍ പോന്ന ആഘോഷമായി കൊണ്ടാടപ്പെടുന്നു.  കേരളീയന്‍ ലോകത്തിന്റെ ഏതു കോണിലും കാണാമെന്നതു പോലെ തന്നെയാണ്, മലയാളി എവിടെയുണ്ടൊ അവിടെയെല്ലാം ഓണാഘോഷവുമുണ്ട് എന്നത്. 

          കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിച്ചിരുന്ന മലയാളിക്ക് ഓണാഘോഷം ഒത്തു ചേരലിന്റെ സായൂജ്യം കൂടി നേടിക്കൊടുക്കുന്നു.  ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിപ്പെട്ട മലയാളി നാട്ടിലെത്തി ഓണമാഘോഷിക്കുന്നു.  പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഒത്തുകൂടല്‍ ഏതൊരു കുടുംബത്തെയാണ് ആഹ്ളാദ ചിത്തരാക്കാത്തത്.  ബന്ധങ്ങള്‍ക്ക് ഈടും പാവ്വും നല്‍കി ഊട്ടി ഉറപ്പിക്കാന്‍ എന്നും വെമ്പല്‍ കൊള്ളുന്ന കേരളീയനു ലഭിക്കുന്ന അസുലഭ ആഘോഷം കൂടിയായിരിക്കുന്നു ഓണം.  

          വിളവെടുപ്പിന്റെ സമൃതിയുടെ നാളുകളിലാണ് ഓണഘോഷം.  കേരളീയന്റെ വര്‍ഷാരംഭമായ ചിങ്ങമാസത്തിലാണ് ഓണമാഘോഷിക്കുന്നത്.  ചിങ്ങമാസത്തിലെ തിരുവോണനാളില്‍ ഓണം ആഘോഷിക്കുന്നു.  തുമ്പപ്പൂക്കളും മന്ദാരപ്പൂക്കളുമെല്ലാം പ്രകൃതി മനോഹരമാക്കിയ ചിങ്ങമാസത്തിലെ തിരുവോണം ലോകത്തിന്റെ ഏതു കോണിലാണെങ്കിലും കേരളീയനെ ഓര്‍മ്മപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും തന്നെ ചെയ്യും.  
                   
         ഏതു ന•യുടെ പ്രതിരൂപങ്ങളേയും തകര്‍ത്തു തരിപ്പണമാക്കുവാന്‍ ബാഹ്യ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും സദാ ജാഗരൂഗരായിരിക്കുന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഓണം.  ഐശ്വര്യത്തിന്റ ഭരണകര്‍ത്താവായിരുന്ന മഹാബലി തമ്പുരാനോട് വേഷം മാറി വന്ന വാമനന്‍ ചോദിച്ചത് തന്റെ കാലുകൊണ്ട് അളന്നു ലഭിക്കുന്ന മൂന്നടി മണ്ണാണ്.  മഹാദാന പ്രഭുവായ മഹാബലിത്തമ്പുരാന് അത്രയും ചെറുതെന്നു തോന്നിക്കുന്ന ആവശ്യത്തെ നിരാകരിക്കുവാന്‍ എങ്ങനെയാണു കഴിയുക.  തന്റെ ഉപദേഷ്ഠാവും മന്ത്രിയുമെല്ലാം വമാനന്റെ ചതിയെ ഉത്ബോധിപ്പിക്കുമ്പോഴും മഹാബലി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. 

