Saturday, September 15, 2012

തൊഴില്‍ സംസ്ക്കാരം

കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ രംഗത്തേക്ക് കടന്നു വരുന്നു.  ഇവരൊക്കെ കേരളത്തില്‍ താമസമാക്കുന്ന കാലം വിദൂരമല്ല.  ഒരു പക്ഷെ കേരളത്തിന്റെ ഉയര്‍ന്ന വിദ്യഭ്യാസവും ഉയര്‍ന്ന ആരോഗ്യ കാരണങ്ങളും നമ്മുടെ ജനന നിരക്കിന്റെ വര്‍ദ്ധനവ് നിയന്ത്രണവിധേയമാക്കിയതും നമുക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നു.   അന്യസംസ്ഥാന തൊഴിലാളികള്‍ കേരള ജനസംഖ്യയെ കവച്ചു വക്കുന്ന കാലം വിദൂരമല്ല.  നമ്മുടെ തൊഴില്‍ സംസ്ക്കാരം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.  അന്യസംസ്ഥാന തൊഴിലാളികളേയും നമ്മുടെ തൊഴില്‍ സംസ്ക്കാരം പഠിപ്പിക്കാതെ സംരഭകര്‍ക്ക് അനുകൂലമായ തൊഴില്‍ സംസ്ക്കാരതത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. 

Saturday, September 8, 2012

ന്യായമായ ശിക്ഷ

ഒരു വിവാഹം.  അത് രണ്ട് സമുദായങ്ങള്‍ തന്നെയാകുമ്പോള്‍ അതിനൊരു പവിത്രത കുറവുണ്ടൊ.  കുറവുണ്ടെന്ന് പഴമക്കാര്‍ പറയും. എനിക്കറിയാവുന്ന കോളനിയിലെ ഒരു ചെക്കന്‍ മുന്നോക്ക വിഭാഗത്തില്‍പെട്ട ഒരു പെണ്ണിനെ അടിച്ചു മാറ്റി കൊണ്ടു വന്നു.  ചെക്കന്റ ഫാമിലിക്കാണെങ്കില്‍ കേട്ടാലും മിണ്ടിയാലും അറപ്പുതോന്നുന്ന സംസ്ക്കാരം.  എന്നിട്ടുമെന്തെ ആ പെണ്ണു അവന്റ കെണിയില്‍ വീണു? സത്യത്തില്‍ ചിന്താശക്തിയില്ലാത്ത പെണ്ണിന്റ പെരുമാറ്റത്തിന് വിവാഹം എന്നു പേര്‍ വിളിച്ച് ന്യായീകരിക്കാതെ ബോധപൂര്‍വ്വം കെണിയില്‍ പെടുത്തിയ ചെക്കന് ന്യായമായ ശിക്ഷ നല്‍കുകയല്ലെ വേണ്ടത്?

Wednesday, September 5, 2012

ബാക്കി വല്ലതും

എമര്‍ജിങ് കേരള പദ്ധതി ചര്‍ച്ചചെയ്യപ്പെടുകയാണ്. നല്ലതുതന്നെ.  ശ്രീ.അച്യുതാന്ദന്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ യൂസഫിക്കയുമായി ചങ്ങാത്തം കൂടുകയും ഗള്‍ഫിലേക്ക് തന്റ പ്രതിനിധിയായി അയക്കുകയും ചെയ്തു.  ഏതാനും നാളുകള്‍ക്ക് ശേഷം കേള്‍ക്കാന്‍ കഴിഞ്ഞത് പോര്‍ട്ട് ട്രസ്റ് വക കണ്ണായതും ഒട്ടേറെ പാരസ്ഥിക പ്രശ്നങ്ങള്‍ക്ക് ഇടവരാവുന്നതുമായ ഏക്കറു കണക്കിനു സ്ഥലം പാട്ടത്തിനു യൂസഫിക്കക്കു കൊടുത്താതയണ്.  ഇപ്പോഴത്തെ എമര്‍ജിങ് പദ്ധതിയിലെ മോശമായ പദ്ധതികള്‍ ഏതൊക്കയാണ് എന്നും സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തുന്നവ ഏതൊക്കെയാണ് എന്നും പരിസ്ഥിതിക്കു ദോഷമായവ ഏതൊക്കെയണ് എന്നും വ്യക്തമായി അനലൈസ് ചെയ്യാതെ കാടടച്ചു വെടിവക്കുംപോലെ എതിര്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് യൂസഫലിയുടെ ഹോട്ടല്‍ കം കണ്‍വന്‍ഷന്‍ സെന്ററും യൂസഫലിമായുള്ള ചങ്ങാത്തവുമൊക്കെയാണ്.  ചുരുക്കത്തില്‍ ചോദ്യമിതാണ് ശ്രീ. ഉമ്മന്‍ ചാണ്ടിയും കൂട്ടരും എത്ര നേടും ശ്രീ.അച്യുതാനന്ദനും കാട്ടരും എത്ര നേടി.  പിന്നെ ശ്രീ. അച്യുതാനന്ദന് ബാക്കി വല്ലതും ചോദിച്ചു വാങ്ങാന്‍ അവശേഷിക്കുമൊ?

Friday, August 31, 2012

“ഉത്രാടപ്പൂനിലാവെ വാ……”

                                             ഉത്രാടപ്പൂനിലാവെ വാ..
                                                                                                 എസ്. കാച്ചപ്പിള്ളി

          അത്തം പത്ത് ഓണമാണ്.  ആഘോഷങ്ങളുടെ, ആരവങ്ങളുടെ കേരളീയ തനിമയുടെ ദേശീയോത്സവം.  അത്ത നാളില്‍ തുടുങ്ങുന്നു ഓണാഘോഷം.  ഓണ തലേന്നാണ് ഉത്രാടം.  ഓണത്തിന്റെ വരവിനെ പഴമയുടെ ഓര്‍മ്മകളുമായി കാതോര്‍ത്തിരിക്കുന്ന പഴയ തലമുറക്കാര്‍ക്കൊപ്പം പുത്തന്‍ തലമുറയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 

         ഓണം എന്നത് എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ആഘോഷിക്കുന്നു.  എങ്കിലും ഹിന്ദു മതവിഭാഗത്തില്‍ പെട്ടവരിലാണ് ആഘോഷത്തോടൊപ്പം വിശ്വാസത്തിന്റെ പ്രാര്‍ത്ഥനയും ചേര്‍ന്നിരിക്കുന്നത്.  ഓണം എന്നത് പണ്ട് കേരളം ഭരിച്ചിരുന്നു എന്നു കരുതപ്പെടുന്ന മഹാബലി ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  കള്ളമൊ, കളവൊ, ചതിവൊ, അളവുകളിലെ കൃത്രിമമൊ ഒട്ടുമില്ലാതിരുന്ന കേരളത്തിന്റെ പ്രതാപകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഓണം.  ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ കളവ്, ചതി, അളവിലും തൂക്കത്തിലുമുള്ള കൃത്രിമങ്ങള്‍ എന്നിവ തെല്ലുമില്ലാതിരുന്ന ഒരു കാലത്തിന്റെ ആഘോഷത്തിന്റെ നാളുകള്‍ അത്തരമൊരു നവലോകം പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

         കൈകൊട്ടിക്കള്ളി, തലപ്പന്തുകളി, തുമ്പിതുള്ളല്‍, പുലികളി, കുമ്മാട്ടിക്കളി, ഊഞ്ഞാലാട്ടം, വള്ളംകളി  എന്നിങ്ങനെ എത്രയെത്ര കളികളാണ് പ്രാദേശികമായി കൊണ്ടാടപ്പെടുന്നത്.  ഇത്തരം കളികളുടെ, ആഘോഷങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണ് ഓരോ കേരളീയന്റേയും മനസ്സില്‍ ഓണം എന്ന പദം കൊണ്ട് ഓടിയെത്തുന്നത്. 

         എത്ര വിദൂരത്തായിരുന്നാലും ഓണം കേരളീയന്റെ മനസ്സില്‍ സൌഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തിയെടുക്കുവാന്‍ പോന്ന ആഘോഷമായി കൊണ്ടാടപ്പെടുന്നു.  കേരളീയന്‍ ലോകത്തിന്റെ ഏതു കോണിലും കാണാമെന്നതു പോലെ തന്നെയാണ്, മലയാളി എവിടെയുണ്ടൊ അവിടെയെല്ലാം ഓണാഘോഷവുമുണ്ട് എന്നത്. 

          കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിച്ചിരുന്ന മലയാളിക്ക് ഓണാഘോഷം ഒത്തു ചേരലിന്റെ സായൂജ്യം കൂടി നേടിക്കൊടുക്കുന്നു.  ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിപ്പെട്ട മലയാളി നാട്ടിലെത്തി ഓണമാഘോഷിക്കുന്നു.  പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഒത്തുകൂടല്‍ ഏതൊരു കുടുംബത്തെയാണ് ആഹ്ളാദ ചിത്തരാക്കാത്തത്.  ബന്ധങ്ങള്‍ക്ക് ഈടും പാവ്വും നല്‍കി ഊട്ടി ഉറപ്പിക്കാന്‍ എന്നും വെമ്പല്‍ കൊള്ളുന്ന കേരളീയനു ലഭിക്കുന്ന അസുലഭ ആഘോഷം കൂടിയായിരിക്കുന്നു ഓണം.  

          വിളവെടുപ്പിന്റെ സമൃതിയുടെ നാളുകളിലാണ് ഓണഘോഷം.  കേരളീയന്റെ വര്‍ഷാരംഭമായ ചിങ്ങമാസത്തിലാണ് ഓണമാഘോഷിക്കുന്നത്.  ചിങ്ങമാസത്തിലെ തിരുവോണനാളില്‍ ഓണം ആഘോഷിക്കുന്നു.  തുമ്പപ്പൂക്കളും മന്ദാരപ്പൂക്കളുമെല്ലാം പ്രകൃതി മനോഹരമാക്കിയ ചിങ്ങമാസത്തിലെ തിരുവോണം ലോകത്തിന്റെ ഏതു കോണിലാണെങ്കിലും കേരളീയനെ ഓര്‍മ്മപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും തന്നെ ചെയ്യും.  
                   
