കള്ളന്റെ മകള്‍
9446459784
ഞാന്‍ പൂന്തോട്ടത്തിലേക്ക്തനെന നോക്കിയിരുന്നൂ. അതിന് പൂന്തോട്ടത്തിന്റേതായ ശോഭ നഷ്ടപ്പെട്ടതായി എനിക്ക് മനസ്സിലായി. എങ്ങനെയാണ് പൂന്തോട്ടം എന്റെ ചിട്ടകളില് നിന്ന് ഒഴിഞ്ഞ് പോയത് എന്നത് എന്െന വല്ലാതെ അലോസരപ്പെടുത്തി. പൂന്തോട്ടത്തിലെ ചെടികളേയും അതിന്റെ നടുക്കായി സ്ഥാപിച്ചിരിക്കുന്ന പക്ഷിക്കൂട്ടിലെ സ്ഥിരതാമസക്കാരേയും ശുശ്രൂഷിക്കക എന്നത് എന്റെ ഏറ്റവും ആനന്ദകരമായ താല്പ്പര്യങ്ങളില് ഒന്നുതന്െനയായിരുന്നു. ഇപ്പോള്‍ എങ്ങനെയൊ പൂന്തോട്ടത്തിന്റെ കാര്യങ്ങളില് എന്റെ ശ്രദ്ധ കുറഞ്ഞിരിക്കുന്നു.
എന്റെ വീടിന്റെ മുന്‍വശത്ത് പൂന്തോട്ടം വച്ചു പിടിപ്പിക്കുവാന്‍ തീരുമാനിച്ചത് ഒരു സുപ്രഭാതത്തിലായിരുന്നില്ല. എന്റെ കുട്ടിക്കാലം തൊട്ടു തന്െന ചെടികളെ എനിക്ക് ഇഷ്ടമായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന ചെടികളെ ഞാന്‍ നട്ടു നനക്കുമായിരുന്നു. നട്ടു നനച്ച് പൂക്കളുണ്ടാകും. പൂക്കള്‍ എനിക്ക് ചെടികള്‍ സമ്മാനിച്ച ആനന്ദമായിരുന്നു. അങ്ങനെയെപ്പോഴൊ എന്റെ പൂന്തോട്ടം വലുതായിക്കൊണ്ടിരുന്നു. ചെടികളോടുള്ള സ്നേഹക്കൂടുതല് എന്റെ പഠനത്തെ ബാധിക്കുന്നു എന്നതുകൊണ്ട് ചിലപ്പോഴൊക്കെ എനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു എന്നതു സത്യം തന്െനയാണ്.
എന്റെ പൂന്തോട്ടത്തിലേക്ക് കയറുവാന്‍ ഞാന്‍ ആരേയും അനുവദിച്ചിരുന്നില്ല. ആരെയെങ്കിലും പൂന്തോട്ടത്തില് കയറുവാന്‍ അനുവദി ച്ചാല് പൂക്കളിറുത്തു കടന്നു കളയുമൊ എന്നു ഞാന്‍ ഭയപ്പെട്ടു. പിന്നീടെപ്പൊഴൊ ഞാനറിയാതെ ആരൊ പൂന്തോട്ടത്തില് കയറുന്നതായി എനിക്ക് മനസ്സിലായി. പൂക്കളില് ചിലത് മോഷണം പോകുന്നു. പൂക്കളുടെ ഭംഗി കണ്ട് ആരെങ്കിലും മോഹിച്ച് ഇറുത്തുകൊണ്ടു പോയതായിരിക്കും എന്നു ക്ഷമിക്കുവാന്‍ എനിക്ക് ആകുമായിരുന്നില്ല.
ഇത്ര കൃത്യമായി എന്റെ പൂന്തോട്ടത്തില് നിന്നും പൂക്കളിറുക്കുന്നത് ആരാണ്. ഞാന്‍ പുറത്തേക്കു പോകുന്നതും അടുക്കളിയില് ആയിരി ക്കുന്നതും ഇത്ര കൃത്യമായി ആരൊക്കെയൊ നിരിക്ഷിക്കുന്നുണ്ട്. അല്െലങ്കില് എന്റെ അഭാവം മനസ്സിലാക്കി ആരൊ ഒരു കള്ളന്‍ പതിയിരിക്കുന്നു. ഞാന്‍ അയല്വാസ്സികളെ സംശയിച്ചു എന്നതു നേരുതന്െനയാണ്. അക്കാര്യത്തെ ചൊല്ലി ശണ്ഠ കൂടിയിട്ടില്ല എന്നത് എന്റെ സംശയം സത്യമാണൊ എന്ന് ഉറപ്പില്ല എന്നതുകൊണ്ടു മാത്രമായിരുന്നു.
