Monday, July 30, 2012

ആത്മവിശ്വാസം

ഒരു പ്രൊഫഷണല് തന്റെ ഉത്തരവാദിത്തം നിറവേറ്റണമെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടെന്നു        തോന്നുന്നില്ല.  പക്ഷെ ഉത്തരവാദിത്തം നിറവേറ്റുന്നു എന്നത് അയാളുടെ ആത്മാര്‍ത്ഥതയെ ആണ് സൂചിപ്പിക്കുന്നത്.  അത് അയാളുടെ സംസ്ക്കാരത്തെയൊ വളര്‍ന്നു വന്ന ജീവിത സാഹചര്യങ്ങളെയോ സമൂഹത്തെയൊ ആണ് സൂചിപ്പിക്കുന്നത്. 

2. ഒരാള്‍ കാര്യങ്ങളെ വിശകലനം ചെയ്യുന്നത് താന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ ഇടപെട്ട വ്യക്തികളുമയി താരതമ്യം ചെയ്താണ്.  താരതമ്യേന ദുര്‍ഭലമായ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ ദുര്‍ഭലമായി  ഉത്തരവാദിത്തം നിറവേറ്റിയാലും നല്ല ആത്മവിശ്വാസം ഉള്ളവരായി കാണപ്പെടുന്നു. കേരളത്തിലെ പ്രൊമോഷന്‍ വഴി ലഭിക്കുന്ന ഉന്നത ഉദ്യോഗസ്ഥ സമൂഹം അതിനൊരു വ്യക്തമായ ഉദാഹരണമാണ് എന്നു ഞാന്‍ കരുതുന്നു.   


Friday, July 27, 2012

സുരക്ഷാ ബോധം

സംഘട്ടനങ്ങളില്‍ പങ്കാളിയായാല്‍ മനസ്സിന്റെ ഘടനയില്‍ എന്തൊ പൊളിഞ്ഞു വീഴുകയും പിന്നീടയാള്‍ സംഘട്ടനങ്ങളില്‍ ആത്മരതി അനുഭവിക്കുന്നവനായി മാറുകയും ചെയ്യുന്നു.  സമാധാനത്തിന് ആഗ്രഹിക്കുന്നത് അകലെയുള്ളവരാണ്.  കാരണം സംഘട്ടനം സൃഷ്ടിക്കുന്ന ചേരിതിരിവ് ഒരു വലിയ സുരക്ഷാ ബോധം സൃഷ്ടിക്കുന്നു.  

Friday, July 20, 2012

അടിയന്തിര തീരുമാനം

        തീരുമാനങ്ങള്‍ നീട്ടികൊണ്ടു പോവുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.  എന്നാല്‍ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കേണ്ട കാര്യങ്ങള്‍ നിട്ടികൊണ്ടു പോകന്നത് ഒരിക്കലും നല്ലതായിരിക്കില്ല.  എല്ലാ യു.ഡി.എഫ് ഭരണ കാലത്തും ഭൂമി വില ക്രമാതീതമായി ഉയരുമെന്ന ഒരു ധാരണ ഉണ്ടായിരുന്നു.  അവ കീഴ്വഴക്കമനുസരിച്ച് ഏറെക്കുറെ ശരിയായിരുന്നു.  ആ ധാരണകളെ ശരിവക്കുന്ന നടപടിയാണ് 2005ന് മുമ്പുള്ള നികത്തു ഭൂമി കരഭൂമിയാക്കിവര്‍ക്ക് നിയമ സാധുത നല്‍കുവാനുള്ള തീരുമാനം.  

        ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലവെള്ളപൊക്കം പോലെയായിരുന്നു ഭൂമിയുടെ ക്രമാധീതമായ വിലക്കയറ്റം.  ഒരായുസ്സ് പണിയെടുത്താലും ഭൂമി വാങ്ങാന്‍ കഴിയാത്തത്ര വില വര്‍ദ്ധനവായിരുന്നു.  കള്ളപണത്തിന്റെ അളവില്‍ കവിഞ്ഞ വിന്യാസം ഭൂമി ഇടപാടുകളില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം.  കാലോചിതമായ പരിഷ്ക്കാരം ഭൂ രജിസ്ട്രേഷനില്‍ വരുത്തണമെന്ന നിര്‍ദ്ദേശത്തെ വച്ച് താമസിപ്പിച്ച് ജനങ്ങളെ നോക്കുകുത്തികളാക്കി മാറ്റുകയായിരുന്നു. 

