This is a story taken from one of
my story book “ഒരു സെല്ഫ് ഫിനാന്സിങ് പഠനത്തിന്റെ കഥ ”
കള്ളന്റെ മകള്
എസ്സ്.കാച്ചപ്പിള്ളി
9446459784
ഞാന്‍ പൂന്തോട്ടത്തിലേക്ക് തന്നെ നോക്കിയിരുന്നു. അതിന് പൂന്തോട്ടത്തിന്റെതായ ശോഭ നഷ്ടപ്പെട്ടതായി
എനിക്ക്
മനസ്സിലായി. എങ്ങനെയാണ് പൂന്തോട്ടം എന്റെ ചിട്ടകളില്നിന്നു ഒഴിഞ്ഞുപോയത് എന്നത് എന്നെ വല്ലാതെ അലോസരപ്പെടുത്തി. പൂന്തോട്ടത്തിലെ
ചെടികളേയും
അതിന്റെ നടുക്കായി സ്ഥാപിച്ചിരിക്കുന്ന
പക്ഷിക്കൂട്ടിലെ സ്ഥിരതാമസക്കാരേയും ശുശ്രൂഷിക്കുക എന്നത് എന്റെ ഏറ്റവും ആനന്ദകരമായ താല്‍പ്പര്യങ്ങളില്‍ ഒന്നു തന്നെയായിരുന്നു. ഇപ്പോള്‍ എങ്ങനെയൊ പൂന്തോട്ടത്തിന്റെ കാര്യങ്ങളില്‍ എന്റെ ശ്രദ്ധ കുറഞ്ഞിരിക്കുന്നു.
എന്റെ വീടിന്റെ മുന്വശത്ത് പൂന്തോട്ടം വച്ചു പിടിപ്പിക്കുവാന്‍ തീരുമാനിച്ചത് ഒരു സുപ്രഭാതത്തിലായിരുന്നില്ല. എന്റെ കുട്ടിക്കാലം തൊട്ടുതന്നെ ചെടികളെ എനിക്ക് ഇഷ്ടമായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന ചെടികളെ ഞാന്‍ നട്ടു നനക്കുമായിരുന്നു. നട്ടു നനച്ച് പൂക്കളുണ്ടാകും. പൂക്കള്‍ എനിക്ക് ചെടികള്‍ സമ്മാനിച്ച ആനന്ദമായിരുന്നു. അങ്ങനെയെപ്പോഴൊ
എന്റെ പൂന്തോട്ടം വലുതായിക്കൊണ്ടിരുന്നു. ചെടികളോടുള്ള സ്നേഹക്കൂടുതല് എന്റെ പഠനത്തെ ബാധിക്കുന്നു എന്നതുകൊണ്ട് ചിലപ്പോഴൊക്കെ എനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു എന്നതു സത്യം തന്നെയാണ്.
എന്റെ പൂന്തോട്ടത്തിലേക്ക് കയറുവാന്‍ ഞാന്‍ ആരേയും അനുവദിച്ചിരുന്നില്ല. ആരെയെങ്കിലും പൂന്തോട്ടത്തില്‍
കയറുവാന്‍
അനുവദിച്ചാല്‍
പൂക്കളിറുത്തു
കടന്നു
കളയുമൊ
എന്നു
ഞാന്‍
ഭയപ്പെട്ടു. പിന്നീടെപ്പോഴൊ ഞാനറിയാതെ ആരൊ പൂന്തോട്ടത്തില്‍ കയറുന്നതായി എനിക്കു മനസ്സിലായി. പൂക്കളില്‍ ചിലത് മോഷണം പോകുന്നു. പൂക്കളുടെ ഭംഗി കണ്ട് ആരെങ്കിലും മോഹിച്ച് ഇറുത്തുകൊണ്ടു പോയതായിരിക്കും എന്നു ക്ഷമിക്കുവാന്‍ എനിക്ക് ആകുമായിരുന്നില്ല.