         ഏതു ന•യുടെ പ്രതിരൂപങ്ങളേയും തകര്‍ത്തു തരിപ്പണമാക്കുവാന്‍ ബാഹ്യ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും സദാ ജാഗരൂഗരായിരിക്കുന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഓണം.  ഐശ്വര്യത്തിന്റ ഭരണകര്‍ത്താവായിരുന്ന മഹാബലി തമ്പുരാനോട് വേഷം മാറി വന്ന വാമനന്‍ ചോദിച്ചത് തന്റെ കാലുകൊണ്ട് അളന്നു ലഭിക്കുന്ന മൂന്നടി മണ്ണാണ്.  മഹാദാന പ്രഭുവായ മഹാബലിത്തമ്പുരാന് അത്രയും ചെറുതെന്നു തോന്നിക്കുന്ന ആവശ്യത്തെ നിരാകരിക്കുവാന്‍ എങ്ങനെയാണു കഴിയുക.  തന്റെ ഉപദേഷ്ഠാവും മന്ത്രിയുമെല്ലാം വമാനന്റെ ചതിയെ ഉത്ബോധിപ്പിക്കുമ്പോഴും മഹാബലി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. 

         തന്റെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങിയ വാമനന്‍ പിന്നീടു ശരിയായ രൂപം പ്രാപിക്കുകയും ചെയ്തു.  രണ്ടടി വച്ചപ്പോള്‍ തന്നെ ഭൂമിയും പാതാളവും അളന്നു കഴിഞ്ഞിരുന്നു.  മൂന്നാമത്തെ അടി തന്റെ തലയില്‍ ചവിട്ടാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന മഹാബലി എളിമയുടെ സത്യത്തിന്റെ പ്രതിരൂപവുമാകുന്നു.  ഇന്നത്തെ ഏതു ഭരണകര്‍ത്താവിനാണ് ഇത്തരം എളിമയും കാരുണ്യവും പ്രതിസന്ധികളില്‍ പ്രകടിപ്പിക്കാന്‍ കഴിയുക.  എന്നിട്ടൊ ആ മഹാപ്രഭു ചോദിച്ചു വാങ്ങിയത് വര്‍ഷത്തിലൊരിക്കന്‍ തന്റെ പ്രജകളെ നേരില്‍ കാണാനുള്ള അവസരവും. രാജ്യഭരണം നഷ്ടപ്പെട്ട് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി അങ്ങനെ ഓണനാളില്‍ തന്റെ പ്രജകളെ നേരിട്ടു കാണാനായി കേരളത്തിലെത്തുന്ന മഹാസുദിനം കേരളീയന്‍ ഓണമായി ആഘോഷിക്കുന്നു. 

         എല്ലാ രജ്യങ്ങളിലും ഏതെങ്കിലും കഥകളുമായി ബന്ധപ്പെടുത്തി ആഘോഷങ്ങളും ദേശീയോത്സവുങ്ങളും കൊണ്ടാപ്പെടുന്നുവെങ്കിലും ഇത്രയും മഹനീയമായ ഒരു കഥയുടെ പശ്ചാത്തലത്തില്‍ ഒരാഘോഷം ഒരു പക്ഷെ കേരളീയനു മാത്രം സ്വന്തമായിട്ടുള്ളതാണ്. 

          ആഘോഷങ്ങളുടെ ആഘോഷമായ ഓണത്തെ വരവേല്‍ക്കാതിരിക്കാന്‍ ഏതൊരു മലയാളിക്കാണ് കഴിയുക.  ഏതൊരു കവിക്കാണ് “ഉത്രാടപ്പൂനിലാവെ വാ……” എന്നു പാടി തന്റെ കവിത്വത്തിനു പൂര്‍ണ്ണത നല്‍കാതിരിക്കാന്‍ കഴിയുക.         

Monday, August 27, 2012

നല്ലോരിനത്തിനുണ്ടാകും മക്കള്‍

ആമക്കറിയില്ല അതു എത്രമാത്രം വൈകിയാണ് നടക്കുന്നത് എന്ന്.  ആമകള്‍ തമ്മിലുള്ള മത്സരത്തില്‍ ജയിക്കുന്നവന്‍ അവരുടെ ജേതാവാണ്.  കേമന്‍മാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്നു ആമകള്‍ വീമ്പടിച്ചേക്കും.
പണ്ടൊരിക്കല്‍ ശ്രീ. അഴീക്കോട് പറഞ്ഞു കൂട്ടില്‍ തൂറിയിടുന്ന ജീവിയെപ്പോലെയാണ് ശ്രീ. അച്യുതാനന്ദന്‍ എന്ന്.  ശ്രീ.അച്യാതാന്ദന്റ വിവരക്കേടുകൊണ്ട് എന്നു പറഞ്ഞാല്‍ ഫാന്‍സ് ഇടയാന്‍ സാധ്യതയുണ്ട്.  ശ്രീ. അച്യുതാനന്ദന് മനസ്സിലായത് തന്നെ പട്ടിയോടാണ് ഉപമിച്ചത് എന്നാണ്.  അദ്ദേഹം അതു തുറന്നു പറയുകയും ചെയ്തു.
കൂട്ടില്‍ കാഷ്ഠിക്കുന്ന പക്ഷികള്‍ക്കുമറിയില്ല അത് ചെയ്യുന്നതിന്റെ ആഴം എത്രയാണെന്ന്.  പക്ഷെ കൂടുകള്‍ ഭംഗിയായി സൂക്ഷിക്കുന്ന പക്ഷികളുടെ മത്സരത്തില്‍ ജയിക്കുന്നയാള്‍ അവരുടെ കൂട്ടത്തില്‍ കേമന്‍•ാര്‍ തന്നെ.  വൃത്തിയുടെ കാര്യത്തില്‍ കേമ•ാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് പക്ഷികള്‍ വീമ്പടിക്കും. 
നല്ലോരിനത്തിനുണ്ടാകും മക്കള്‍ നല്ലവരാകാതൊക്കുകമാ?       

Sunday, August 26, 2012

കാര്യപ്രാപ്തി

സര്‍ക്കാര്‍ മേഖലയില്‍ പൊതുയെ പ്രൊമോഷന്‍ വഴി ലഭ്യമാകുന്ന ഉയര്‍ന്ന പോസ്റുകളില്‍ താരതമ്യേന പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരാല്‍ അവരോധിക്കപെട്ടിരിക്കുന്നു.  കാലങ്ങളായി നമ്മുടെ സംസ്ഥാനം നടപ്പിലാക്കികൊണ്ടിരിക്കുന്നത് ആളെകിട്ടുംവരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും നിയമനം എന്ന പ്രഖ്യാപിതവും ജനപ്രീയവുമായ നയമാണ്.  അത്തരം നയം മൂലം തീരുമാനമെടുക്കാന്‍ കാര്യപ്രാപ്തിയില്ലാത്തവര്‍ സുപ്രധാന സ്ഥാനങ്ങളില്‍ വന്നു ചേരുന്നു. 

MY NEW STORY BOOK RELEASING "ORU SELF FINANCING PADANATHINDE KATHA"


Saturday, August 18, 2012

ബുക്സ്


9446459784
പുതിയതായി ഇറങ്ങിയ എന്റെ കഥാസമാഹാരമായ “ഒരു സെല്‍ഫ് ഫിനാന്‍സിങ് പഠനത്തിന്റെ കഥ” താഴെ പറയുന്ന സ്ഥലങ്ങളില്‍ ലഭിക്കുന്നു:

എറണാകുളം;
1. പ്രണത ബുക്സ്
2. എച്ച്&സി, വൈറ്റില
3.ദേശാഭിമാനി ബുക്സ്, വൈപ്പിന്‍
4.എച്ച് & സി, പാലാരിവട്ടം
5.എച്ച് & സി, സൌത്ത് റയില്‍വെ സ്റേഷന്‍, എറണാകുളം

തൃശ്ശൂര്‍:
1. ഗ്രീന്‍ ബുക്സ്
2. പ്രഭാത് ബുക്സ്

പാലക്കാട്:
1. പ്രഭാത് ബുക്സ്, കോളേജ് റോഡ്

കോഴിക്കോട്:
1. പ്രഭാത് ബുക്സ്

Sunday, August 12, 2012

കമ്മിറ്റി

എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളിലും ഇതുപോലെയായിരിക്കുമൊ?  അവിടെയെല്ലാം ഏറ്റവും വലിയ തമാശ അവിടത്തെ ജനാധിപത്യമായിരിക്കുമൊ?  നിരീക്ഷണങ്ങളും അനുഭവങ്ങളും വച്ചു നോക്കുമ്പോള്‍ അങ്ങനെ ചോദിക്കുനാണെനിക്കിഷ്ടം. 
കഴിഞ്ഞ രണ്ടു അവധി ദിവസങ്ങള്‍.  അതിലൊരു ദിവസമായിരുന്നു ഗ്രാമസഭ.  ഓര്‍ക്കുന്തോറും ഒരു ദുരന്തമാണ് എന്നു തോന്നുന്നു.  പിച്ചിയും പറിച്ചും സ്വരുക്കൂട്ടുന്ന ധനം (സാമ്പത്തിക വര്‍ഷം മാത്രം പദ്ധതി പണമായി കോടികള്‍) കയ്യില്‍ കിട്ടുമ്പോള്‍ എന്തിതെന്നൊ ഏതിനെന്നൊ അറിയാതെ ഒരു പറ്റം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍!  ഇപ്രാവശ്യം കൂടിയ ഗ്രാമസഭ പദ്ധതികളേതൊക്കയാണു വേണ്ടത് എന്ന നിര്‍ദ്ദേശങ്ങള്‍ വാങ്ങാനായിട്ടുള്ളതായിരുന്നു.  ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന ധനകാര്യ വര്‍ഷത്തെ പദ്ധതികള്‍ ഏതൊക്കെ എന്നു തീരുമാനിക്കുന്നത് ആഗസ്റ് 11ന്.  ഇനി പദ്ധതികളുടെ അന്തിമ തിരഞ്ഞെടുപ്പിന് കമ്മിറ്റി കൂടി പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോഴേക്കും മാസം ഒന്നു കൂടി കടന്നിരിക്കും.  അപ്പോള്‍ സെപ്റ്റംബറായി.  പിന്നെ പദ്ധികള്‍ തയ്യാറാക്കലായി.  ആരെങ്കിലും താല്‍പ്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ പദ്ധതികള്‍ തയ്യാറാക്കി കിട്ടിയാലായി.  അപ്പോഴേക്കും രണ്ടൊ മൂന്നൊ മാസം കൂടി കടന്നു പോയിരിക്കും.  അപ്പോള്‍ ഡിസംബറായി.  എല്ലാ പഞ്ചായത്തുകളും ഒന്നിച്ചു പദ്ധതി രേഖ സമര്‍പ്പിക്കുമ്പോള്‍ അവയെല്ലാം സസുക്ഷമം പരിശോധിക്കാന്‍ സമയം കിട്ടില്ല.  അപ്പോഴും വ്യക്തി താല്‍പ്പര്യങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നവ പരിഗണിക്കപ്പെടുന്നു.  ഈ തിരക്കിനിടയില്‍ ഏതൊക്കെ ആരൊക്കെ മുക്കി, ആരൊക്കെ കണക്കു മാത്രമാക്കി പദ്ധതികള്‍ നിര്‍വ്വഹിക്കാതെ കാശു മുക്കി എന്നു നോക്കാന്‍ ആര്‍ക്കു നേരം.  എനിക്കു വല്ല ഗുണഭോക്ത്രു വിഹിതമായി വല്ലതും തരപ്പെടുമൊ എന്നു നോക്കും.  20-30%ശതമാനം തുകയെങ്കിലും സാമ്പത്തീക വര്‍ഷം ചിലവഴിച്ചാലായി.  അപ്പോഴും ജനാധിപത്യത്തിന്റ കാവല്‍ക്കാരെന്നൊ സാമൂഹ്യ പ്രവര്‍ത്തകനെന്നൊ വിശേഷണങ്ങള്‍ പലര്‍ക്കും ചാര്‍ത്തി കിട്ടിയിരിക്കും. എന്നത്തേയും പോലെ ഒരു കമ്മിറ്റിയില്‍ എന്നെയുമുള്‍പ്പെടുത്തി.  എന്തു തോന്നുന്നു നല്ല തമാശ തന്നെയല്ലെ?   