        പറഞ്ഞു വരുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ കാര്യമാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടിക സത്യസന്ധമായി തയ്യാറാക്കാനും അവയുടെ കാലോചിതമായ പ്രാധാന്യം തിരിച്ചറിഞ്ഞ് തിരിച്ചു പിടിക്കാനും അമാന്തിക്കുന്നത് പൊറുക്കാനാവാത്തതും നീതീകരിക്കാനാകാത്തതുമാണ്.  2005ന് മുമ്പുള്ള നികത്തു ഭൂമി കരഭൂമിയാക്കിയവര്‍ക്ക് നിയമ സാധുത നല്‍കുവാനുള്ള തീരുമാനം റദ്ദാക്കാനും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം എടുക്കാനും തയ്യാറാകേണ്ടിയിരിക്കുന്നു.

Thursday, July 19, 2012

പുരോഗതി

       പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്.  വളരെ പണ്ടു മുതലെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശവുമായിരുന്നു.  എന്നും പിന്തിരിപ്പന്‍ ശക്തികള്‍ വിശാലവും വ്യക്തവുമായ അത്തരം നീക്കത്തെ ചെറുത്തു തോല്‍പ്പിച്ചിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല.  കേരളത്തിലെ തൊഴിലില്ലായ്മയായിരിക്കണം അത്തരം നിര്‍ദ്ദേശത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധ്യമാക്കിയത്.  തോഴില്‍ ചെയ്യാതെ ശമ്പളം വാങ്ങാമെന്ന വിശേഷതയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മാത്രം അവകാശപ്പെടാവുന്നതാണ്.  എങ്കില്‍ തങ്ങള്‍ക്കും തൊഴില്‍ ചെയ്യാതെ ശമ്പളം വാങ്ങാനുള്ള അവസരം നിഷേധിക്കരുത് എന്നു സാരം. 

       കേരളത്തിലെ തൊഴിലില്ലായ്മയേയും സര്‍ക്കാര്‍ ജോലി തേടുന്ന ലക്ഷങ്ങളുടെ ആഗ്രഹത്തേയും ഇന്നത്തെ നിലയില്‍ അടിച്ചമര്‍ത്തുന്നത് ക്രൂരതയായിരിക്കും.  എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക എന്നത് അത്യന്താപേക്ഷിതവുമാണ്.  നാലൊ അഞ്ചൊ വര്‍ഷം കൂടുമ്പോള്‍ ചെറിയ കാലയളവ് (അതായത് ഒരു വര്‍ഷം) വച്ച് കൂട്ടുന്നതായിരിക്കും അഭികാമ്യം.  ചുരുക്കത്തില്‍ പെന്‍ഷന്‍ പ്രായം അറുപതൊ അറുപത്തഞ്ചൊ ആക്കി മാറ്റാന്‍ കേരളത്തിന് കഴിയണം.  അല്ലാത്ത പക്ഷം ഉല്‍പ്പാദനക്ഷമമല്ലാത്ത, പെന്‍ഷന്‍ വാങ്ങി അലസ ജീവിതം നയിക്കുന്ന ഒരു ജനതതിയെ വാര്‍ത്തെടുക്കുയായിലിക്കും ഫലം.  ഇത് പുരോഗതി ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിനും ചേര്‍ന്നതല്ല എന്നത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

Tuesday, July 17, 2012

ശാസ്ത്ര പുരോഗതി

        പല പ്രാവശ്യം ആവര്‍ത്തിച്ച കാര്യങ്ങള്‍ വീണ്ടും പറയേണ്ടി വരാറുണ്ട്.  ഇപ്പോഴാണെങ്കില്‍ എന്‍ജിനീയറിംഗ് വിജയ ശതമാനം കുറഞ്ഞതിനെപ്പറ്റിയാണ്.  ഭീമമായ തോല്‍വിയെപ്പറ്റിയാണ്.  ഇവര്‍ തോല്‍ക്കുക മാത്രമല്ല, ഇവര്‍ മാതാപിതാക്കളെയും സമൂഹത്തെയും തോല്‍പ്പിക്കുക കൂടിയാണ ചെയ്യുന്നത്. 

       സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടി വരുന്ന സെല്‍ഫ് ഫിനാന്‍സിങ് കോളേജുകള്‍ക്ക് 50% സീറ്റും ജാതിയടിസ്ഥാനത്തില്‍ നീക്കി വക്കേണ്ടി വരുന്നു.  ജാതിയടിസ്ഥാനത്തില്‍ നീക്കി വക്കപ്പെടുന്ന സീറ്റില്‍ പ്രവേശനം നേടുന്നവരാകട്ടെ പ്ളസ് ടുവിന് 50% മാര്‍ക്കും എന്‍ട്രന്‍സില്‍ 960-ല്‍ 10 മാര്‍ക്ക് കിട്ടിയാലും പ്രവേശനം ലഭിക്കുന്നവരുമാണ്.  അങ്ങനെയിരിക്കെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ, വിജയ ശതമാനത്തിലെ കുറവും സമൂഹത്തിലെ മാനസ്സീക ബുദ്ധിമുട്ടും ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിലുള്ള പരാജവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത് ബാലിശമായിരിക്കും. 

       ശാസ്ത്ര പുരോഗതിയുടെ കാലോചിതമായ വളര്‍ച്ചയെ അവഗണിച്ച് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്ക് നമ്മെടെ വരും തലമുറകളെ അടിയറവക്കുകയും അവരുടെ ആശ്രി രാഷ്ട്രങ്ങളായി നിനിര്‍ത്തുവാനും ചെയ്യുക മാത്രമെ ഇത്തരം സര്‍ക്കാന്‍ നിബന്ധകള്‍ കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.   ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അത്തരം നിബന്ധകള്‍   എടുത്തുകളയാന്‍ തയ്യാറാവുക തന്നെ വേണം.  എന്റെ തന്നെ പുസ്തകമായ ‘കേരള മോഡല്‍ പ്രതിസന്ധി’ ഇവയെല്ലാം പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആഴത്തില്‍ വിശദമാക്കുന്നു.

Sunday, July 15, 2012

നായരീഴവ ഐക്യം

എസ്.എന്‍.ഡി.പി - എന്‍.എസ്.എസ് ഐക്യശ്രമം ജോറായി.  എന്‍.എസ്.എസ്. തങ്ങളുടെ സമദൂര സിദ്ധാന്തത്തില്‍ ഉറച്ചു നില്‍ക്കുമത്രെ.  എസ്.എന്‍.ഡി.പിയുടെ 138 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ 130 പേര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണം.  എന്നിട്ടും മുറുമുറുപ്പു തീരാതെ എസ്.എന്‍.ഡി.പി യോഗം മേല്‍ത്തട്ടു പരിധി 12 ലക്ഷമാക്കി ഉയര്‍ത്തണമെന്നു ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.  ഏതായാലും നായരീഴവ ഐക്യം തകര്‍ത്തു മുന്നേറുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരിക്കുന്നു. 

Saturday, July 14, 2012

പറ്റിയ പണി

         ശ്രീ. അച്യുതാനന്ദന്റെ സംസാരഭാഷയേയും ശരീര ഭാഷയേയും പറ്റി പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്.  കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ പ്രധാന വോട്ടു ബാങ്ക് അവരുടെ ഈഴവ സംസ്ക്കാരമാണ്.  അങ്ങനെയാണ് ശ്രീ. അച്യുതാനന്ദന്‍ പാരട്ടിയിലെ പ്രബലനാകുന്നതെന്നും പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്.   ഒരാളുടെ നിലവാരവും സംസ്ക്കാരവുമെല്ലാം അയാളുടെ സംസാര ഭാഷയും ശരീര ഭാഷയും നോക്കി മനസ്സിലാക്കാവുന്നതാണെന്നും പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്. 
         