പിന്നീടപ്പൊഴൊ എന്റെ പൂന്തോട്ടത്തിലെ അപൂര്‍വ്വം പൂക്കളെ അടുത്തുള്ള പൂക്കടയില് കാണുകയുണ്ടായി. എന്റെ മനസ്സില് ചോദിക്കണ മെന്നുണ്ടായിരുന്നു. പക്ഷെ പൂക്കള്‍ കണ്ട് ഇത് എന്റെ പൂന്തോട്ടത്തി ലേതാണ് എന്ന് ശഠിക്കുവാനുള്ള ബാലിശം എനിക്കില്ലായിരുന്നു.
താമസ്സിയാതെ തന്െന പൂക്കളുടെ സ്ഥാനത്ത് ചെടികള്‍ തന്െന കളവുപോകുന്നതായി എനിക്ക് മനസ്സിലായി. എന്റെ നിദ്രകളില് എനിക്ക് ശ്രദ്ധ കുറഞ്ഞു. എന്റെ ഉറക്കം നഷ്ടപ്പെട്ടു എന്നല്ലാതെ ചെടികളും പൂക്കളും മോഷണം പോകുന്നതില് ഒട്ടും കുറവ് സംഭവിച്ചിരുന്നില്ല.
താരതമ്യേന ദുര്‍ബലമായ സമൂഹ്യപശ്ചാത്തലത്തില് ജനിച്ച് വളര്‍ന്നവര്‍ ഈയിടെയായി എന്റെ താമസ സ്ഥലത്തിനടത്തും ഒഴിഞ്ഞുകിടന്ന ഭൂമികള്‍ സ്വന്തമാക്കി താമസമാക്കിയിരുന്നു. അവരില് നിന്നും കളളനെപ്പറ്റിയുളള വിവരങ്ങല് ലഭിക്കുമെന്നു പ്രതീക്ഷിക്കുവാന്‍ എനിക്കാവുമായിരുന്നില്ല. കളവ് അതും പൂക്കളുടെ കളവിനെപ്പറ്റി പറഞ്ഞപ്പോല്തന്െന അവരില് ചിലര്‍ നെറ്റി ചുളിച്ച് പരിഹാസ പൂഞ്ചിരി സമ്മാനിക്കുന്നുണ്ടായിരുന്നു. പൂക്കളിറുക്കുന്നതും പൂന്തോട്ടത്തിലെ പക്ഷികളെ ഉപദ്രവിക്കുന്നതും ഒരു കളവ് പോലുമല്െലന്ന നിലപാടിലായിരുന്നു അവര്‍. ഇവരെ എങ്ങനെയാണ് കളവിന്റെ പാഠങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതെന്ന വിചിത്രമായ പരാജയം അനുഭവിച്ചറിയുകയായിരുന്നു. എല്ലാം എനിക്ക് ക്ഷമിക്കാ മായിരുന്നു. പക്ഷെ പൂക്കളോടും പക്ഷികളോടുമുളള അവഗണന നിറഞ്ഞ സംസാരവും എനിക്ക് കളവിനെപ്പറ്റിയുളള പുതിയ അറിവ് സമ്മാനിക്കലും പുതിയ താമസ്സക്കാരോട് അവജ്ഞ ജനിപ്പിക്കാന്‍ പോന്നതായിരുന്നു.
മനസ്സില് പതഞ്ഞുപൊങ്ങിയ ക്ഷോഭത്തെ എങ്ങനെയാണ് തണുപ്പിക്കുക എന്ന് എനിക്ക് അിറയില്ലായിരുന്നു. എനിക്ക് പഴയതുപോലെയാകണ മെന്നുണ്ടായിരുന്നു. കളിയും ചിരിയും ഉല്ലാസ്സവും നിറഞ്ഞ എന്റെ പഴയ നാളുകളിലേക്ക് തിരിച്ചുപോകണമെന്നുണ്ടായിരുന്നു. ചെടികളെ നട്ടു വള ര്‍ത്തുന്നതില് എനിക്ക് എപ്പോഴൊ തല്പ്പര്യം നഷ്ടപ്പെട്ടിരുന്നു. ആരെങ്കിലും എനിക്ക് കള്ളനെ ചൂണ്ടിക്കാണിച്ചുതരുമെന്നും എന്റെ ഉല്ലാസ്സം തിരിച്ചു കിട്ടുമെന്നും ഞാന്‍ ആശിച്ചു.