Friday, August 10, 2012

പെന്‍ഷന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ കാലോചിതമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍  തീരുമാനിച്ചു.  അത്തരം നടപടിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.  എന്നും പരിഷ്ക്കരണത്തില്‍ വളരെ പിന്നോക്കം പോകുന്നു എന്നത് കേരളത്തിന്റെ തനതു ശൈലിയായി മാറിയിരിക്കുന്നു.  അത്തരം പരിഷ്ക്കരണങ്ങള്‍ ഇടതുപക്ഷ ഭരണ കാലങ്ങളില്‍ മാത്രമെ സാധ്യമാക്കാകൂ എന്ന വിചിത്രമായ നിലപാടുകളും കേരളം ഇതിനു മുമ്പും സ്വീകരിച്ചിട്ടുണ്ട്.  അതിനൊരു വ്യക്തമായ ഉദാഹരണങ്ങളാണ് ഐ.എം.എഫില്‍ നിന്നും പണം സ്വീകരിച്ചതും പ്ളസ്സ് ടൂ നടപ്പിലാക്കിയതും ഒടുവില്‍ പെന്‍ഷന്‍ പ്രായം ആറു മാസം നിട്ടിയതും. 

പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കുന്നതോടൊപ്പം പുതുതായി നിയമമിതരാക്കപ്പെടുന്ന ജീവനക്കാരന്റെ പെന്‍ഷന്‍ പ്രായം കൂടി വര്‍ദ്ധിപ്പിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കേണ്ടിയിരിക്കുന്നു. 

Thursday, August 9, 2012

mistake


 
"The only man who never makes a mistake is the man who never does anything.”
Some people thinks that they do the perfect ever.

Monday, July 30, 2012

ആത്മവിശ്വാസം

ഒരു പ്രൊഫഷണല് തന്റെ ഉത്തരവാദിത്തം നിറവേറ്റണമെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടെന്നു        തോന്നുന്നില്ല.  പക്ഷെ ഉത്തരവാദിത്തം നിറവേറ്റുന്നു എന്നത് അയാളുടെ ആത്മാര്‍ത്ഥതയെ ആണ് സൂചിപ്പിക്കുന്നത്.  അത് അയാളുടെ സംസ്ക്കാരത്തെയൊ വളര്‍ന്നു വന്ന ജീവിത സാഹചര്യങ്ങളെയോ സമൂഹത്തെയൊ ആണ് സൂചിപ്പിക്കുന്നത്. 

2. ഒരാള്‍ കാര്യങ്ങളെ വിശകലനം ചെയ്യുന്നത് താന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ ഇടപെട്ട വ്യക്തികളുമയി താരതമ്യം ചെയ്താണ്.  താരതമ്യേന ദുര്‍ഭലമായ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ ദുര്‍ഭലമായി  ഉത്തരവാദിത്തം നിറവേറ്റിയാലും നല്ല ആത്മവിശ്വാസം ഉള്ളവരായി കാണപ്പെടുന്നു. കേരളത്തിലെ പ്രൊമോഷന്‍ വഴി ലഭിക്കുന്ന ഉന്നത ഉദ്യോഗസ്ഥ സമൂഹം അതിനൊരു വ്യക്തമായ ഉദാഹരണമാണ് എന്നു ഞാന്‍ കരുതുന്നു.   


Friday, July 27, 2012

സുരക്ഷാ ബോധം

സംഘട്ടനങ്ങളില്‍ പങ്കാളിയായാല്‍ മനസ്സിന്റെ ഘടനയില്‍ എന്തൊ പൊളിഞ്ഞു വീഴുകയും പിന്നീടയാള്‍ സംഘട്ടനങ്ങളില്‍ ആത്മരതി അനുഭവിക്കുന്നവനായി മാറുകയും ചെയ്യുന്നു.  സമാധാനത്തിന് ആഗ്രഹിക്കുന്നത് അകലെയുള്ളവരാണ്.  കാരണം സംഘട്ടനം സൃഷ്ടിക്കുന്ന ചേരിതിരിവ് ഒരു വലിയ സുരക്ഷാ ബോധം സൃഷ്ടിക്കുന്നു.  

Friday, July 20, 2012

അടിയന്തിര തീരുമാനം

        തീരുമാനങ്ങള്‍ നീട്ടികൊണ്ടു പോവുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.  എന്നാല്‍ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കേണ്ട കാര്യങ്ങള്‍ നിട്ടികൊണ്ടു പോകന്നത് ഒരിക്കലും നല്ലതായിരിക്കില്ല.  എല്ലാ യു.ഡി.എഫ് ഭരണ കാലത്തും ഭൂമി വില ക്രമാതീതമായി ഉയരുമെന്ന ഒരു ധാരണ ഉണ്ടായിരുന്നു.  അവ കീഴ്വഴക്കമനുസരിച്ച് ഏറെക്കുറെ ശരിയായിരുന്നു.  ആ ധാരണകളെ ശരിവക്കുന്ന നടപടിയാണ് 2005ന് മുമ്പുള്ള നികത്തു ഭൂമി കരഭൂമിയാക്കിവര്‍ക്ക് നിയമ സാധുത നല്‍കുവാനുള്ള തീരുമാനം.  

        ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലവെള്ളപൊക്കം പോലെയായിരുന്നു ഭൂമിയുടെ ക്രമാധീതമായ വിലക്കയറ്റം.  ഒരായുസ്സ് പണിയെടുത്താലും ഭൂമി വാങ്ങാന്‍ കഴിയാത്തത്ര വില വര്‍ദ്ധനവായിരുന്നു.  കള്ളപണത്തിന്റെ അളവില്‍ കവിഞ്ഞ വിന്യാസം ഭൂമി ഇടപാടുകളില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം.  കാലോചിതമായ പരിഷ്ക്കാരം ഭൂ രജിസ്ട്രേഷനില്‍ വരുത്തണമെന്ന നിര്‍ദ്ദേശത്തെ വച്ച് താമസിപ്പിച്ച് ജനങ്ങളെ നോക്കുകുത്തികളാക്കി മാറ്റുകയായിരുന്നു. 

        പറഞ്ഞു വരുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ കാര്യമാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടിക സത്യസന്ധമായി തയ്യാറാക്കാനും അവയുടെ കാലോചിതമായ പ്രാധാന്യം തിരിച്ചറിഞ്ഞ് തിരിച്ചു പിടിക്കാനും അമാന്തിക്കുന്നത് പൊറുക്കാനാവാത്തതും നീതീകരിക്കാനാകാത്തതുമാണ്.  2005ന് മുമ്പുള്ള നികത്തു ഭൂമി കരഭൂമിയാക്കിയവര്‍ക്ക് നിയമ സാധുത നല്‍കുവാനുള്ള തീരുമാനം റദ്ദാക്കാനും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം എടുക്കാനും തയ്യാറാകേണ്ടിയിരിക്കുന്നു.

Thursday, July 19, 2012

പുരോഗതി

       പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്.  വളരെ പണ്ടു മുതലെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശവുമായിരുന്നു.  എന്നും പിന്തിരിപ്പന്‍ ശക്തികള്‍ വിശാലവും വ്യക്തവുമായ അത്തരം നീക്കത്തെ ചെറുത്തു തോല്‍പ്പിച്ചിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല.  കേരളത്തിലെ തൊഴിലില്ലായ്മയായിരിക്കണം അത്തരം നിര്‍ദ്ദേശത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധ്യമാക്കിയത്.  തോഴില്‍ ചെയ്യാതെ ശമ്പളം വാങ്ങാമെന്ന വിശേഷതയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മാത്രം അവകാശപ്പെടാവുന്നതാണ്.  എങ്കില്‍ തങ്ങള്‍ക്കും തൊഴില്‍ ചെയ്യാതെ ശമ്പളം വാങ്ങാനുള്ള അവസരം നിഷേധിക്കരുത് എന്നു സാരം. 

       കേരളത്തിലെ തൊഴിലില്ലായ്മയേയും സര്‍ക്കാര്‍ ജോലി തേടുന്ന ലക്ഷങ്ങളുടെ ആഗ്രഹത്തേയും ഇന്നത്തെ നിലയില്‍ അടിച്ചമര്‍ത്തുന്നത് ക്രൂരതയായിരിക്കും.  എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക എന്നത് അത്യന്താപേക്ഷിതവുമാണ്.  നാലൊ അഞ്ചൊ വര്‍ഷം കൂടുമ്പോള്‍ ചെറിയ കാലയളവ് (അതായത് ഒരു വര്‍ഷം) വച്ച് കൂട്ടുന്നതായിരിക്കും അഭികാമ്യം.  ചുരുക്കത്തില്‍ പെന്‍ഷന്‍ പ്രായം അറുപതൊ അറുപത്തഞ്ചൊ ആക്കി മാറ്റാന്‍ കേരളത്തിന് കഴിയണം.  അല്ലാത്ത പക്ഷം ഉല്‍പ്പാദനക്ഷമമല്ലാത്ത, പെന്‍ഷന്‍ വാങ്ങി അലസ ജീവിതം നയിക്കുന്ന ഒരു ജനതതിയെ വാര്‍ത്തെടുക്കുയായിലിക്കും ഫലം.  ഇത് പുരോഗതി ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിനും ചേര്‍ന്നതല്ല എന്നത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

Tuesday, July 17, 2012

ശാസ്ത്ര പുരോഗതി

        പല പ്രാവശ്യം ആവര്‍ത്തിച്ച കാര്യങ്ങള്‍ വീണ്ടും പറയേണ്ടി വരാറുണ്ട്.  ഇപ്പോഴാണെങ്കില്‍ എന്‍ജിനീയറിംഗ് വിജയ ശതമാനം കുറഞ്ഞതിനെപ്പറ്റിയാണ്.  ഭീമമായ തോല്‍വിയെപ്പറ്റിയാണ്.  ഇവര്‍ തോല്‍ക്കുക മാത്രമല്ല, ഇവര്‍ മാതാപിതാക്കളെയും സമൂഹത്തെയും തോല്‍പ്പിക്കുക കൂടിയാണ ചെയ്യുന്നത്. 

       സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടി വരുന്ന സെല്‍ഫ് ഫിനാന്‍സിങ് കോളേജുകള്‍ക്ക് 50% സീറ്റും ജാതിയടിസ്ഥാനത്തില്‍ നീക്കി വക്കേണ്ടി വരുന്നു.  ജാതിയടിസ്ഥാനത്തില്‍ നീക്കി വക്കപ്പെടുന്ന സീറ്റില്‍ പ്രവേശനം നേടുന്നവരാകട്ടെ പ്ളസ് ടുവിന് 50% മാര്‍ക്കും എന്‍ട്രന്‍സില്‍ 960-ല്‍ 10 മാര്‍ക്ക് കിട്ടിയാലും പ്രവേശനം ലഭിക്കുന്നവരുമാണ്.  അങ്ങനെയിരിക്കെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ, വിജയ ശതമാനത്തിലെ കുറവും സമൂഹത്തിലെ മാനസ്സീക ബുദ്ധിമുട്ടും ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിലുള്ള പരാജവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത് ബാലിശമായിരിക്കും. 

       ശാസ്ത്ര പുരോഗതിയുടെ കാലോചിതമായ വളര്‍ച്ചയെ അവഗണിച്ച് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്ക് നമ്മെടെ വരും തലമുറകളെ അടിയറവക്കുകയും അവരുടെ ആശ്രി രാഷ്ട്രങ്ങളായി നിനിര്‍ത്തുവാനും ചെയ്യുക മാത്രമെ ഇത്തരം സര്‍ക്കാന്‍ നിബന്ധകള്‍ കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.   ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അത്തരം നിബന്ധകള്‍   എടുത്തുകളയാന്‍ തയ്യാറാവുക തന്നെ വേണം.  എന്റെ തന്നെ പുസ്തകമായ ‘കേരള മോഡല്‍ പ്രതിസന്ധി’ ഇവയെല്ലാം പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആഴത്തില്‍ വിശദമാക്കുന്നു.

Sunday, July 15, 2012

നായരീഴവ ഐക്യം

എസ്.എന്‍.ഡി.പി - എന്‍.എസ്.എസ് ഐക്യശ്രമം ജോറായി.  എന്‍.എസ്.എസ്. തങ്ങളുടെ സമദൂര സിദ്ധാന്തത്തില്‍ ഉറച്ചു നില്‍ക്കുമത്രെ.  എസ്.എന്‍.ഡി.പിയുടെ 138 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ 130 പേര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണം.  എന്നിട്ടും മുറുമുറുപ്പു തീരാതെ എസ്.എന്‍.ഡി.പി യോഗം മേല്‍ത്തട്ടു പരിധി 12 ലക്ഷമാക്കി ഉയര്‍ത്തണമെന്നു ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.  ഏതായാലും നായരീഴവ ഐക്യം തകര്‍ത്തു മുന്നേറുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരിക്കുന്നു. 

Saturday, July 14, 2012

പറ്റിയ പണി

         ശ്രീ. അച്യുതാനന്ദന്റെ സംസാരഭാഷയേയും ശരീര ഭാഷയേയും പറ്റി പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്.  കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ പ്രധാന വോട്ടു ബാങ്ക് അവരുടെ ഈഴവ സംസ്ക്കാരമാണ്.  അങ്ങനെയാണ് ശ്രീ. അച്യുതാനന്ദന്‍ പാരട്ടിയിലെ പ്രബലനാകുന്നതെന്നും പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്.   ഒരാളുടെ നിലവാരവും സംസ്ക്കാരവുമെല്ലാം അയാളുടെ സംസാര ഭാഷയും ശരീര ഭാഷയും നോക്കി മനസ്സിലാക്കാവുന്നതാണെന്നും പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്. 
         
        ഇപ്പോഴത്തെ പ്രശ്നം ആറ•ുള വിമാനത്താവളത്തിന് കെ.ജി.എസ് ഗ്രൂപ്പ ചോദിച്ചത് 500 ഏക്കര്‍, നല്‍കിയത് 2500 ഏക്കര്‍ എന്നതാണ്.  വിവരക്കേടിനും കഴിവില്ലായ്മക്കും ഒരു ഉദാഹരണം കൂടി എന്നു കരുതിയാല്‍ മതി.  എന്തൊക്കെ വിവരക്കേടുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടമാടിയിരുന്നതെന്ന് ഇനിയും വരുകാലങ്ങളില്‍ അറിയാനിരിക്കുന്നതെയൂള്ളൂ.   ഇതൊന്നും തങ്ങള്‍ക്ക് പറ്റിയ പണിയല്ലാ എന്നു എന്നാണാവൊ ഇവര്‍ തിരിച്ചറിയുക. 

Wednesday, July 11, 2012

ജനവഞ്ചന

     കാര്‍ഷിക പ്രാധാന്യം കുറച്ചു കാണുകയല്ല.  നെല്‍കൃഷി ഭൂമി ആവശ്യം തന്നെ. പക്ഷെ കേരളത്തിന്റെ തുണ്ടു തുണ്ടായി മുറിച്ച നെല്‍കൃഷി ഭൂമിയില്‍ വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കഴിയില്ലാ എന്നും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാതെ കൃഷി ലാഭകരമാകില്ല എന്നും വ്യക്തം.  ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നെല്‍ കൃഷി ചെയ്തെ പറ്റൂ എന്നു നിര്‍ബന്ധം പിടിക്കുന്നതും അബന്ധം തന്നെ.

     പൊയിലുകളും നിര്‍ത്തടങ്ങളും നികത്തപ്പെടുന്നതു തടയുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.  അവ നമ്മുടെ നിലനില്‍പ്പിനും മറ്റു ജീവജന്തുക്കളുടെ നിലനില്‍പ്പിനും ഏറെ അത്യാവശ്യമാണ്.  ചുരുക്കത്തില്‍ നീര്‍ത്തടങ്ങളും തോടുകളും പുഴകളും സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ ബാധ്യത നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.  നമ്മുക്ക് മലനിരകളേയും സംരക്ഷിക്കേണ്ടതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല തന്നെ.  നീര്‍ത്തടങ്ങളേയും പൊയിലുകളെയും നെല്‍വയലുകളും നികത്തി കരഭൂമിയാക്കി മാറ്റാനുള്ള മന്ത്രിസഭ തീരുമാനം ജനവഞ്ചനയുടെ പര്യായങ്ങള്‍ തന്നെയാണ്.     

50 വര്‍ഷങ്ങള്‍ക്ക് മുമ്പ്

         വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്ന പരാധീനതകള്‍ സംഭവിച്ചില്ല എന്നത് ഒരു നേട്ടമായി കാണേണ്ടിയിരിക്കുന്നു.  ശക്തമായ മാനേജ്മെന്റിന്റെ ഇടപെടലാണ് നമ്മടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടുറപ്പിനും വിദ്യാഭ്യാസ പുരോഗതിക്കും കാരണമായത്.  എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചവര്‍ ഒരു പരിധിവരെ നല്ല സംസ്ക്കാരവും ജീവിത യാഥാര്‍ത്ഥ്യ ബോധവുമുള്ള സമൂഹത്തില്‍ ഇടപെട്ടു വളര്‍ന്നവരായിരുന്നു.

        ശമ്പളവും ആനുകൂല്ല്യങ്ങളും സര്‍ക്കാര്‍ നേരിട്ടു നല്‍കുക എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നതിലും മറ്റും സ്വതന്ത്രമായ ചുമതല മാനേജ്മെന്റിനു നല്‍കുക എന്നീ നയങ്ങള്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താനും തദ്വാര നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം എന്ന സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കാനും പര്യാപ്തമായി.  വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ കച്ചവടത്തിന്റേയും സാമൂഹ്യ നീതിയുടേയും പേര പറഞ്ഞ് തകര്‍ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുവാന്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരളീയന് കഴിഞ്ഞിരുന്നു.

Saturday, July 7, 2012

വിഴിഞ്ഞം പദ്ധതി

വിഴിഞ്ഞം പദ്ധതി വീണ്ടും ചര്‍ച്ചയാകുകയാണ്.  ഏറെ സ്വാഗതാര്‍ഹമായ പദ്ധതി വീണ്ടും പ്രതിസന്ധിയെ നേരിടുന്നു എന്നു വ്യക്തം.  വല്ലാര്‍പാടത്താരംഭിച്ച ടെര്‍മിനല്‍ വിഴിഞ്ഞം പദ്ധതിയുടെ വരവിനെ ബാധിച്ചിട്ടുണ്ടൊ എന്ന സംശയം ഒരിടവേളയിലെങ്കിലും ചോദിച്ചു പോകുന്നു.  ഷിപ്പിംഗ് വ്യാപാര രംഗത്ത് കയറ്റുമതിക്കും ഇറക്കുമതിക്കും ശ്വാശതമായ പരിഹാരം കാണാന്‍ കഴിയുന്ന പദ്ധതിയാണ്് വിഴിഞ്ഞം പദ്ധതി.  നഗ്ന നേത്രങ്ങള്‍ക്ക് കാണാവുന്നത്ര അടുത്താണ് കപ്പല്‍ പാത.  പ്രകൃതി തന്നെ ഒരുക്കി ആഴമുള്ളതും എക്കലടിയാത്തുമായ ഭൂവിഭാഗം.  എത്ര വലിയ കപ്പലുകള്‍ക്കും അധിക ദൂരം യാത്രചെയ്യാതെ കണ്ടയ്നര്‍ ടെര്‍മിനലില്‍ എത്തിചേരാനും എളുപ്പത്തില്‍ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിചേരാനും കഴിയുന്ന വിഴിഞ്ഞ് പദ്ധതി പ്രതിസന്ധികളെ നേരിടാതെ മുന്നോട്ടു പോകും എന്നു പ്രതീക്ഷിക്കാം. 