        ഇപ്പോഴത്തെ പ്രശ്നം ആറ•ുള വിമാനത്താവളത്തിന് കെ.ജി.എസ് ഗ്രൂപ്പ ചോദിച്ചത് 500 ഏക്കര്‍, നല്‍കിയത് 2500 ഏക്കര്‍ എന്നതാണ്.  വിവരക്കേടിനും കഴിവില്ലായ്മക്കും ഒരു ഉദാഹരണം കൂടി എന്നു കരുതിയാല്‍ മതി.  എന്തൊക്കെ വിവരക്കേടുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടമാടിയിരുന്നതെന്ന് ഇനിയും വരുകാലങ്ങളില്‍ അറിയാനിരിക്കുന്നതെയൂള്ളൂ.   ഇതൊന്നും തങ്ങള്‍ക്ക് പറ്റിയ പണിയല്ലാ എന്നു എന്നാണാവൊ ഇവര്‍ തിരിച്ചറിയുക. 

Wednesday, July 11, 2012

ജനവഞ്ചന

     കാര്‍ഷിക പ്രാധാന്യം കുറച്ചു കാണുകയല്ല.  നെല്‍കൃഷി ഭൂമി ആവശ്യം തന്നെ. പക്ഷെ കേരളത്തിന്റെ തുണ്ടു തുണ്ടായി മുറിച്ച നെല്‍കൃഷി ഭൂമിയില്‍ വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കഴിയില്ലാ എന്നും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാതെ കൃഷി ലാഭകരമാകില്ല എന്നും വ്യക്തം.  ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നെല്‍ കൃഷി ചെയ്തെ പറ്റൂ എന്നു നിര്‍ബന്ധം പിടിക്കുന്നതും അബന്ധം തന്നെ.

     പൊയിലുകളും നിര്‍ത്തടങ്ങളും നികത്തപ്പെടുന്നതു തടയുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.  അവ നമ്മുടെ നിലനില്‍പ്പിനും മറ്റു ജീവജന്തുക്കളുടെ നിലനില്‍പ്പിനും ഏറെ അത്യാവശ്യമാണ്.  ചുരുക്കത്തില്‍ നീര്‍ത്തടങ്ങളും തോടുകളും പുഴകളും സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ ബാധ്യത നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.  നമ്മുക്ക് മലനിരകളേയും സംരക്ഷിക്കേണ്ടതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല തന്നെ.  നീര്‍ത്തടങ്ങളേയും പൊയിലുകളെയും നെല്‍വയലുകളും നികത്തി കരഭൂമിയാക്കി മാറ്റാനുള്ള മന്ത്രിസഭ തീരുമാനം ജനവഞ്ചനയുടെ പര്യായങ്ങള്‍ തന്നെയാണ്.     

50 വര്‍ഷങ്ങള്‍ക്ക് മുമ്പ്

         വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്ന പരാധീനതകള്‍ സംഭവിച്ചില്ല എന്നത് ഒരു നേട്ടമായി കാണേണ്ടിയിരിക്കുന്നു.  ശക്തമായ മാനേജ്മെന്റിന്റെ ഇടപെടലാണ് നമ്മടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടുറപ്പിനും വിദ്യാഭ്യാസ പുരോഗതിക്കും കാരണമായത്.  എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചവര്‍ ഒരു പരിധിവരെ നല്ല സംസ്ക്കാരവും ജീവിത യാഥാര്‍ത്ഥ്യ ബോധവുമുള്ള സമൂഹത്തില്‍ ഇടപെട്ടു വളര്‍ന്നവരായിരുന്നു.

        ശമ്പളവും ആനുകൂല്ല്യങ്ങളും സര്‍ക്കാര്‍ നേരിട്ടു നല്‍കുക എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നതിലും മറ്റും സ്വതന്ത്രമായ ചുമതല മാനേജ്മെന്റിനു നല്‍കുക എന്നീ നയങ്ങള്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താനും തദ്വാര നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം എന്ന സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കാനും പര്യാപ്തമായി.  വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ കച്ചവടത്തിന്റേയും സാമൂഹ്യ നീതിയുടേയും പേര പറഞ്ഞ് തകര്‍ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുവാന്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരളീയന് കഴിഞ്ഞിരുന്നു.