         തന്റെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങിയ വാമനന്‍ പിന്നീടു ശരിയായ രൂപം പ്രാപിക്കുകയും ചെയ്തു.  രണ്ടടി വച്ചപ്പോള്‍ തന്നെ ഭൂമിയും പാതാളവും അളന്നു കഴിഞ്ഞിരുന്നു.  മൂന്നാമത്തെ അടി തന്റെ തലയില്‍ ചവിട്ടാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന മഹാബലി എളിമയുടെ സത്യത്തിന്റെ പ്രതിരൂപവുമാകുന്നു.  ഇന്നത്തെ ഏതു ഭരണകര്‍ത്താവിനാണ് ഇത്തരം എളിമയും കാരുണ്യവും പ്രതിസന്ധികളില്‍ പ്രകടിപ്പിക്കാന്‍ കഴിയുക.  എന്നിട്ടൊ ആ മഹാപ്രഭു ചോദിച്ചു വാങ്ങിയത് വര്‍ഷത്തിലൊരിക്കന്‍ തന്റെ പ്രജകളെ നേരില്‍ കാണാനുള്ള അവസരവും. രാജ്യഭരണം നഷ്ടപ്പെട്ട് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി അങ്ങനെ ഓണനാളില്‍ തന്റെ പ്രജകളെ നേരിട്ടു കാണാനായി കേരളത്തിലെത്തുന്ന മഹാസുദിനം കേരളീയന്‍ ഓണമായി ആഘോഷിക്കുന്നു. 

         എല്ലാ രജ്യങ്ങളിലും ഏതെങ്കിലും കഥകളുമായി ബന്ധപ്പെടുത്തി ആഘോഷങ്ങളും ദേശീയോത്സവുങ്ങളും കൊണ്ടാപ്പെടുന്നുവെങ്കിലും ഇത്രയും മഹനീയമായ ഒരു കഥയുടെ പശ്ചാത്തലത്തില്‍ ഒരാഘോഷം ഒരു പക്ഷെ കേരളീയനു മാത്രം സ്വന്തമായിട്ടുള്ളതാണ്. 

          ആഘോഷങ്ങളുടെ ആഘോഷമായ ഓണത്തെ വരവേല്‍ക്കാതിരിക്കാന്‍ ഏതൊരു മലയാളിക്കാണ് കഴിയുക.  ഏതൊരു കവിക്കാണ് “ഉത്രാടപ്പൂനിലാവെ വാ……” എന്നു പാടി തന്റെ കവിത്വത്തിനു പൂര്‍ണ്ണത നല്‍കാതിരിക്കാന്‍ കഴിയുക.         

Monday, August 27, 2012

നല്ലോരിനത്തിനുണ്ടാകും മക്കള്‍

ആമക്കറിയില്ല അതു എത്രമാത്രം വൈകിയാണ് നടക്കുന്നത് എന്ന്.  ആമകള്‍ തമ്മിലുള്ള മത്സരത്തില്‍ ജയിക്കുന്നവന്‍ അവരുടെ ജേതാവാണ്.  കേമന്‍മാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്നു ആമകള്‍ വീമ്പടിച്ചേക്കും.
പണ്ടൊരിക്കല്‍ ശ്രീ. അഴീക്കോട് പറഞ്ഞു കൂട്ടില്‍ തൂറിയിടുന്ന ജീവിയെപ്പോലെയാണ് ശ്രീ. അച്യുതാനന്ദന്‍ എന്ന്.  ശ്രീ.അച്യാതാന്ദന്റ വിവരക്കേടുകൊണ്ട് എന്നു പറഞ്ഞാല്‍ ഫാന്‍സ് ഇടയാന്‍ സാധ്യതയുണ്ട്.  ശ്രീ. അച്യുതാനന്ദന് മനസ്സിലായത് തന്നെ പട്ടിയോടാണ് ഉപമിച്ചത് എന്നാണ്.  അദ്ദേഹം അതു തുറന്നു പറയുകയും ചെയ്തു.
കൂട്ടില്‍ കാഷ്ഠിക്കുന്ന പക്ഷികള്‍ക്കുമറിയില്ല അത് ചെയ്യുന്നതിന്റെ ആഴം എത്രയാണെന്ന്.  പക്ഷെ കൂടുകള്‍ ഭംഗിയായി സൂക്ഷിക്കുന്ന പക്ഷികളുടെ മത്സരത്തില്‍ ജയിക്കുന്നയാള്‍ അവരുടെ കൂട്ടത്തില്‍ കേമന്‍•ാര്‍ തന്നെ.  വൃത്തിയുടെ കാര്യത്തില്‍ കേമ•ാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് പക്ഷികള്‍ വീമ്പടിക്കും. 
നല്ലോരിനത്തിനുണ്ടാകും മക്കള്‍ നല്ലവരാകാതൊക്കുകമാ?       