Friday, July 6, 2012

ശതമാനങ്ങള്

കേരളത്തിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ വിജയ ശതമാനത്തില്‍ പുറകിലായവ പൂട്ടണമെന്ന നിര്‍ദ്ദേശം ഞെട്ടലുളവാക്കുന്നതാണ്.  അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ പരിശോധിച്ച് സാങ്കേതികവും യോഗ്യതയും പരിഗണിച്ച് മാത്രമെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കാവൂ.  ഭൌതികവും വിദ്യാധിഷ്ഠിതവുമായ മേ• എല്ലാ എഞ്ചിനീയറിംഗ്  സ്ഥാപനങ്ങള്‍ക്കു മുണ്ടായിരിക്കണം.  ഹൈക്കോടതി പരിശോധിച്ച പോരായ്മകള്‍ പരിഹരി ക്കാനും ഈ കോളേജുകള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്.   കേരളത്തിലെ പ്രത്യേക പ്രവേശന രീതികള്‍ പാലിക്കപ്പെടുന്ന കോളേജുകള്‍, 50% സീറ്റുകള്‍ സാമൂഹ്യമായും സാംസ്ക്കാരികവുമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് നല്‍കണമെന്നതുകൊണ്ട്, വിജയ ശതമാനത്തില്‍ പരാജയ പ്പെടുന്നു എന്നത് അവരുടെ മാത്രം കുറ്റമായി കാണാവുന്നതല്ല.  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയും അത്തരം ശതമാനങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ടൊ എന്നു കൂടി ഈ അവസരത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.  പുതിയ കോഴ്സുകള്‍ അനുവദിക്കുമ്പോള്‍ 40%-ല്‍ താഴെ വിജയ ശതമാനം മാത്രമുള്ള കോളേജുകള്‍ക്ക് നല്‍കില്ല എന്ന തീരുമാനം തീര്‍ത്തും പാലിക്കപ്പെടേണ്ടുതും പ്രശംസനീയവുമാണ്.

Tuesday, July 3, 2012

മെല്ലെ പോക്കില്ലാതെ

         മെല്ലെ പോക്കു നയം കമ്മ്യൂണിസത്തിന്റെ ഭാഗമാണൊ എന്നറിയില്ല.  എല്ലാവരും എല്ലാമായിട്ടു മതി തുടര്‍ന്നുള്ള മുന്നോട്ടു പോക്ക് എന്ന നയം കമ്മ്യൂണസത്തിന്റെ ഭാഗമാണൊ എന്നും അറിയില്ല.  എല്ലാവര്‍ക്കും മൊബൈല്‍ വാങ്ങിക്കാന്‍ പ്രാപ്തിയാകുമ്പോള്‍ മതി കേരളത്തില്‍ മൊബൈല്‍ ഉപയോഗം  എന്ന തീരുമാനം കേരളം എടുക്കുമൊ എന്ന് ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഞാന്‍ സംശയിച്ചിരുന്നു.  ഒരു പക്ഷെ കേരളത്തിനു മാത്രമായി അത്തരം പിന്തിരിപ്പന്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാതിരുന്നതുകൊണ്ടാകാം അത്തരം നടപടിക്കു മുതിരാതിരുന്നത്. 

          കൊച്ചിന്‍ യൂണിവേഴ്സിറ്റിയെ ഐ.ഐ.ഇ.എസ്.ടി ആക്കി മാറ്റാനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെ.  പക്ഷെ ആ തീരുമാനം നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ഇല്ലാതെ പോയ ചരിത്രമാണ് ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിനുള്ളത്.  2006 ആഗസ്റ് 10 -നാണ് അനുവദിച്ച  10 കോടി രൂപ ചിലവഴിക്കാന്‍ സര്‍വ്വകലാശാലക്കുള്ള അനുവദം കേന്ദ്ര മാനവ വഭവശേഷി മന്ത്രാലയം നല്‍കിയത്.

          അനന്തകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സര്‍വ്വകലാശാലയെ ഐ.ഐ.ടി നിലവാരമുള്ള ഐ.ഐ.ഇ.എസ്.ടി ആക്കി ഉയര്‍ത്തേണ്ടതുണ്ട്.  ഇതിനായി പാര്‍ലമെന്റ് ആക്ട് പാസ്സാക്കുകയൊ ദേശീയ സ്ഥാപനമാക്കി ഉയര്‍ത്തുകയൊ ചെയ്യേണ്ടതുണ്ട്.  സ്വതന്ത്രമായ ഒരു ഭരണ സംവിധാനം സര്‍വ്വകലാശാലയില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.  അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുനക്രമീകരിക്കേണ്ടിയിരിക്കുന്നു. 

          എടുത്തു പറയാവുന്നതും കേരളത്തിന്റെ  ഉയര്‍ന്ന വിദ്യാഭ്യാസ വളര്‍ച്ചക്ക് ഉതകുന്നതുമായ വിധത്തിലുള്ള ബിരുദാനന്ത-ബിരുദ പഠന രീതിയാണ് ആവിഷ്ക്കരിക്കുന്നത്.  അഞ്ചു വര്‍ഷ കോഴ്സുകളും പി.എച്ച്.ഡിയും ഇതില്‍ ഉള്‍പ്പെടുന്നു.
 കൊച്ചി സര്‍വ്വകലാശാലയെ കേന്ദ്രത്തിനു കൈമാറാവുന്ന സമ്മത പത്രം സംസ്ഥാന സര്‍ക്കാന്‍ കേന്ദ്രത്തിനു  മെല്ലെ പോക്കില്ലാതെ കൈമാറുമെന്നു പ്രതീക്ഷിക്കാം.  

ക്ഷമിക്കുക

    കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്നു (04.07.2012) നടക്കുമെന്നു കരുതിയിരുന്ന എന്റെ പുസ്ത പ്രകാശനം ചില സാങ്കേതിക പ്രശ്നങ്ങളാല്‍ നടക്കില്ലെന്നറിയുന്നു.  മാന്യ സുഹൃത്തുക്കള്‍ ക്ഷമിക്കുകയും ഇതൊരറിയിപ്പായി കണക്കാക്കുകയും ചെയ്യുക.  ക്ഷമാപണത്തോടെ,
എസ്സ്.കാച്ചപ്പിള്ളി.

Saturday, June 30, 2012

പുസ്തകത്തിന്റെ പ്രകാശനം

01.07.2012
സുഹൃത്തെ,

നാല് ചെറിയ പുസ്തകങ്ങള്‍.  അവ ഒന്നിനൊന്നു മെച്ചം.  മൂന്നു കഥാ സമാഹാരങ്ങളും ഒരു ലേഖന സമാഹാരവും.  ഇതില്‍ നാലാമത്തെ പുസ്തകത്തിന്റെ പ്രകാശനം ജൂലായ് നാലാം തീയതി നാല് മണിക്ക് കൊച്ചിന്‍ യൂണിവേഴ്സിറ്റി സയന്‍സ് ആന്റ് ടെക്നോളജി സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടക്കുകയാണ്.  ബഹുമാനപ്പെട്ട വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍ തെക്കേടത്ത് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയാണ്. 

എന്റെ ആദ്യ കഥാസമാഹാരമായ ‘ഒറ്റമുറിവീട്’ പെന്‍ ബുക്സ് ആണ് പുറത്തിറക്കിയത്.  മറ്റൊരു കഥാസമാഹാരമായ ‘ഒരു ബുദ്ധി ജീവിയും കുറെ അനുയായികളും’ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.  ലേഖന സമാഹാരമായ ‘കേരള മോഡല്‍ പ്രതിസന്ധി’ കേരളത്തിന്റെ വികസന പ്രതിസന്ധികളില്‍ വിശിഷ്യ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികളെ ആഴത്തില്‍ വിശകലനം ചെയ്യുന്നു.  എന്റെ  പുസ്തകങ്ങളെ സ്നേഹിക്കുകയും എന്നെ കഴിവുകളെ സ്നേഹിക്കുകയും ചെയ്യുന്നവര്‍ ഈ പുസ്തകത്തേയും ആദരവോടെ സ്നേഹിക്കുമെന്നും നിങ്ങളുടെ ഏവരുടേയും  പ്രാര്‍ത്ഥനയും എന്നോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, നിറുത്തുന്നു. 

സ്നേഹാദരങ്ങളോടെ,

എസ്.കാച്ചപ്പിള്ളി

Wednesday, June 27, 2012

പുതിയ സെക്രട്ടറി

       നല്ല നായര്‍ നനഞ്ഞു ചാകാന്‍ തന്നെ തീരുമാനിച്ചു എന്നത് ഒരു ചൊല്ലാണ്.  മുന്‍ എന്‍.എസ്.എസ്. സെക്രട്ടറി നാരായണ പണിക്കര്‍ തീരുമാനം പിന്നീട് മാറ്റി എന്നത് ചരിത്രം.  പക്ഷെ ഇപ്പോഴത്തെ എന്‍.എസ്.എസ്. സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ആ ചരിത്രം അിറിയില്ലെന്നു തോന്നുന്നു.  അന്നത്തെ എന്‍.എസ്.എസ്. സെക്രട്ടറി ഏതായാലും തന്റെ ജ•ത്ത് ഇത് ആവര്‍ത്തിക്കില്ലാ എന്നും തീരുമാനമെടുത്തിരുന്നു. 

        പറഞ്ഞു വരുന്നത് എന്‍.എസ്.എസ്. സെക്രട്ടറി എസ്.എന്‍.ഡി.പി സെക്രട്ടറിയുമയി ഐക്യപ്പെടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തയാണ്.  ആര്‍.എസ്.എസ് അത്തരമൊരു ഐക്യത്തെപ്പറ്റി പറയാനും ശ്രമിക്കാനും തുടങ്ങിയിട്ട് കാലമേറെയായി.  പക്ഷെ അതിനു ശ്രമിച്ചപ്പോഴൊക്കെ നാരായണ പണിക്കര്‍ക്ക് മനസ്സിലായത് തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനെയും നാറും എന്നാണ്.  നാറ്റം സഹിക്കാഞ്ഞിട്ടാകണം പണിക്കര്‍ ആ പണി നിര്‍ത്തിയത്.  പുതിയ എന്‍.എസ്.എസ്. സെക്രട്ടറിക്ക് കാര്യങ്ങള്‍ ചരിത്രത്തിലൂടെ കണ്ണോടിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാറ്റം സഹിക്കാനുള്ള മനക്കട്ടിയുമുണ്ടാകണം.  നാരായണ പണിക്കരുടെ വിദ്യാഭ്യാസവും സമൂഹത്തിലെ മാന്യതയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ സെക്രട്ടറിക്കുണ്ടാകണമെന്നില്ലല്ലൊ.