Saturday, July 7, 2012

വിഴിഞ്ഞം പദ്ധതി

വിഴിഞ്ഞം പദ്ധതി വീണ്ടും ചര്‍ച്ചയാകുകയാണ്.  ഏറെ സ്വാഗതാര്‍ഹമായ പദ്ധതി വീണ്ടും പ്രതിസന്ധിയെ നേരിടുന്നു എന്നു വ്യക്തം.  വല്ലാര്‍പാടത്താരംഭിച്ച ടെര്‍മിനല്‍ വിഴിഞ്ഞം പദ്ധതിയുടെ വരവിനെ ബാധിച്ചിട്ടുണ്ടൊ എന്ന സംശയം ഒരിടവേളയിലെങ്കിലും ചോദിച്ചു പോകുന്നു.  ഷിപ്പിംഗ് വ്യാപാര രംഗത്ത് കയറ്റുമതിക്കും ഇറക്കുമതിക്കും ശ്വാശതമായ പരിഹാരം കാണാന്‍ കഴിയുന്ന പദ്ധതിയാണ്് വിഴിഞ്ഞം പദ്ധതി.  നഗ്ന നേത്രങ്ങള്‍ക്ക് കാണാവുന്നത്ര അടുത്താണ് കപ്പല്‍ പാത.  പ്രകൃതി തന്നെ ഒരുക്കി ആഴമുള്ളതും എക്കലടിയാത്തുമായ ഭൂവിഭാഗം.  എത്ര വലിയ കപ്പലുകള്‍ക്കും അധിക ദൂരം യാത്രചെയ്യാതെ കണ്ടയ്നര്‍ ടെര്‍മിനലില്‍ എത്തിചേരാനും എളുപ്പത്തില്‍ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിചേരാനും കഴിയുന്ന വിഴിഞ്ഞ് പദ്ധതി പ്രതിസന്ധികളെ നേരിടാതെ മുന്നോട്ടു പോകും എന്നു പ്രതീക്ഷിക്കാം. 

Friday, July 6, 2012

ശതമാനങ്ങള്

കേരളത്തിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ വിജയ ശതമാനത്തില്‍ പുറകിലായവ പൂട്ടണമെന്ന നിര്‍ദ്ദേശം ഞെട്ടലുളവാക്കുന്നതാണ്.  അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ പരിശോധിച്ച് സാങ്കേതികവും യോഗ്യതയും പരിഗണിച്ച് മാത്രമെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കാവൂ.  ഭൌതികവും വിദ്യാധിഷ്ഠിതവുമായ മേ• എല്ലാ എഞ്ചിനീയറിംഗ്  സ്ഥാപനങ്ങള്‍ക്കു മുണ്ടായിരിക്കണം.  ഹൈക്കോടതി പരിശോധിച്ച പോരായ്മകള്‍ പരിഹരി ക്കാനും ഈ കോളേജുകള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്.   കേരളത്തിലെ പ്രത്യേക പ്രവേശന രീതികള്‍ പാലിക്കപ്പെടുന്ന കോളേജുകള്‍, 50% സീറ്റുകള്‍ സാമൂഹ്യമായും സാംസ്ക്കാരികവുമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് നല്‍കണമെന്നതുകൊണ്ട്, വിജയ ശതമാനത്തില്‍ പരാജയ പ്പെടുന്നു എന്നത് അവരുടെ മാത്രം കുറ്റമായി കാണാവുന്നതല്ല.  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയും അത്തരം ശതമാനങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ടൊ എന്നു കൂടി ഈ അവസരത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.  പുതിയ കോഴ്സുകള്‍ അനുവദിക്കുമ്പോള്‍ 40%-ല്‍ താഴെ വിജയ ശതമാനം മാത്രമുള്ള കോളേജുകള്‍ക്ക് നല്‍കില്ല എന്ന തീരുമാനം തീര്‍ത്തും പാലിക്കപ്പെടേണ്ടുതും പ്രശംസനീയവുമാണ്.