ഇത്ര കൃത്യമായി എന്റെ പൂന്തോട്ടത്തില്‍ നിന്നും പൂക്കളിറുക്കുന്നത് ആരാണ്. ഞാന്‍ പുറത്തേക്കു പോകുന്നതും അടുക്കളയില്‍ ആയിരിക്കുന്നതും
ഇത്ര
കൃത്യമായി
ആരൊക്കെയൊ
നിരീക്ഷിക്കുന്നുണ്ട്. അല്ലെങ്കില്‍ എന്റെ അഭാവം മനസ്സിലാക്കി ആരൊ ഒരു കള്ളന് പതിയിരിക്കുന്നു. ഞാന്‍ അയല്വാസ്സികളെ സംശയിച്ചു എന്നതു നേരുതന്നെയാണ്. അക്കാര്യത്തെ ചൊല്ലി ശണ്ഠ കൂടിയിട്ടില്ല
എന്നത്
എന്റെ സംശയം സത്യമാണൊ എന്ന് ഉറപ്പില്ല എന്നതുകൊണ്ടു മാത്രമായിരുന്നു.
പിന്നീടെപ്പോഴൊ എന്റെ പൂന്തോട്ടത്തിലെ അപൂര്വ്വ പൂക്കളെ അടുത്തുള്ള പൂക്കടയില്‍ കാണുകയുണ്ടായി. എന്റെ മനസ്സില്‍ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പൂക്കള്‍ കണ്ട് ഇത് എന്റെ പൂന്തോട്ടത്തിലേതാണ് എന്ന് ശഠിക്കുവാനുള്ള ബാലിശം എനിക്കില്ലായിരുന്നു.
താമസ്സിയാതെ തന്നെ പൂക്കളുടെ സ്ഥാനത്ത് ചെടികള്‍ തന്നെ കളവുപോകുന്നതായി എനിക്ക് മനസ്സിലായി. എന്റെ നിദ്രകളില്‍ എനിക്ക് ശ്രദ്ധ കുറഞ്ഞു.. എന്റെ ഉറക്കം നഷ്ടപ്പെട്ടു എന്നല്ലാതെ ചെടികളും പൂക്കളും മോഷണം പോകുന്നതില്‍ ഒട്ടും കുറവ് സംഭവിച്ചിരുന്നില്ല.
താരതമ്യേന ദുര്ബലമായ സമൂഹപശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്നവര്‍ ഈയിടെയായി എന്റെ താമസ സ്ഥലത്തിനടുത്തും ഒഴിഞ്ഞു കിടന്ന ഭൂമികള്‍ സ്വന്തമാക്കി താമസ്സമാക്കിയിരുന്നു. അവരില്‍ നിന്നും കള്ളനെപ്പറ്റിയുള്ള
വിവരങ്ങള്‍
ലഭിക്കുമെന്നു
പ്രതീക്ഷിക്കുവാന്‍ എനിക്കാവുമായിരുന്നില്ല. കളവ് അതും പൂക്കളുടെ കളവിനെപ്പറ്റി
പറഞ്ഞപ്പോള്‍
തന്നെ
അവരില്‍
ചിലര്‍
നെറ്റി
ചുളിച്ച്
പരിഹാസ
പുഞ്ചിരി
സമ്മാനിക്കുന്നുണ്ടായിരുന്നു. പൂക്കളിറുക്കുന്നതും പൂന്തോട്ടത്തിലെ പക്ഷികളെ ഉപദ്രവിക്കുന്നതും ഒരു കളവ് പോലുമല്ലെന്ന നിലപാടിലായിരുന്നു അവര്‍. ഇവരെ എങ്ങനെയാണ് കളവിന്റെ പാഠങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതെന്ന വിചിത്രമായ പരാജയം അനുഭവിച്ചറിയുകയായിരുന്നു. എല്ലാം എനിക്ക് ക്ഷമിക്കാമായിരുന്നു. പക്ഷെ പൂക്കളോടും പക്ഷികളോടുമുള്ള അവഗണന നിറഞ്ഞ സംസാരവും എനിക്ക് കളവിനെപ്പറ്റിയുള്ള പുതിയ അറിവു സമ്മാനിക്കലും പുതിയ താമസ്സക്കാരോട് അവജ്ഞ ജനിപ്പിക്കാന്‍ പോന്നതായിരുന്നു.