Sunday, August 26, 2012

കാര്യപ്രാപ്തി

സര്‍ക്കാര്‍ മേഖലയില്‍ പൊതുയെ പ്രൊമോഷന്‍ വഴി ലഭ്യമാകുന്ന ഉയര്‍ന്ന പോസ്റുകളില്‍ താരതമ്യേന പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരാല്‍ അവരോധിക്കപെട്ടിരിക്കുന്നു.  കാലങ്ങളായി നമ്മുടെ സംസ്ഥാനം നടപ്പിലാക്കികൊണ്ടിരിക്കുന്നത് ആളെകിട്ടുംവരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും നിയമനം എന്ന പ്രഖ്യാപിതവും ജനപ്രീയവുമായ നയമാണ്.  അത്തരം നയം മൂലം തീരുമാനമെടുക്കാന്‍ കാര്യപ്രാപ്തിയില്ലാത്തവര്‍ സുപ്രധാന സ്ഥാനങ്ങളില്‍ വന്നു ചേരുന്നു. 

MY NEW STORY BOOK RELEASING "ORU SELF FINANCING PADANATHINDE KATHA"


Saturday, August 18, 2012

ബുക്സ്


9446459784
പുതിയതായി ഇറങ്ങിയ എന്റെ കഥാസമാഹാരമായ “ഒരു സെല്‍ഫ് ഫിനാന്‍സിങ് പഠനത്തിന്റെ കഥ” താഴെ പറയുന്ന സ്ഥലങ്ങളില്‍ ലഭിക്കുന്നു:

എറണാകുളം;
1. പ്രണത ബുക്സ്
2. എച്ച്&സി, വൈറ്റില
3.ദേശാഭിമാനി ബുക്സ്, വൈപ്പിന്‍
4.എച്ച് & സി, പാലാരിവട്ടം
5.എച്ച് & സി, സൌത്ത് റയില്‍വെ സ്റേഷന്‍, എറണാകുളം