Tuesday, June 26, 2012

മലപ്പുറം

ഇന്നത്തെ സാഹചര്യത്തില്‍ എയ്ഡഡ് സ്ക്കൂളുകളുടെ ബാഹുല്ല്യം നേരിടുന്ന സംസ്ഥാനമാണ് കേരളം.  പല സ്ക്കൂളുകളിലും ഒരു ഡിവിഷനു പോലും വേണ്ടതായ കുട്ടികളില്ല എന്നതാണ് എയ്ഡഡ് സ്ക്കൂളുകളുടെ ബാഹുല്ല്യം എന്നു പറയാന്‍ കാരണം.  ഇത്തരമൊരവസ്ഥയിലാണ് ശ്രീ. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് കൂടുതല്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നു എന്ന പ്രഖ്യാപനമുണ്ടായത്.  മലപ്പുറം വിദ്യാഭ്യാസ കാര്യത്തില്‍ പിന്നോക്ക ജില്ലയാണ് എന്നതായിരുന്നു ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന നാളുകളില്‍ ഉണ്ടായ പ്രഖ്യാപനത്തിന് ന്യായീകരണമായി പറഞ്ഞത്.  ഒറ്റ നോട്ടത്തില്‍ ന്യായീകരണമായി പറയാവുന്ന കാര്യമായി തോന്നിയിരുന്നു എന്നത് നേരു തന്നെയാണ്.  ശ്രീ.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയും അതിനെ ശ്രീ.അച്യുതാനന്ദന്‍ ചോദ്യം ചെയ്യുകയും അഴിമതി ആരോപിക്കുകയും ചെയ്യുന്നു.  ഇനി അിറയാനുള്ളത് ആരൊക്കെ ഏതൊക്കെ കാലയളവുകളില്‍ എത്ര കൈപ്പറ്റി എന്നു മാത്രമാണ്.

Wednesday, June 20, 2012

മുബാറക്ക്


        മുബാറക്ക് എന്നതിന് വളരെ വിശിഷമായ അര്‍ത്ഥമാണുള്ളത്.  എന്നാല്‍ ഈജിപ്ത്യന്‍ ജനതക്ക് ഈജിപ്ത്യന്‍ പ്രസിഡന്റ്  മുബാറക്കിനെ അത്ര പിടിച്ചില്ല.  അവര്‍ അദ്ദേഹത്തെ നിഷ്ക്കരുണം പുറത്താക്കി.  ഈജിപ്ത്യന്‍ ജനതക്ക് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഭരണം കൊടുക്കാന്‍ അന്നത്തെ പ്രസിഡന്റ് മുബാറക്കിന് കഴിഞ്ഞിട്ടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.   നേരിനെ വേണ്ടുംവിധം അവലോകനം ചെയ്യുന്ന ഒരാള്‍ക്ക് ഇത് ബോധ്യപ്പെടുന്നതാണ്.  ജനാധിപത്യത്തിലെ സ്വാതന്ത്രം ആഗ്രഹിക്കുക ജനങ്ങളുടെ വ്യാമോഹമായി പറയാനും വയ്യ.

       ഈജിപ്തില്‍ പട്ടാളം കാര്യങ്ങളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്.  അവര്‍ പാര്‍ലമെന്റ് പരിച്ചു വിട്ടിരിക്കുന്നു.  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്തെല്ലാമൊ തിരിമറികളും കേള്‍ക്കുന്നു.  എന്തായാലും മുബാറക്കിനെ തിരിച്ചു വളിക്കാന്‍ ഈജിപ്ത്യന്‍ ജനത തയ്യാറാകാന്‍ വഴിയില്ല.  അത്രമേല്‍ വെറുപ്പ് അവര്‍ മുബാറക്കിനോട് കാണിച്ചിരുന്നു.  തിരിച്ചു വിളിക്കാന്‍ തയ്യാറായാല്‍തന്നെ മുബാറക്ക#ിന്റെ ജീവന്‍ ഏതു രീതിയിലാണെന്നു സംശിക്കേണ്ടിയിരിക്കുന്നു.

Sunday, June 3, 2012

കുമ്പളം

കുമ്പളം


അട്ടയെ പിടിച്ചിട്ട മെത്തയില്‍ അട്ടയൊട്ടു കിടക്കുമൊ?

മത്ത വേണേല് കുമ്പളം കുഴി കുത്തി നട്ടാല്‍ മുളക്കുമൊ?

അല്‍സേഷന്‍ നായക്കുണ്ടാകും മക്കള്‍ അല്‍സേഷനാകാതൊക്കുമൊ?

കൊടിച്ചി പട്ടിക്കിറച്ചി കൊടുത്താല്‍ അല്‍സേഷന്‍ നായയാകുമൊ?

അച്ഛന്‍ നല്ലവനാണെങ്കില്‍ മക്കള്‍ നല്ലവരാകാതൊക്കുമൊ?

Friday, May 25, 2012

താരതമ്യം

താരതമ്യം
 അതാത് കാലത്തു ജനഹൃദയങ്ങള്‍ ഏറ്റെടുക്കുന്ന വികാരങ്ങളാണ്് പ്രധാനമായും എല്ലാ തിരഞ്ഞെടുപ്പുകളേയും സ്വാധീനിക്കുക.  കഴിഞ്ഞ നിയമസഭാ ഇലക്ഷനും അതുതന്നെ സംഭവിച്ചു.  വ്യക്തികളുടെ പ്രതിച്ഛായയെ വിശകലനം ചെയ്യന്നതില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തും പാകപിഴകള്‍ സംഭവിച്ചു.  ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതല്ല നല്ല പ്രതിച്ഛായയെന്ന് കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു.  മൂന്നു കാര്യങ്ങളുണ് കഴിഞ്ഞ നിമഭസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരിക്കുക.  ശ്രീ.അച്ചുതാനന്ദനെ സംബന്ധിച്ചാണെങ്കില്‍ അദ്ദേഹം ശ്രീ. ബാലകൃഷ്ടപിള്ളക്കെതിരെ നീണ്ടകാലമായി നടത്തിയ അഴിമതി വിരുദ്ധപോരാട്ടവും തുടര്‍ന്നുള്ള ശിക്ഷയും ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ മതിപ്പ്.  രണ്ടാമതായി അദ്ദേഹത്തിന്റെ മന്ത്രിസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി റേഷന്‍ കടകള്‍ വഴി രണ്ടു രൂപക്കരി വിതരണം ചെയ്യാനുള്ള തീരാമാനം.  ശ്രീ. ഉമ്മന്‍ചാണ്ടിയാകട്ടെ പാമോയില്‍ കേസ്സില്‍ അദ്ദേഹത്തിന്റ ഇടപെടല്‍ സംശയത്തിന്റ മുള്‍മുനയില്‍ നിറുത്തികൊണ്ടുള്ള കോടതിയുടെ പരാമര്‍ശത്തില്‍ എരിപിരി കൊള്ളുകയുമായിരുന്നു. 
 ശ്രീ അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിട്ടുണ്ടെങ്കിലും ഇനിതു മുന്‍പൊരിക്കലും അധികാരത്തിന്റെ സമീപത്തോന്നും എത്തിപെട്ടിരുന്നില്ല.  ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയും കോടികളുടെ തിരഞ്ഞെടുപ്പ#് ഫണ്ട് സമാഹരിക്കുന്നത് പാര്‍ട്ടി അണികളില്‍ നിന്നും സൌമനസ്യ്ത്തോടെ ലഭിക്കുന്ന തുകയാണെന്നു വിശ്വസിക്കാനുള്ള വിഢികളല്ല കേരളീയര്‍.   മുഖ്യമന്ത്രിയായിരുന്ന പ്രതാപകാലത്ത് മകനും ബന്ധുവിനും വഴിവിട്ട ആനുകൂല്ല്യങ്ങള്‍ അനുവദിച്ചു എന്നത് ശ്രീ.ബാലകൃഷ്ണപിള്ളക്കു നേടിക്കൊടുത്തതുപോലെ ജയില്‍ ശിക്ഷ വാങ്ങിയെടുക്കാന്‍ പോന്നതാണൊ എന്ന് കോടതി തീരുമാനിക്കേണ്ട വിഷയമാണ്.  ശ്രീ. അച്യുതാനന്ദന്‍ ചെയ്തതുപോലെ ആജീവനാനന്തം പകയും വിദ്വേഷവും വച്ചു പുലര്‍ത്തി കേസ്സുമായി മുന്‍പോട്ട് പോയാലും അദ്ദേഹത്തിന്റ പ്രായം അതിനിടവരുത്തില്ല.  നിഷ്ക്രീയമായിരുന്ന ഭരണ കാലയളവും കോടികളുടെ ലോട്ടറി കുംഭകോണവുമെല്ലാം എത്ര കാലയളവ് അദ്ദേഹത്തിനു ജയില്‍ ശിക്ഷ നേടിക്കൊടുക്കും എന്നതും കോടതി തീരുമാനിക്കേണ്ട വിഷയമാണ്.  ഒരു തിരഞ്ഞെടുപ്പിനെ മുമ്പില്‍ കണ്ട് തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുന്‍പ് രണ്ടു രൂപക്കരി ഏര്‍പ്പാടാക്കുന്നത് കാശ് കൊടുത്ത വോട്ടു വാങ്ങുന്നതുപോലെ ജനാധിപത്യമൂല്ല്യങ്ങളെ പണയപ്പെടുത്തുന്നതാണ്.    വടക്കേന്ത്യയില്‍ സാധാരണമായി ഇതിനു സമാനമായ പദ്ധതികള്‍ കാണാമെങ്കിലും ജനാധിപത്യബോധമുള്ള കേരളീയനെ വിലക്കു വാങ്ങാന്‍ ശ്രമിച്ചത് ജനവഞ്ചന തന്നെയാണ്.  പാമോയില്‍ കേസ്സില്‍ ശ്രീ.ഉമ്മന്‍ചാണ്ടിയുടെ പങ്ക് കോടതി അംഗീകരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലയളവില്‍ ശ്രീ. അച്യുതാനന്ദനു കൊടുത്ത പ്രാമുഖ്യവും വ്യക്തിത്വവും അദ്ദേഹം അര്‍ഹിക്കുന്നതാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.  സംസാര ഭാഷയും ശരീര ഭാഷയും ഒരാളുടെ വ്യക്തിത്വത്തിന്റ പ്രധാന അളവുമോല്‍ തന്നെയാണ്.  വീണ്ടുമൊരു ഇലക്ഷന്‍ നടത്തി തെറ്റു തിരുത്താന്‍ പറ്റുന്നതല്ലല്ലൊ ജനാധിപത്യം