നിരാശയോടെയാണ് ഞാന്‍ പൂന്തോട്ടത്തിലേക്ക് നോക്കി ഇരുപ്പുറപ്പിച്ചത്. എത്ര നേരം ഇരുന്നു എനന് എനിക്ക് ഉറപ്പില്ലായിരുന്നു. ഞാന്‍ ഏതാണ്ട് മയക്കത്തിന്റെ വക്കിലായിരുന്നു. ചേച്ചി, ചേച്ചി എന്ന വിളി കേട്ടാണ് ഞാന്‍ പടിക്കലേക്ക് നോക്കിയത്. ഒരു മയക്കത്തിന്റെ ആലസ്യത്തിലാണ് ഞാന്‍ വിളി ശ്രവിച്ചത്. ഒരു കുഞ്ഞുകുട്ടി പടിക്കല് നില്ക്കുന്നു. എന്താണെന്െനാ ഏതാണെന്െനാ തിരക്കും മുന്‍പ് തന്െന ആ കുട്ടി എന്റെ അടുത്തേക്കു വന്നു. ഞാന്‍ ഏന്തെങ്കിലും പറയുന്നതിനുമുന്‍പ് തന്െന അവള്‍ എന്േനാ ടായി പറഞ്ഞു: “ഹായ് ചേച്ചിയുടെ തോട്ടം കാണാന്‍ എന്തു ഭംഗിയാണ്. എന്തൊക്കെ പൂക്കളാണ് ചേച്ചീടെ പൂന്തോട്ടത്തില്. നിറയെ ചെടികളുള്ള ഇതുപോലൊരു പൂന്തോട്ടം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്’’. അവള്‍ പിന്െനയും എന്തൊക്കെയൊ പറഞ്ഞുകൊണ്ടിരുന്നു.
കറുത്ത് മെലിഞ്ഞ പെണ്‍കുട്ടി. വായില് കൊള്ളാവുന്നതിലുമധികം അവള്‍ സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ സംഭാഷണം കേട്ടപ്പോള്‍ എന്റെ വിരസതക്ക് എന്തൊ ആശ്വാസം തോന്നി. ഞാന്‍ അവളെ അടുത്ത് വിളിച്ചു. എന്നിട്ട് അവളോടായി ചോദിച്ചു: “ കുട്ടി നിന്െന ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടുളളതായി തോന്നുന്നില്ല. എവിടയൊണ് നിന്റെ വീട്, നിന്റെ പേര്’’. ഒറ്റ ശ്വാസത്തിലാണ് ഞാനത് ചോദിച്ചത്.
“അമ്മ പറഞ്ഞിട്ടുണ്ട് ചേച്ചി കുറുമ്പിയാണെന്ന് ആരെയും പൂന്തോട്ടത്തില് കേറ്റില്ലാന്ന്. ഇപ്പൊ മോള്‍ കയറിയല്െലാ”. അവള്‍ ഇത് പറഞ്ഞ് കൈകൊട്ടി ചിരിച്ചു. എന്നിട്ട് ചോദിച്ചു: “ചേച്ചി എനിക്കൊരു പൂ പറിച്ചു തരുമൊ?”
അവളുടെ സംഭാഷണം കേട്ടപ്പോള്‍ എനിക്ക് വല്ലാതെ ചിരി വന്നു. എന്നിട്ട് അവള്‍ ആവശ്യപ്പെട്ടപോലെ കടുത്ത നിറമുളള ചുവന്ന പൂ പറിച്ചു കൊടുത്തു. എന്നിട്ട് ചോദിച്ചു: “നിന്റെ വീട് പറഞ്ഞില്ല”.