തൃശ്ശൂര്‍:
1. ഗ്രീന്‍ ബുക്സ്
2. പ്രഭാത് ബുക്സ്

പാലക്കാട്:
1. പ്രഭാത് ബുക്സ്, കോളേജ് റോഡ്

കോഴിക്കോട്:
1. പ്രഭാത് ബുക്സ്

Sunday, August 12, 2012

കമ്മിറ്റി

എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളിലും ഇതുപോലെയായിരിക്കുമൊ?  അവിടെയെല്ലാം ഏറ്റവും വലിയ തമാശ അവിടത്തെ ജനാധിപത്യമായിരിക്കുമൊ?  നിരീക്ഷണങ്ങളും അനുഭവങ്ങളും വച്ചു നോക്കുമ്പോള്‍ അങ്ങനെ ചോദിക്കുനാണെനിക്കിഷ്ടം. 
കഴിഞ്ഞ രണ്ടു അവധി ദിവസങ്ങള്‍.  അതിലൊരു ദിവസമായിരുന്നു ഗ്രാമസഭ.  ഓര്‍ക്കുന്തോറും ഒരു ദുരന്തമാണ് എന്നു തോന്നുന്നു.  പിച്ചിയും പറിച്ചും സ്വരുക്കൂട്ടുന്ന ധനം (സാമ്പത്തിക വര്‍ഷം മാത്രം പദ്ധതി പണമായി കോടികള്‍) കയ്യില്‍ കിട്ടുമ്പോള്‍ എന്തിതെന്നൊ ഏതിനെന്നൊ അറിയാതെ ഒരു പറ്റം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍!  ഇപ്രാവശ്യം കൂടിയ ഗ്രാമസഭ പദ്ധതികളേതൊക്കയാണു വേണ്ടത് എന്ന നിര്‍ദ്ദേശങ്ങള്‍ വാങ്ങാനായിട്ടുള്ളതായിരുന്നു.  ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന ധനകാര്യ വര്‍ഷത്തെ പദ്ധതികള്‍ ഏതൊക്കെ എന്നു തീരുമാനിക്കുന്നത് ആഗസ്റ് 11ന്.  ഇനി പദ്ധതികളുടെ അന്തിമ തിരഞ്ഞെടുപ്പിന് കമ്മിറ്റി കൂടി പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോഴേക്കും മാസം ഒന്നു കൂടി കടന്നിരിക്കും.  അപ്പോള്‍ സെപ്റ്റംബറായി.  പിന്നെ പദ്ധികള്‍ തയ്യാറാക്കലായി.  ആരെങ്കിലും താല്‍പ്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ പദ്ധതികള്‍ തയ്യാറാക്കി കിട്ടിയാലായി.  അപ്പോഴേക്കും രണ്ടൊ മൂന്നൊ മാസം കൂടി കടന്നു പോയിരിക്കും.  അപ്പോള്‍ ഡിസംബറായി.  എല്ലാ പഞ്ചായത്തുകളും ഒന്നിച്ചു പദ്ധതി രേഖ സമര്‍പ്പിക്കുമ്പോള്‍ അവയെല്ലാം സസുക്ഷമം പരിശോധിക്കാന്‍ സമയം കിട്ടില്ല.  അപ്പോഴും വ്യക്തി താല്‍പ്പര്യങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നവ പരിഗണിക്കപ്പെടുന്നു.  ഈ തിരക്കിനിടയില്‍ ഏതൊക്കെ ആരൊക്കെ മുക്കി, ആരൊക്കെ കണക്കു മാത്രമാക്കി പദ്ധതികള്‍ നിര്‍വ്വഹിക്കാതെ കാശു മുക്കി എന്നു നോക്കാന്‍ ആര്‍ക്കു നേരം.  എനിക്കു വല്ല ഗുണഭോക്ത്രു വിഹിതമായി വല്ലതും തരപ്പെടുമൊ എന്നു നോക്കും.  20-30%ശതമാനം തുകയെങ്കിലും സാമ്പത്തീക വര്‍ഷം ചിലവഴിച്ചാലായി.  അപ്പോഴും ജനാധിപത്യത്തിന്റ കാവല്‍ക്കാരെന്നൊ സാമൂഹ്യ പ്രവര്‍ത്തകനെന്നൊ വിശേഷണങ്ങള്‍ പലര്‍ക്കും ചാര്‍ത്തി കിട്ടിയിരിക്കും. എന്നത്തേയും പോലെ ഒരു കമ്മിറ്റിയില്‍ എന്നെയുമുള്‍പ്പെടുത്തി.  എന്തു തോന്നുന്നു നല്ല തമാശ തന്നെയല്ലെ?   

Friday, August 10, 2012

പെന്‍ഷന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ കാലോചിതമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍  തീരുമാനിച്ചു.  അത്തരം നടപടിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.  എന്നും പരിഷ്ക്കരണത്തില്‍ വളരെ പിന്നോക്കം പോകുന്നു എന്നത് കേരളത്തിന്റെ തനതു ശൈലിയായി മാറിയിരിക്കുന്നു.  അത്തരം പരിഷ്ക്കരണങ്ങള്‍ ഇടതുപക്ഷ ഭരണ കാലങ്ങളില്‍ മാത്രമെ സാധ്യമാക്കാകൂ എന്ന വിചിത്രമായ നിലപാടുകളും കേരളം ഇതിനു മുമ്പും സ്വീകരിച്ചിട്ടുണ്ട്.  അതിനൊരു വ്യക്തമായ ഉദാഹരണങ്ങളാണ് ഐ.എം.എഫില്‍ നിന്നും പണം സ്വീകരിച്ചതും പ്ളസ്സ് ടൂ നടപ്പിലാക്കിയതും ഒടുവില്‍ പെന്‍ഷന്‍ പ്രായം ആറു മാസം നിട്ടിയതും. 

പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കുന്നതോടൊപ്പം പുതുതായി നിയമമിതരാക്കപ്പെടുന്ന ജീവനക്കാരന്റെ പെന്‍ഷന്‍ പ്രായം കൂടി വര്‍ദ്ധിപ്പിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കേണ്ടിയിരിക്കുന്നു. 

Thursday, August 9, 2012

mistake


 
"The only man who never makes a mistake is the man who never does anything.”
Some people thinks that they do the perfect ever.