Tuesday, July 3, 2012

മെല്ലെ പോക്കില്ലാതെ

         മെല്ലെ പോക്കു നയം കമ്മ്യൂണിസത്തിന്റെ ഭാഗമാണൊ എന്നറിയില്ല.  എല്ലാവരും എല്ലാമായിട്ടു മതി തുടര്‍ന്നുള്ള മുന്നോട്ടു പോക്ക് എന്ന നയം കമ്മ്യൂണസത്തിന്റെ ഭാഗമാണൊ എന്നും അറിയില്ല.  എല്ലാവര്‍ക്കും മൊബൈല്‍ വാങ്ങിക്കാന്‍ പ്രാപ്തിയാകുമ്പോള്‍ മതി കേരളത്തില്‍ മൊബൈല്‍ ഉപയോഗം  എന്ന തീരുമാനം കേരളം എടുക്കുമൊ എന്ന് ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഞാന്‍ സംശയിച്ചിരുന്നു.  ഒരു പക്ഷെ കേരളത്തിനു മാത്രമായി അത്തരം പിന്തിരിപ്പന്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാതിരുന്നതുകൊണ്ടാകാം അത്തരം നടപടിക്കു മുതിരാതിരുന്നത്. 

          കൊച്ചിന്‍ യൂണിവേഴ്സിറ്റിയെ ഐ.ഐ.ഇ.എസ്.ടി ആക്കി മാറ്റാനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെ.  പക്ഷെ ആ തീരുമാനം നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ഇല്ലാതെ പോയ ചരിത്രമാണ് ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിനുള്ളത്.  2006 ആഗസ്റ് 10 -നാണ് അനുവദിച്ച  10 കോടി രൂപ ചിലവഴിക്കാന്‍ സര്‍വ്വകലാശാലക്കുള്ള അനുവദം കേന്ദ്ര മാനവ വഭവശേഷി മന്ത്രാലയം നല്‍കിയത്.

          അനന്തകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സര്‍വ്വകലാശാലയെ ഐ.ഐ.ടി നിലവാരമുള്ള ഐ.ഐ.ഇ.എസ്.ടി ആക്കി ഉയര്‍ത്തേണ്ടതുണ്ട്.  ഇതിനായി പാര്‍ലമെന്റ് ആക്ട് പാസ്സാക്കുകയൊ ദേശീയ സ്ഥാപനമാക്കി ഉയര്‍ത്തുകയൊ ചെയ്യേണ്ടതുണ്ട്.  സ്വതന്ത്രമായ ഒരു ഭരണ സംവിധാനം സര്‍വ്വകലാശാലയില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.  അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുനക്രമീകരിക്കേണ്ടിയിരിക്കുന്നു. 

          എടുത്തു പറയാവുന്നതും കേരളത്തിന്റെ  ഉയര്‍ന്ന വിദ്യാഭ്യാസ വളര്‍ച്ചക്ക് ഉതകുന്നതുമായ വിധത്തിലുള്ള ബിരുദാനന്ത-ബിരുദ പഠന രീതിയാണ് ആവിഷ്ക്കരിക്കുന്നത്.  അഞ്ചു വര്‍ഷ കോഴ്സുകളും പി.എച്ച്.ഡിയും ഇതില്‍ ഉള്‍പ്പെടുന്നു.
 കൊച്ചി സര്‍വ്വകലാശാലയെ കേന്ദ്രത്തിനു കൈമാറാവുന്ന സമ്മത പത്രം സംസ്ഥാന സര്‍ക്കാന്‍ കേന്ദ്രത്തിനു  മെല്ലെ പോക്കില്ലാതെ കൈമാറുമെന്നു പ്രതീക്ഷിക്കാം.  

ക്ഷമിക്കുക

    കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്നു (04.07.2012) നടക്കുമെന്നു കരുതിയിരുന്ന എന്റെ പുസ്ത പ്രകാശനം ചില സാങ്കേതിക പ്രശ്നങ്ങളാല്‍ നടക്കില്ലെന്നറിയുന്നു.  മാന്യ സുഹൃത്തുക്കള്‍ ക്ഷമിക്കുകയും ഇതൊരറിയിപ്പായി കണക്കാക്കുകയും ചെയ്യുക.  ക്ഷമാപണത്തോടെ,
എസ്സ്.കാച്ചപ്പിള്ളി.