Tuesday, May 22, 2012

രൂപയുടെ വിനിമയ നിരക്കുകള്‍

രൂപയുടെ വിനിമയ നിരക്കുകള്‍
മൊറാര്‍ജി ദേശായി പ്രധാമന്ത്രിയായിരിക്കുമ്പോഴാണ് ഭാരതത്തിലെ 1000 രൂപ 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.  തുഗ്ളക്ക് പരിഷ്ക്കാരമെന്നു വിശേഷിപ്പിച്ച് നടപടിക്ക് ഏറെ പരിഹാസം നേരിടേണ്ടി വന്നു.  അന്ന് ആയിരും അഞ്ഞൂറ് രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ അത് ലഭിച്ച ഉറവിടം വ്യക്തമാക്കിയാല്‍ മാത്രമെ ബാങ്കുകള്‍ പകരം പണം നല്‍കിയിരുന്നുവുള്ളൂ.  അതു കൊണ്ടു തന്നെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നവരുണ്ട്.  കേരളത്തെ സംബന്ധിച്ചാണെങ്കില്‍ നാണ്യ വിളകള്‍ക്ക് മെച്ചപ്പെട്ടതെന്നൊ, ഇന്നത്തെ മൂല്ല്യച്യുതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ മെച്ചപ്പെട്ടതെന്നൊ ആയ വില ലഭിച്ചിരുന്ന കാലം.  അടിയന്താരവസ്ഥക്കു ശേഷമുള്ള കാലമായതിനാലാവണം അത്രക്കൊന്നും കള്ളപണം ഉണ്ടായിരുന്നില്ല എന്നതു കൊണ്ടും വലിയ പ്രതിഷേധം നടപടി വിളിച്ചു വരുത്തിയില്ല.  അന്ന് ആയിരം രൂപ അഞ്ഞൂറ് രൂപ പിന്‍വലിക്കാന്‍ കാരണമായി പറഞ്ഞത് വലിയ നോട്ടുകള്‍ കള്ളപണങ്ങളുടെ ഉറവിടങ്ങളാണ് എന്നതായിരുന്നു.  തുടര്‍ന്ന് ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ വിനിമയത്തില്‍ വന്നതും ഇടക്കാല സംഭവ വികാസങ്ങള്‍. 

        ഡോളറുമായി രൂപയുടെ വിനിമയ നിരക്കുകള്‍ താഴ്ന്നു താഴ്ന്നു പോകുന്നു എന്നതാണ് വിനിമയ നിരക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസം.  കള്ളപത്തിന്റയും കള്ളനോട്ട#ിന്റയും അതിപ്രസരം ഇന്നത്തെ രൂപയുടെ മ്യൂല്ല്യച്യുതിക്ക് കാരണമായിരിക്കുന്നു.  ആയിരം രൂപ അഞ്ഞൂറ് രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന മൂല്ല്യം അയ്യായിരത്തുന്റയും പതിനായിരത്തിന്റയും നോട്ടുകള്‍ക്ക് ലഭിക്കുമൊ എന്നു സംശയം.  ഇനിയെങ്കിലും ഭരണകര്‍ത്താക്കള്‍ കൂടുതല്‍ ജാഗരൂഗരായിരിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം

Friday, May 18, 2012

പണത്തിനും പ്രശസ്തിക്കും

പണത്തിനും പ്രശസ്തിക്കും

വെള്ളിനക്ഷത്രം എന്ന സിനമയിലെ കൊച്ചുകുട്ടിയായി അഭിനയിച്ച തരുണിയുടെ മരണം സിനിമയെ വെല്ലുംവിധമായി.  യഥാര്‍ത്ഥ ജീവിതവുമായി ഒട്ടും ബന്ധമില്ലാത്തും ആരെയും വിഭ്രാന്തിയില്‍ പെടുത്തുന്നതുമായിരുന്നു സിനിമ.  കുട്ടികളുടെ സിനിമ എന്ന പരസ്യമാണ് കുട്ടികളുടെ കൂടെ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിച്ചത്.  സിനിമ കണ്ടിറങ്ങിയപ്പോള്‍ ആദ്യമെ ഉണ്ടായ ചിന്ത കുട്ടിയെപ്പറ്റിയായിരുന്നു.  സിനിമ കണ്ട കുട്ടികള്‍ക്ക് അതിലെ കമ്പ്യൂട്ടര്‍ ഗ്രാഫികും മറ്റും എന്തൊക്കെയൊ അസ്വസ്ഥത ജനിപ്പിച്ചതായി ഞാന്‍ മനസ്സിലാക്കി.  അതില്‍ അഭിനയിച്ച തരുണി അഭിനയാനന്തരം സ്വയം അഭിനയിച്ച സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന മനോവിഭ്രാന്തി യെക്കുറിച്ചായിരുന്നു എന്റെ ചിന്ത.  സത്യത്തില്‍ തരുണിയുടെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിയുടെ മനോവിഭ്രാന്തി പണത്തിനും പ്രശസ്തിക്കും വേണ്ടി ഏറ്റു വാങ്ങുകയായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.   

Sunday, May 13, 2012

കേന്ദ്ര സെന്‍സസ്


കേന്ദ്ര സെന്‍സസ്

ഒടുവില്‍ ജാതി ചോദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനിച്ചു.  നല്ലതുതന്നെ.  ഓരോ ജാതിക്കും അവരുടേതായ സംസ്ക്കാരമുണ്ട്.  അതുകൊണ്ടുതന്നെ ജാതി അിറഞ്ഞാല്‍ ആ വ്യക്തിയുടെ സംസ്ക്കാരത്തിന്റയും പെരുമാറ്റത്തിന്റയും സാധ്യത തിരിച്ചറിയാന്‍ കഴിയും.  കേന്ദ്ര സെന്‍സസ് പരിധിയില്‍ ജാതി ഉള്‍പ്പെടുത്തുന്നതുപോലെ പ്രധാപ്പെട്ട കാര്യമാണ് എത്ര വ്യക്തിള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും എത്ര വ്യക്തിള്‍  കളവ്, കൊള്ള, കൊല എന്നിവയുടെ പേരില്‍ ശിക്ഷ ലഭിച്ചിട്ടുള്ളവരാണെന്നുമുള്ള ജാതി തിരിച്ചുള്ള കണക്കുകള്‍  ലഭ്യമാക്കേണ്ടത്.  അങ്ങനെ വരുമ്പോള്‍ ജാതി ചോദിക്കാനും ജാതിയുടെ പേരില്‍ വ്യക്തികളെ അകറ്റി നിര്‍ത്തുവാനും  സമൂഹത്തിനു ഉപകാരപ്രദമായവരെ അടുപ്പിക്കുവാനും കഴിയുന്നു.  ജാതിയുടെ പേരില്‍ പ്രവേശനം നേടി ബിരുദമെടുത്തവരേയും ജാതിയുടെ പേരില്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ എത്തിപ്പെട്ടവരേയും തിരിച്ചറിയുവാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല

Friday, May 11, 2012

മാറ്റങ്ങളുടെ പാത


മാറ്റങ്ങളുടെ പാത

കേരളം മാറ്റങ്ങളുടെ പാതയിലാണെന്നു തോന്നുന്നു.  എതിരാളിയെ നിഷ്ക്കാസനം ചെയ്യുക എന്ന രീതി ലോകാരംഭത്തില്‍തന്നെ ഉണ്ടായിരിക്കണം.  ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി കേരളത്തിന് വ്യക്തമായ ഒരു ദിശാബോധം ലഭിച്ചതായി തോന്നുന്നു.  എതിരാളികളെ നിഷ്ക്കാസനം ചെയ്യുന്ന രീതി ശരിയല്ല എന്ന ചിന്ത ശക്തമാകാന്‍ തുടങ്ങിയിരിക്കുന്നു.  ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവകാശം പാര്‍ട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതല്ലെന്നും ജനം തിരിച്ചറിയുന്നു എന്നത് ഏറെ ശ്രദ്ധേയമായ ഒരു പുരോഗതിയാണ്.  അതിന് ടി.പിയുടെ ദേഹവിയോഗം തന്നെ വേണ്ടി വന്നു എന്നത് നമ്മെ ദു:ഖത്തിലാഴ്ത്തുന്നതാണ്.

Saturday, May 5, 2012

ഉ•ൂലനം

ഉ•ൂലനം
ടി.പി ചുന്ദ്രശേഖരനെ കൊലപ്പെടുത്തിയത് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണൊ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.  മാര്‍ക്സിസ്റ് പാര്‍ട്ടി പ്രവര്‍ത്തകള്‍ എതിരാളികളെ വകവരുത്തുന്ന രീതി സ്വീകരിക്കാറുണ്ടെന്നു വിശ്വസിക്കുന്നവരാണ് കേരളീയര്‍.  ആശയപരമായി നേരിടാന്‍ പ്രാപ്തിയില്ലാത്തപ്പോളാണ് ഭീകരവും പൈശാജികവുമായ അന്തരീക്ഷത്തിലൂടെ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുക.  പലപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൈവരിച്ചിട്ടുണ്ടാകാം.  വ്യക്തികളായാലും സംഘടനകളായാലും പാര്‍ട്ടികളായാലും ഇത്തരം പൈശാചീക പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടത് സമൂഹത്തില്‍ നീതി നിയമ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് ആവശ്യമാണ്.  ഒരു നല്ല സമൂഹത്തെ നയിക്കേണ്ടത് ആശയങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളാണ്.  അല്ലാതെ ഉ•ൂലനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളല്ല.