മനസ്സില്‍ പതഞ്ഞു പൊങ്ങിയ ക്ഷോഭത്തെ എങ്ങനെയാണ് തണുപ്പിക്കുക എന്ന് എനിക്ക് അിറയില്ലായിരുന്നു. എനിക്ക് പഴയപോലെയാകണമെന്നുണ്ടായിരുന്നു. കളിയും ചിരിയും ഉല്ലാസവും നിറഞ്ഞ എന്റെ പഴയ നാളുകളിലേക്ക് തിരിച്ചു പോകണമെന്നുണ്ടായിരുന്നു. ചെടികളെ നട്ടു വളര്‍ത്തുന്നതില്‍ എനിക്ക് എപ്പോഴൊ താല്പ്പര്യം നഷ്ടപ്പെട്ടിരുന്നു. ആരെങ്കിലും എനിക്ക് കള്ളനെ ചൂണ്ടിക്കാണിച്ചു തരുമെന്നും എന്റെ ഉല്ലാസം തിരിച്ചു കിട്ടുമെന്നും ഞാന്‍ ആശിച്ചു.
നിരാശയോടെയാണ് ഞാന്‍ പൂന്തോട്ടത്തിലേക്ക് നോക്കി ഇരിപ്പുറപ്പിച്ചത്. എത്രനേരം ഇരുന്നു എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഉറക്കമില്ലായ്മ എന്നെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. ഞാന്‍ ഏതാണ്ട് മയക്കത്തിന്റെ വക്കിലായിരുന്നു. ചേച്ചി, ചേച്ചി എന്ന വിളി കേട്ടാണ് ഞാന്‍ പടിക്കലേക്ക് നോക്കിയത്. ഒരു മയക്കത്തിന്റെ ആലസ്യത്തിലാണ്
ഞാന്‍
വിളി
ശ്രവിച്ചത്. ഒരു കുഞ്ഞുകുട്ടി പടിക്കല്‍ നില്ക്കുന്നു. എന്താണെന്നൊ ഏതാണെന്നൊ തിരക്കും മുമ്പെ തന്നെ ആ കുട്ടി എന്റെ അടുക്കലേക്കു വന്നു. ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്പ് തന്നെ അവള് എന്നോടു പറഞ്ഞു: ڇഹായ് ചേച്ചീടെ തോട്ടം കാണാന്‍ എന്തു ഭംഗിയാണ്. എന്തൊക്കെ പൂക്കളാണ് ചേച്ചീടെ പൂന്തോട്ടത്തില്‍. നിറയെ ചെടികളുള്ള ഇതുപോലൊരു പൂന്തോട്ടം ഞാന്‍ ആദ്യമായിട്ടാണ്
കാണുന്നത്ڈ. അവള് പിന്നെയും എന്തൊക്കെയൊ പറഞ്ഞുകൊണ്ടിരുന്നു.
കറുത്ത് മെലിഞ്ഞ പെണ്‍കുട്ടി. വായില്‍ കൊള്ളാവുന്നതിലുമധികം
അവള്
സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ സംഭാഷണം കേട്ടപ്പോള്‍ എന്റെ വിരസതക്ക് എന്തൊ ആശ്വാസം തോന്നി. ഞാന്‍ അവളെ അടുത്ത് വിളിച്ചു. എന്നിട്ട് അവളോടായി ചോദിച്ചു: ڇകുട്ടി നിന്നെ ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടുള്ളതായി
തോന്നുന്നില്ല. എവിടെയാണ് നിന്റെ വീട് നിന്റെ പേര്ڈ. ഒറ്റ ശ്വാസത്തിലാണ്
ഞാനത്
ചോദിച്ചത്.
ڇഅമ്മ പറഞ്ഞിട്ടുണ്ട്
ചേച്ചി
കുറുമ്പിയാണെന്ന്. ആരെയും പാന്തോട്ടത്തില്‍
കേറ്റില്ലെന്ന്. ഇപ്പൊ മോള് കയറിയല്ലൊڈ. അവള് ഇതു പറഞ്ഞ് കൈകൊട്ടി ചിരിച്ചു. എന്നിട്ട് ചോദിച്ചു: ڇചേച്ചി, എനിക്കൊരു പൂ പറിച്ചു തരണംڈ.