അവള്‍ എന്െന അവളുടെ വീട് ചൂണ്ടിക്കാണിച്ചു. ഏതാനും കുറച്ചു വീട്ടുകാര്‍ പുതിയതായി താമസ്സമാക്കിയിരിക്കുന്നു. ഇത്ര അടുത്തു താമസമാക്കിയ വീട്ടുകാരെപ്പോലും എനിക്ക് അിറയാന്‍ കഴിയാത്തതില് ഏറെ ദു:ഖം തോന്നി. പ്രായം എന്റെ ഓര്‍മകളെ ദുര്‍ബലപ്പെടുത്തുന്നു എന്ന് മനസ്സിലാക്കി ഞാന്‍ മൌനം പാലിച്ചതെയുളളൂ.
അവള്‍ തുടര്‍ന്നുകൊണ്െടയിരുന്നു: “എന്റെ ചേച്ചിക്ക് പൂക്കള്‍ എന്തിഷ്ടമാണെന്െനാ. അച്ഛന്‍ വരുമ്പോള്‍ പൂക്കള്‍ കൊണ്ടുവരും. ചേച്ചീടെ പൂന്തോട്ടത്തിലും ഉള്ളതിനേക്കാള്‍ ഭംഗിയുളള പൂക്കള്‍. ഞങ്ങള്‍ ഉണര്‍ന്നു വരുമ്പോള്‍ അച്ഛന്‍ ഉറങ്ങുകയായിരിക്കും”.
പൂക്കള്‍ എവിടെനിന്നു കൊണ്ടു വരുന്നതാണെന്നു ചോദിച്ചില്ല. പക്ഷെ അവള്‍ പറഞ്ഞു: “എന്റെ ചേച്ചി പറയുന്നത് ഇവിടെ നിന്നും അച്ഛന്‍ പറി ക്കുന്നതാണെന്നാ. പക്ഷെ അമ്മ സമ്മതിക്കില്ല. അച്ഛന് ആരൊ പറിച്ചു കൊടുക്കുന്നതാണെന്നാ അമ്മ പറയുന്നത്”.
ജീപ്പിന്റെ ഇരമ്പല് കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. “ഹായ് അച്ഛന്‍” എന്ന് പറഞ്ഞ് അവള്‍ എന്റെ കൈയ്യില് നിന്നും കുതറി ഓടി. ജീപ്പിനടിയിലെങ്ങാനും പെട്ടുപോകുമൊ എന്ന് കരുതി ഞാന്‍ അിറിയാതെ അവളെ വിലക്കി.
“മോളെ ജീപ്പ്” -അല്പം അങ്കലാപ്പോടയൊണ് ഞാനവളെ വിളിച്ചത്.
ജീപ്പിലിരുന്നയാള്‍ വിളിച്ചു പറഞ്ഞു: “അമ്മ എനിക്ക് പ്രമോഷനായി. ഞങ്ങളക്കൊണ്ട് തോട്ടത്തിന് ശല്ല്യം തീര്‍ന്നു. ഇവിടെനിന്നു പോവുകയാണ്”. അപ്പോളാണ് ഞാനയാടെ ശ്രദ്ധിച്ചത്. കാഴ്ചയില് കറുത്തിരുണ്ട് ഭയപ്പാട് തോന്നിക്കുന്ന രൂപം. അയാളെ കാണുമ്പോഴെല്ലാം ഞാന്‍ ശ്രദ്ധ മാറ്റു മായിരുന്നു. കഷ്ടിച്ച് മുപ്പത് വയസ്സ് തോന്നിക്കുകയെയുളളൂ. റിട്ടയര്‍ ആകും മുന്‍പ് തീര്‍ച്ചയായും എസ്.പിയൊ ചുരുങ്ങിയത് ഡി.വൈ.എസ്.പിയൊ ഒക്കെ ആകാന്‍ മാത്രം പ്രായം. എനിക്ക് കുട്ടിയുടെ കൈയ്യില്നിന്നും പൂക്കള്‍ തിരിച്ചു വാങ്ങണമെന്നുണടായിരുന്നു. അപ്പോഴേക്കും ജീപ്പ് കടന്നു പോയി രുന്നു. ഞാന്‍ കുട്ടിയുടെ പേരു ചോദിച്ചിരുന്നിലല. മനസ്സില് കുട്ടിക്കൊരു പേരു തിരയുകയായിരുനനു. “കള്ളന്റ മകള്‍'’.
അപ്പോഴും ഒരു ചോദ്യം മനസ്സില് അവശേഷിക്കുന്നുണടായിരുന്നു. അവള്‍ ഭാവിയിലും കള്ളനും പോലീസുമായി തുടരുമൊ?
No comments:
Post a Comment