Monday, April 23, 2012

മെച്ചപ്പെട്ട മാന്യത

പംക്തിയില്‍ പടരുന്ന ഈഴവ സംസ്ക്കാരമാണ് മറ്റെന്തിനേക്കാളും ഭയാനകമെന്നു ഞാന്‍ ഭയപ്പെടുന്ന കാര്യം എഴുതിയിരുന്നു.  അഞ്ചാം മന്ത്രി സംബന്ധിച്ച വിവാദവുമായി ബന്ധപ്പെടുത്തിയാണ് പ്രധാന വോട്ടു ബാങ്കുകള്‍ നിര്‍ണ്ണായകമാവുന്നത് വ്യക്തമാക്കിയത്.   എന്‍.എസ്സ്.എസ്സ്. സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍ വായിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളാണ് ഓര്‍മയില്‍ വരുന്നത്.  മുന്‍ സെക്രട്ടറി നാരായണ പണിക്കരുടെ പ്രസ്താവനകള്‍ എത്രമാത്രം വിവേക പൂര്‍ണ്ണമായിരുന്നു.  സമുദായിക മൈത്രിക്കു വേണ്ടി പലപ്പോഴും മൌനം പാലിക്കുകയും വിവേകപൂര്‍വ്വം കാര്യങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തിരുന്നു.  പുതിയ സമൂഹത്തില്‍ മാന്യത പുലര്‍ത്തിനും സമുദായി സൌഹാര്‍ദം നിലനിര്‍ത്താന്‍ വിട്ടുവീഴ്ച ചെയ്യാനും പുതിയ എന്‍.എസ്സ്.എസ്സ്. തയ്യാറല്ല എന്നു വ്യക്തം.  നാരായണ പണിക്കരുടെ വിദ്യാഭ്യാസവും വിവേകവും സമൂഹത്തിലെ മാന്യതയുമൊന്നും സുകുമാരന്‍ നായര്‍ക്കില്ലായിരിക്കാം.  എങ്കിലും മുന്നോക്ക വിഭാഗങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന ഉന്നത ചിന്താഗതി സമൂഹത്തോടു പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.  അല്ലായെങ്കില്‍ ആരില്‍ നിന്നാണ് മെച്ചപ്പെട്ട മാന്യത നമുക്കു പ്രതീക്ഷിക്കാനാവുക. 

Sunday, April 22, 2012

കടല്ക്കൊല


കേരളതീരത്തു കടലില്‍ രണ്ടു മത്സ്യതൊഴിലാളികളെ ഇറ്റലിയുടെ നാവികര്‍ വെടിവച്ചുകൊന്ന കേസ് വിവാദമാവുകയാണ്.  നാവികരുടെ മനപ്പൂര്‍വ്വമൊ, അലക്ഷ്യമൊ ആയ വെടിവെപ്പിലാണ് രണ്ടു ജീവന്‍ പൊലിഞ്ഞത്.  ഇത്ര അലക്ഷ്യമായി വെടിവക്കാന്‍ നാവികര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്ന ചോദ്യം അവശേഷിക്കുന്നു.  കോടതിയുടെ മുന്നിലുള്ള കാര്യത്തില്‍ ന്യായമായ ഒരു തീരുമാനത്തിലെത്താമെന്നും മാന്യമായ ശിക്ഷ തന്നെ നാവികര്‍ക്ക് ലഭിക്കുമെന്നും നമുക്കാശിക്കാം. 

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ വാദിച്ചത് ഇറ്റാലിയന്‍ നാവീകരുടെ വാദമുഖങ്ങളെ അംഗീകരിക്കുന്നതുപോലെയായി എന്നത് നമ്മളേവരേയും ലജ്ഞിപ്പിക്കുന്നതാണ്.  ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നു എന്നും രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലേക്ക് കാര്യങ്ങള്‍ വഴുതി പോകുന്നു എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇറ്റലിയുള്‍പ്പെടുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ് ഭാരതത്തിന്റ പ്രധാന വിദേശ വ്യാപാരം എന്നത് എടുത്തു പറയേണ്ട കാര്യമാണ്.  വാണിജ്യത്തിനു പുറമെ ഇറ്റലിയുള്‍പ്പെടുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് ഭാരതത്തില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും തൊഴില്‍ തേടി എത്തിയവുടെ എണ്ണവും ഏറെയാണ്.  നാവികരുടെ തെറ്റിനു ശിക്ഷയും ന്യായമായ നഷ്ട പരിഹാരം നല്‍കേണ്ടതുമുണ്ട്.  അപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദം കാത്തു സൂക്ഷിക്കേണ്ടതായും വരുന്നു. 

Friday, April 20, 2012

ജാതി/ മതവിഭാഗങ്ങള്‍ യാഥാര്ത്ഥ്യ്ങ്ങള്‍


o    സ്വതന്ത്യ്ര സമര കാലഘട്ടം അവിസ്മരണീയമായ കാലഘട്ടമായിരുന്നു. ഒരു തലമുറയുടെ തീഷ്ണമായ സഹനത്തിന്റെ കാലഘട്ടം. ആ കാലഘട്ടത്തില്‍ പുരോഗമന ആശയങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായിരുന്നു. അത്തരം പുരോഗന ആശയങ്ങളുടെ കൂട്ടത്തില്‍ ഉരുത്തിരിഞ്ഞു വന്നതാണ് ജാതിക്കെതിരായുള്ള പോരാട്ടം. സ്വാതന്ത്യ്രം നേടിയെടുക്കുന്നതിലെന്ന പോലെ, ഏറെക്കുറെ ഒരു പരിധിവരെ മുന്‍തലമുറക്ക് ജാതിക്കെതിരായുള്ള പോരാട്ടം നടത്താന്‍ സാധിച്ചിട്ടുമുണ്ട്. പക്ഷെ ആ പോരാട്ടങ്ങളെല്ലാം പുരോഗമനപരമായിരുന്നില്ല എന്നു വൈകിയാണെങ്കിലും തിരിച്ചറിയുന്നു എന്നതാണ് വാസ്തവം.
1.
നല്ല സംസ്ക്കാരവും ജീവിത യാഥാര്‍ത്ഥ്യ ബോധവുമുള്ള സമൂഹത്തില്‍ ഇടപെട്ടു വളരാന്‍ കഴിയാത്തവരുടെ പിന്‍തലമുറക്കാരെയാണ് പിന്നോക്ക വിഭാഗങ്ങള്‍ എന്നു പറയുന്നത്.
2.
ജാതി ഒരു സംസ്ക്കാരത്തിന്റ പ്രതീകമാണെന്നും എളുപ്പത്തില്‍ വിലപേശാനും വൈകാരികത വളര്‍ത്തിയെടുക്കാനും സാധിക്കുന്നു.
3.
ജാതി നിര്‍മ്മാര്‍ജനത്തിന്റ പേരില്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ട് സര്‍ക്കാന്‍ സ്ഥാപനത്തിന്റ മേയും കാര്യശേഷിയും ഇല്ലാതായി എന്നു സ്വതന്ത്രാനന്തര ജനത തിരിച്ചറിയുന്നു.
4.
വിവിധ മതവിഭാഗങ്ങള്‍ വച്ചു പുലര്‍ത്തുന്ന വ്യത്യസ്തങ്ങളായ സംസ്ക്കാരങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റി മിറക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവിലാണ് പുതിയ ജനത.

Monday, April 16, 2012

സമുദായിക ചിന്ത

കേരളത്തില്‍ ഈയിടെയായി സമുദായിക ചിന്തകള്‍ ഏറിവരുന്നതായി മനസ്സിലാക്കുന്നു.  അഞ്ചാം മന്ത്രി പദവി സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  ചര്‍ച്ചകള്‍ സമുദായിക സ്പര്‍ദ്ധക്കു വഴിവക്കും വിധം സമുദായ നേതാക്കള്‍ വളര്‍ത്തിയെടുക്കുന്നു.  കേരളം ഒരു സമുദായ സൌഹാര്‍ദ്ധ സംസ്ഥാനമാണെന്ന വാദഗതികളാണ് ഇവിടെ തകര്‍ന്നു പോകുന്നത്.  താരതമ്യേന ഉയര്‍ന്ന ചിന്താഗതിയും മെച്ചപ്പെട്ട സംസ്ക്കാരവുമുള്ള മുന്നോക്കവിഭാഗങ്ങള്‍ മതസൌഹാര്‍ദ്ധ സാഹചര്യമൊരുക്കുന്നതില്‍ ഏറെ സഹായകരമായിരുന്നിട്ടുണ്ട്.

 ഈഴവ സമുദായവും മുസ്ളീം സമുദായവും കേരളത്തിലെ നിര്‍ണ്ണായകമായ വോട്ടു ബാങ്കുകളുള്ള സമുദായങ്ങളാണ്.  ഇത്തരമൊരു സാഹചര്യത്തിലാണ് മന്ത്രിസഭകളിലുള്ള സമുദായിക പ്രാതിനിധ്യം ഓരോ കാലഘട്ടത്തിലും എത്രത്തോളം ഉണ്ടായിരുന്നു എന്നു പരിശോധിക്കേണ്ടി വരുന്നത്.  ഇരു മുന്നണികളിലും ഈഴവ സമുദായത്തിനും മുസ്ളിം സമുദായത്തിനും വോട്ടു ബാങ്കുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല.  എങ്കിലും ഇടുതപക്ഷ സര്‍ക്കാര്‍ കാലഘട്ടത്തില്‍ എത്ര ഈഴവ പ്രാതിനിധ്യം മന്ത്രി സഭയില്‍ ഉണ്ടായിരുന്നു എന്നു പരിശോധിക്കേണ്ടി വരുന്നു. 

ഒരു സമുദായ വോട്ടു ബാങ്ക് ഒരു മുന്നണിയെ കൂടുതലായി പിന്തുണക്കുമെങ്കില്‍ മറ്റൊരു സമുദായ വോട്ടു ബാങ്ക് മറ്റോരു മുന്നണിയെ കൂടുതലായി പിന്തുണക്കു ന്നു എന്നു കാണാം.  അതുകൊണ്ടു തന്നെ സാമുദായിക ചിന്ത പ്രോത്സാഹിപ്പിക്കും വിധം ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്        ഒട്ടും ഭൂഷണമല്ല.  മുന്നോക്ക വഭാഗങ്ങള്‍ക്ക് അര്‍ഹമായ മുന്തിയ പരിഗണന ഉദ്യോഗസ്ഥ, ഭരണ, നിര്‍വ്വഹണ മേഖലയില്ലൊം നല്‍കിയാല്‍ മാത്രമെ ഉയര്‍ന്ന സംസ്ക്കാരവും ഉയര്‍ന്ന ചിന്തയുമുള്ള കേരള സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ കഴിയൂ എന്ന കാര്യം നമുക്കു വസ്മരിക്കാവുന്നതല്ല.  അതുകൊണ്ടുതന്നെ സംയമനത്തോടു# വിവേകത്തോടും കൂടിയ പ്രസ്താവനകളും പ്രവര്ത്തികളും മുന്നോക്ക വഭാഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.  കൂട്ടത്തില്‍ പറയട്ടെ വരുംകാലങ്ങളില്‍, പടരുന്ന ഈഴവ സംസ്ക്കാരം വരുത്തി വക്കുന്ന വിപത്ത് മറ്റെന്തിനേക്കാളും ഭയാനകമായിരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.