അവളുടെ സംഭാഷണം കേട്ടപ്പോള്‍ എനിക്ക് വല്ലാതെ ചിരി വന്നു. എന്നിട്ട് അവള് ആവശ്യപ്പെട്ടപോലെ
കടുത്ത
നിറമുള്ള
ചുവന്ന
പൂ
പറിച്ചു
കൊടുത്തു. എന്നിട്ട് ചോദിച്ചു: ڇനിന്റെ വീട് പറഞ്ഞില്ല.ڈ.
അവള് എന്നെ അവളുടെ വീട് ചൂണ്ടിക്കാണിച്ചു. ഏതാനും കുറച്ചു വീട്ടുകാര്‍ പുതിയതായി താമസമാക്കിയിരുന്നു. ഇത്ര അടുത്തു താമസമാക്കിയ വീട്ടുകാരെപ്പോലും എനിക്ക് അിറയാന്‍ കഴിയാത്തതില്‍ ഏറെ ദു:ഖം തോന്നി. പ്രായം എന്റെ ഓര്മകളെക്കൂടി ദുര്ബലപ്പെടുത്തുന്നു
എന്ന്
മനസ്സിലാക്കി
ഞാന്‍
മൗനം
പാലിച്ചതെയുള്ളൂ.
അവള് തുടര്‍ന്നുകൊണ്ടേയിരുന്നു: ڇഎന്റെ ചേച്ചിക്ക് പൂക്കള്‍ എന്തിഷ്ടമാണെന്നൊ. അച്ഛന്‍ വരുമ്പോള്‍ പൂക്കള്‍ കൊണ്ടു വരും. ചേച്ചിയുടെ പൂന്തോട്ടത്തിലും ഉള്ളതിനേക്കാള്‍ ഭംഗിയുള്ള പൂക്കള്‍. ഞങ്ങള്‍ ഉണര്‍ന്നു വരുമ്പോള്‍ അച്ഛന്‍ ഉറങ്ങുകയായിരിക്കും. പക്ഷെ അമ്മ സമ്മതിക്കില്ല. അച്ഛന്‍ ആരൊ പറിച്ചുകൊടുക്കുന്നതാڈ.
ജീപ്പിന്റെ ഇരമ്പല്‍ കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ڇഹായ് അച്ഛന്‍ڈ - എന്ന് പറഞ്ഞ് അവള് എന്റെ കൈയ്യില്‍ നിന്നും കുതറി ഓടി. ജീപ്പിനടിയിലെങ്ങാനും പെട്ടു പോകുമൊ എന്ന് ഭയന്ന് ഞാന്‍ അറിയാതെ അവളെ വിലക്കി.
ڇമോളെ ജീപ്പ്ڈ അല്പം അങ്കലാപ്പോടെയാണ്
ഞാനവളെ
വിളിച്ചത്.
ജീപ്പിലിരുന്നയാള്‍ വിളിച്ചു പറഞ്ഞു: ڇഅമ്മാ, എനിക്ക് പ്രൊമോഷനായി. ഞങ്ങട ശല്ല്യം തീര്‍ന്നു. ഇവിടെ നിന്നും പോവുകയാണ്ڈ. അപ്പോഴാണ് ഞാനയാളെ ശ്രദ്ധിച്ചത്. കാഴ്ചയില്‍ കറുത്തിരുണ്ട ഭയപ്പാട് തോന്നിക്കുന്ന രൂപം. അയാളെ കാണുമ്പോഴെല്ലാം
ഞാന്‍
ശ്രദ്ധ
മാറ്റുമായിരുന്നു. കഷ്ടിച്ച് മുപ്പത് വയസ്സ് തോന്നിക്കുകയെയുള്ളൂ. ടിട്ടയര് ആകും മുന്പ് തീര്ച്ചയായും എസ്.പിയൊ ചുരുങ്ങിയത് ഡി.വൈ.എസ്.പിയൊ ഒക്കെ ആകാന്‍ മാത്രം പ്രായം.
എനിക്ക് കുട്ടിയുടെ കൈയ്യില്നിന്നും പൂക്കള്‍ തിരിച്ചു വാങ്ങണമെന്നുണ്ടായിരുന്നു. അപ്പോഴേക്കും ജീപ്പ് കടന്നു പോയിരുന്നു. ഞാന്‍ മനസ്സില്‍ കുട്ടിക്കൊരു പേരു തിരയുകയായിരുന്നു. കള്ളന്റെ മകള്.
No comments:
Post a Comment